28.1 C
Kottayam
Sunday, June 7, 2026

ഭാര്യയെ തല്ലാറുണ്ടെന്ന് പറഞ്ഞത് ആ അർത്ഥത്തിലല്ല: മാപ്പ് പറഞ്ഞ് ആര്യയും പ്രജിനും

Must read

കൊച്ചി:അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ വിമർശനങ്ങള്‍ക്ക് വിധേയരായ ദമ്പതികളാണ് ഡാന്‍സർ പ്രജിന്‍ പ്രതാപും ആര്യയും. ഭാര്യയെ തല്ലാറുണ്ടെന്ന പ്രജിന്റെ പ്രസ്താവനയും അത് അഭിമാനമെന്ന രീതിയില്‍ പറയുന്ന ആര്യയുടേയും വാക്കുകളായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണത്തിന് ഇരയാക്കിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത് പോലെയല്ല ഞങ്ങള്‍പറഞ്ഞതെന്നാണ് പ്രജിന്‍ വ്യക്തമാക്കുന്നത്.

സമൂഹത്തിന് അതിലൂടെ എന്തെങ്കിലും തെറ്റായ സന്ദേശങ്ങള്‍ പോയിട്ടുണ്ടെങ്കില്‍ സോറി പറയുന്നുവെന്ന് ആര്യയും പറയുന്നു. പുറത്ത് നിന്നും കാണുന്ന ഒരാള്‍ക്കും അതിനെ ന്യായീകരിക്കാന്‍ കഴിയില്ല. ഭർത്താവ് തല്ലുന്നു എന്ന് പറയുന്നു. അവള്‍ അതിനെ അഭിമാനപൂർവ്വ് വിളിച്ച് പറയുന്ന കണ്ണിലെ എല്ലാവരും അതിനെ കാണു. അതുകൊണ്ട് തന്നെ ആ വീഡിയോയെ വിമർശിക്കുന്നവരെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും ആര്യ പറയുന്നു. ബിഹൈന്‍ഡ് വുഡ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

എന്നെ ചെറിയ രീതിയില്‍ തമാശയ്ക്ക് കൈക്ക് അടിക്കുന്നത് തന്നെ ഏട്ടന് നല്ല അടിയാണ്. അതാണ് നല്ല അടി കിട്ടാറുണ്ടെന്ന് പറഞ്ഞത്. എന്നെ ടാറ്റു അടിക്കുന്നത് കണ്ട് ഒരു ദിവസം മുഴുവന്‍ കരഞ്ഞ് ഇരുന്ന ആളാണ് പ്രജിനേട്ടന്‍. കല്യാണം കഴിഞ്ഞിട്ട് 10 വർഷമായി. അതിന് രണ്ട് വർഷം മുന്നേ പ്രണയം തുടങ്ങിയിട്ടുണ്ടെന്നും ആര്യ വ്യക്തമാക്കുന്നു.

ഞങ്ങള്‍ക്കും ഇടയില്‍ എല്ലാ കുടുംബത്തിലേയും പോലെ അല്ലറ ചില്ലറ തർക്കങ്ങളുണ്ട് എന്ന് പറയാനായിരുന്നു ഞാന്‍ ശ്രമിച്ചത്. ആളുകളെ ഞാന്‍ കുറ്റം പറയുന്നില്ല. ആ വീഡിയോ കണ്ടപ്പോള്‍ പറഞ്ഞത് മാറിപ്പോയോയെന്ന് എനിക്ക് തന്നെ തോന്നിപ്പോയി. എന്തായാലും ആളുകള്‍ ഇതിനെതിരെ സംസാരിക്കുന്നു എന്നതും പോസിറ്റീവാണ്. പിന്നെ നമ്മള്‍ എന്താണ് ചിന്തിക്കുന്നതെന്ന് അവർക്ക് അറിയില്ലാലോ.

- Advertisement -

ജീവിതത്തിലേക്ക് ഒരു പാട്ണർ വരിക എന്നുള്ളത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്. അവരെ എങ്ങനെയാണ് ഹാപ്പിയാക്കുക എന്നതാണ് ഞാന്‍ ചിന്തിക്കുക. ഞാന്‍ പഠിപ്പിക്കുന്നതും അല്ലാത്തതുമായി ഞാന്‍ കൂടുതല്‍ ബന്ധപ്പെടുന്നത് സ്ത്രീകളുമായിട്ടാണ്. അത്തരത്തിലുള്ള ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്നില്ലെങ്കില്‍ അവരുടെ ഭർത്താക്കന്മാരെല്ലാം ഭാര്യമാരെ എങ്ങനെയാണ് എന്റെ അടുത്തേക്ക് വിടുകയെന്നും പ്രജിന്‍ പറയുന്നു.

- Advertisement -

ഞങ്ങള്‍ പറഞ്ഞ കാര്യവും പുറത്തേക്ക് എത്തിയതും തമ്മില്‍ വ്യത്യാസമുണ്ടായി. ആളുകള്‍ക്ക് തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട്. ആ തല്ലിനെ ഞാന്‍ അഭിമാനത്തോടെ എടുക്കുന്നത് പോലെയാണ് പുറത്തേക്ക് പോയത് എന്നാണെങ്കിലാണ് ഞാന്‍ സോറി പറയുന്നത്. ഗാർഹിക പീഢനം നേരിടുന്ന എത്രയോ സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ എല്ലാവരോടുമായി മാപ്പ് പറയുന്നുവെന്നും ആര്യ കൂട്ടിച്ചേർക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week