28.9 C
Kottayam
Tuesday, September 17, 2024

കനത്ത മഴയിൽ കുത്തിയൊഴുകി ഗംഗാവലി, പുഴയിലറങ്ങാനാകാതെ മുങ്ങൽവിദഗ്ധർ; മന്ത്രിമാർ ഉച്ചയോടെ എത്തും

Must read

അങ്കോല (കര്‍ണാടക): ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്താനുള്ള ശ്രമങ്ങള്‍ 11-ാം ദിനത്തിലും തുടരുന്നു. കനത്ത മഴമൂലമുണ്ടാകുന്ന പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തകർക്ക് വലിയ പ്രതിസന്ധിയാണ് ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ലോറിയുടെ സ്ഥാനം കണ്ടെത്തിയിട്ടും കുത്തൊഴുക്കുമൂലം പുഴയിലിറങ്ങാനോ പരിശോധന നടത്താനോ ഇതുവരെ സാധിച്ചിട്ടില്ല.

ഡ്രോണ്‍ ഉപയോഗിച്ചും മറ്റു സംവിധാനങ്ങള്‍ ഉപയോഗിച്ചും പരിശോധനകള്‍ തുടരുന്നുണ്ടെങ്കിലും പുഴയുടെ അടിത്തട്ടിലെ ഒഴുക്ക് ആറ് നോട്ട്‌സായി തുടരുകയാണ്. ഒഴുക്കിന്റെ ശക്തി മൂന്ന് നോട്ട്‌സ് ആയി കുറഞ്ഞാൽപോലും മുങ്ങൽവിദഗ്ധർക്ക അത് ഏറ്റവും അപകടരമായ നിലയാണെന്നാണ് വിലയിരുത്തല്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി കനത്ത മഴയുമുണ്ട്. ഷിരൂരില്‍ ഇന്നും ഓറഞ്ച് അലര്‍ട്ടാണ്.

പുഴയിലെ ദൃശ്യത പൂജ്യം ആയതിനാൽ വെള്ളത്തിനടിയിൽ ക്യാമറ പ്രവര്‍ത്തിപ്പിക്കാനും സാധിക്കുന്നില്ലെന്ന് ഡിഫന്‍സ് പി.ആര്‍.ഒ അറിയിച്ചു. പകരം സോണാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും പ്രധാന പ്രശ്‌നം അടിയൊഴുക്കാണെന്നും രണ്ടാമത്തെ പ്രശ്‌നമാണ് വെള്ളത്തിനടിയിലെ കാഴ്ചയെന്നും ഡിഫന്‍സ് പി.ആര്‍.ഒ കമാന്‍ഡര്‍ അതുല്‍പിള്ള കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, കേരളത്തില്‍നിന്ന് മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും എത്തിയ ശേഷം ജില്ലാ പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തും. രക്ഷപ്രവര്‍ത്തനത്തിന്റെ തുടര്‍നടപടികള്‍ ചര്‍ച്ചയില്‍ തീരുമാനിക്കും.

ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ചുള്ള പരിശോധനകളില്‍ അര്‍ജുന്റെ ലോറിയടക്കം നാലു സ്‌പോട്ടകളാണ് അധികൃതര്‍ കണ്ടെത്തിയിട്ടുള്ളതെന്നാണ് വിവരം. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയുടെ കാബിന്‍, ഇലക്ട്രിക് ടവര്‍, റോഡിനും പുഴയ്ക്കും ഇടയില്‍ സ്ഥാപിച്ചിരുന്നു കമ്പിവേലി എന്നിവയാണ് മറ്റു മൂന്ന് സ്‌പോട്ടുകൾ.

അടിയൊഴുക്കിന്റെ ഗതിമാറ്റി, ജലപ്രവാഹത്തിന്‍റെ തീവ്രത കുറയ്ക്കുന്നതിന് ചെളിനീക്കുന്ന നടപടികളും പുരോമിക്കുന്നുണ്ട്. ഇതിനായി കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഇവിടേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒരുമൃതദേഹം സംസ്‌കരിക്കാൻ 75,000, വസ്ത്രത്തിന് 11 കോടി; വയനാട്ടിൽ കോടികൾ ചെലവിട്ടെന്ന് സർക്കാർ കണക്ക്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ.  ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ്...

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

വീണ്ടും നിപ: മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു

വണ്ടൂര്‍: തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.വിദ്യാര്‍ഥിയാണ് മരിച്ചത്....

ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും; പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ

ഡല്‍ഹി : ജയിൽ മോചനത്തിന് ശേഷം രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാൾ. ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയിൽ പാർട്ടി...

കേരളത്തില്‍ വീണ്ടും നിപ? പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്....

Popular this week