28.1 C
Kottayam
Sunday, June 7, 2026

ബ്ലൗസില്ലാതെ അഭിനയിക്കില്ലെന്ന് അനു സിത്താര പറഞ്ഞു; ഞാനാ സിനിമ ഒഴിവാക്കി; പൊന്നമ്മ ബാബു

Must read

കൊച്ചി:കോമഡി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് പൊന്നമ്മ ബാബു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ സിനിമകളിൽ ചെയ്ത പൊന്നമ്മ ഇപ്പോൾ മിസിസ് ഹിറ്റ്ലർ എന്ന സീരിയലിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

സിനിമാ രം​ഗത്തെയും സീരിയൽ രം​ഗത്തെയും അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി. സിനിമകളിൽ തനിക്ക് ഇഷ്ടമില്ലാത്ത വേഷങ്ങൾ ധരിക്കാറില്ലെന്ന് പൊന്നമ്മ ബാബു വ്യക്തമാക്കി. അമൃത ടിവിയോടാണ് പ്രതികരണം.

‘മിസിസ് ഹിറ്റ്ലർ സീരിയൽ നന്നായി പോവുന്നു. സീരിയൽ മുമ്പ് ചെയ്തിട്ടുണ്ട്. പക്ഷെ ഈ പ്രാവശ്യത്തെ വരവെന്ന് പറഞ്ഞാൽ പതിനെട്ട് വർഷം കഴിഞ്ഞ് ചെയ്യുന്ന സീരിയലാണ്. ഇതിനിടയ്ക്ക് ഒരെണ്ണം ചെയ്തു. പക്ഷെ പൂർ‌ത്തീകരിക്കാൻ കഴിഞ്ഞില്ല. പല പടത്തിലും വിളിക്കും’

‘രണ്ട് സീനുണ്ട് മൂന്ന് സീനുണ്ടെന്ന് പറഞ്ഞ്. ഇനി ചെയ്യുമ്പോൾ ശക്തമായ കഥാപത്രങ്ങളാണ് വേണ്ടത്. അത്രയും പടങ്ങളായി. സീരിയലിൽ നിന്ന് ഓഫർ വരുമ്പോൾ അത് ചെയ്യും. സിനിമയിൽ നിന്ന് ഓഫർ വരുമ്പോൾ അങ്ങോട്ട് ചാടും’

- Advertisement -

‘ധ്യാനിന്റെ സിനിമയിൽ നിന്നും അഭിനയിക്കാൻ വിളിച്ചു. സിനിമയുടെ സംവിധായകൻ എന്റെ കുടുംബ സുഹൃത്താണ്. ചേച്ചി ധ്യാനിന്റെ ഡേറ്റ് കിട്ടി, ധ്യാനിനെ വെച്ചൊരു പടം ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു. കുമ്പളങ്ങി നൈറ്റ്സൊക്കെ ഷൂട്ട് ചെയ്ത വീട്ടിലാണെന്ന്. ചേച്ചിക്കൊരു വേഷമുണ്ട് പക്ഷെ ഞാനീ കോലമെല്ലാം മാറ്റും, മൂന്നോ നാലോ സീനാണെന്ന് പറഞ്ഞു’

- Advertisement -

‘ഇതാണെനിക്ക് പിടിക്കാത്തത്, മൂന്നോ നാലോ സീനെനിക്ക് വേണ്ട മുഴുനീള വേഷമാണ് വേണ്ടതെന്ന് ഞാൻ. കഥയിലങ്ങനെയാണ്, ചേച്ചി ഈ പടത്തിൽ‌ വേണമെന്ന് അവരും. എന്നാൽ പോയി അഭിനയിച്ചേക്കാം എന്ന് കരുതി. ഞാൻ ഹിറ്റ്ലറിലെ മേക്കപ്പോടെയാണ് ആ സെറ്റിലേക്ക് പോവുന്നത്. അവിടെ ചെന്നപ്പോൾ ആളുകളെല്ലാം ഓടി വന്നു. പൊന്നമ്മ ചേച്ചീ എന്നും കാണുന്നുണ്ട് സൂപ്പറാണെന്നൊക്കെ പറഞ്ഞു’

‘ഞാൻ മേക്കപ്പ് ചെയ്ത് വന്നപ്പോൾ ഒരു മനുഷ്യന് തിരിച്ചറിയുന്നില്ല. എന്നെ പാടേ മാറ്റി. ഒരു നൈറ്റി. മുഴുവൻ കറുപ്പ് മേക്കപ്പ്. കോളനിയിലെ സ്ത്രീയാണ്. ഏഷണിക്കാരിയാണ്. ഇപ്പോൾ കറുത്തവർക്കാണ് സിനിമയുള്ളത്. ഞാനിപ്പോൾ എന്ത് ചെയ്യാനാണ്. വെളുത്ത് പോയത് എന്റെ തെറ്റാണോ. ഇത്രയും കളർ സിനിമയ്ക്ക് വേണ്ട എന്ന് പറയുന്നിടത്ത് നമ്മൾ എന്ത് പറയാനാണ്’

‘എളവൻകോട് ദേശം എന്ന കെജി ജോർജ് സാറിന്റെ പടത്തിൽ എന്നെ വിളിച്ചിരുന്നു. ഞാനാ സമയത്ത് നല്ല സിനിമകളുടെ ഭാ​ഗമായി കയറി വരുന്ന സമയത്താണ് ഈ ഓഫർ വരുന്നത്. ഒരു പ്രശ്നമുണ്ട് ബ്ലൗസില്ലെന്ന്. ഞാൻ പറഞ്ഞു എന്റെ പൊന്നേ എനിക്ക് പറ്റില്ലെന്ന്’

- Advertisement -
Ponnamma Babu

‘അന്ന് ഒഴിവാക്കി. അത് കഴിഞ്ഞ് കുറേക്കാലത്തിന് ശേഷം മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ഓഫർ വന്നു. 15 ദിവസം വേണം, ഒരു കാര്യമുണ്ട് ബ്ലൗസിടാനൊക്കില്ലെന്ന്. ഞാൻ പറഞ്ഞു പൊന്ന് മോനെ ബ്ലൗസുള്ള പടത്തിലേ അഭിനയിക്കുന്നുള്ളൂയെന്ന്. ഞാനാ പടം എടുത്തില്ല. അനു സിത്താര പറഞ്ഞു ബ്ലൗസിട്ടേ അഭിനയിക്കൂയെന്ന്’

‘അത് പോലെ പത്തൊൻപാതാം നൂറ്റാണ്ടിൽ പൊന്നമ്മയ്ക്ക് വേഷമില്ലെന്ന് വിനയൻ സാർ വിളിച്ചു പറഞ്ഞു. എന്തായെന്ന് ചോദിച്ചപ്പോൾ ഒന്നിനും ബ്ലൗസില്ലെന്ന് പറഞ്ഞു. സാറേ വേണ്ട, അടുത്ത പടം തന്നാൽ മതിയെന്ന് പറഞ്ഞു. ബ്ലൗസ് എനിക്കൊരു വീക്ക്നെസാണ്,’ പൊന്നമ്മ ബാബു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week