29.2 C
Kottayam
Friday, September 27, 2024

5ജി സ്‌പെക്‌ട്രം ലേലം, രണ്ടാം ദിനത്തിലും ജിയോ മുമ്പിൽ, ആദ്യ ദിനമെത്തിയത് 1.45 ലക്ഷം കോടി രൂപയുടെ ബിഡ്ഡുകൾ

Must read

ന്യൂഡൽഹി: 5ജി സ്‌പെക്‌ട്രം (5G spectrum) ലേലം (Auction) രണ്ടാം ദിനത്തിലേക്ക് കടന്നപ്പോൾ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ മുന്നേറ്റം തുടരുന്നതായി റിപ്പോർട്ട്. ലേലത്തിന്റെ വിശദാംശങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 80,100 കോടി രൂപ വിലമതിക്കുന്ന ഏറ്റവും ഉയർന്ന സ്‌പെക്‌ട്രത്തിന് ജിയോ ബിഡ് ചെയ്‌തിരിക്കാമെന്നും പ്രീമിയം 700MHz ബാൻഡിൽ 10MHz സ്‌പെക്‌ട്രം തിരഞ്ഞെടുത്തിരിക്കാമെന്നും വിദഗ്ദർ വിലയിരുത്തുന്നു. 

പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ആദ്യദിനം ഉണ്ടായത്. 1.45 ലക്ഷം കോടി രൂപയുടെ ബിഡ്ഡുകളാണ് ആദ്യ ദിനം എത്തിയത്. വ്യവസായികളായ മുകേഷ് അംബാനി, സുനിൽ ഭാരതി മിത്തൽ, ഗൗതം അദാനി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്പനികളും വോഡഫോൺ ഐഡിയയും അഞ്ചാം തലമുറ (5G) എയർവേവ്സ് വാങ്ങുന്നതിനുള്ള ഇ-ലേലത്തിൽ മാറ്റുരയ്ക്കുന്നു. ചൊവ്വാഴ്ച ഉദ്ഘാടന ദിനത്തിൽ നാല് റൗണ്ട് സ്പെക്ട്രം ബിഡ്ഡിംഗ് പൂർത്തിയാക്കിയതിന് ശേഷം 1.45 ലക്ഷം കോടി രൂപയുടെ ബിഡുകൾ സർക്കാരിന് ലഭിച്ചു.

ഭാരതി എയർടെൽ 45,000 കോടി രൂപയുടെ സ്‌പെക്‌ട്രത്തിന് ലേലം വിളിച്ചിട്ടുണ്ടാകും എന്നാണ് റിപ്പോർട്ട്. വോഡഫോൺ ഐഡിയ ലിമിറ്റഡ് സ്‌പെക്‌ട്രത്തിനായി 18,400 കോടി രൂപയ്ക്ക് ലേലം വിളിച്ചു. 20 സർക്കിളുകളിൽ 26GHz സ്‌പെക്‌ട്രം അദാനി  വാങ്ങനാണ് സാധ്യത എന്നും 900 കോടി രൂപയ്ക്ക് 3350MHz സ്‌പെക്‌ട്രം ആയിരിക്കും അദാനി വാങ്ങാൻ സാധ്യത എന്നുമാണ് റിപ്പോർട്ട്. 

നിലവിലെ മൊത്തത്തിലുള്ള ലേല മൂല്യമനുസരിച്ച്, നടപ്പ് സാമ്പത്തിക വർഷം 13,000 കോടി രൂപ മുൻകൂർ പേയ്‌മെന്റായി സർക്കാരിന് നേടാനാകുമെന്ന് വിദഗ്ദർ ചൂണ്ടികാണിക്കുന്നു. 1800MHz, 2100 MHz സ്‌പെക്‌ട്രം ബാൻഡുകൾക്ക് പുറമെ 3.3GHz, 26GHz, 700MHz എന്നിവയുടെ 5G സ്‌പെക്‌ട്രം ബന്ധുക്കൾക്കും ആദ്യദിവസത്തെ ബിഡ്‌ഡുകൾ ലഭിച്ചു. 900MHz, 2500MHz സ്പെക്‌ട്രം ബാൻഡുകളിലും ബിഡ്ഡിംഗ് നടന്നിട്ടുണ്ട്. സെപ്റ്റംബറിൽ 5G സേവനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നാണ് ടെലികോം മന്ത്രാലയം പ്രതീക്ഷിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

Popular this week