CricketNewsSports

ഓസ്‌ട്രേലിയയെ ഞെട്ടിച്ച് വിന്‍ഡീസ്!ഗാബ ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ത്രസിപ്പിക്കുന്ന ജയം. 216 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഓസീസിനെ 207 റണ്‍സിന് പുറത്താക്കുകയായിരുന്നു വിന്‍ഡീസ്. സ്റ്റീവന്‍ സ്മിത്ത് 91 റണ്‍സുമായി പുറത്താവാതെ നിന്നു. ഏഴ് വിക്കറ്റ് നേടിയ ഷമര്‍ ജോസഫാണ് ഓസീസിനെ തകര്‍ത്തത്.

ഇന്നലെ മിച്ചര്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കാലിന് പരിക്കേറ്റ ഷമര്‍ ജോസഫ് ഇന്ന് തിരിച്ചെത്തിയാണ് 68 റണ്‍സിന് ഏഴ് വിക്കറ്റ് വീഴ്ത്തിയത്. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 311, 193 & ഓസ്ട്രേലിയ 289/9 ഡി, 207. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ഇരുവരും ഓരോ മത്സരം വീതം ജയിച്ചു.

നാലാം ദിവസം ബാറ്റിംഗിനെത്തുമ്പോള്‍ 156 റണ്‍സ് കൂടിയാണ് ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇന്നലെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സാണ് നേടിയിരുന്നത്. ഉസ്മാന്‍ ഖവാജ (10), മര്‍നസ് ലബുഷെയ്ന്‍ (5)എന്നിവര്‍ മടങ്ങിയിരുന്നു. ഇന്ന് 42 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ എത്തിയ ട്രാവിസ് രണ്ടാം ഇന്നിംഗ്‌സിലും ഗോള്‍ഡന്‍ ഡക്കായി. മിച്ചല്‍ മാര്‍ഷ് (10), അലക്‌സ് ക്യാരി (2) എന്നിവര്‍ക്കും തിളങ്ങാനായില്ല. മിച്ചല്‍ മാര്‍ഷ് (21), പാറ്റ് കമ്മിന്‍സ് (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഒരറ്റത്ത് വിക്കറ്റ് നഷ്ടമാവുമ്പോഴും സ്മിത്തിന്റെ ചെറുത്ത് നില്‍പ്പ് ഓസീസിന് ആശ്വാസമായി. എന്നാല്‍ നതാന്‍ ലിയോണ്‍ (9), ജോഷ് ഹേസല്‍വുഡ് (0) എന്നിവര്‍ക്ക് പിന്തുണ നല്‍കനായില്ല. ഹേസല്‍വുഡിനെ ബൗള്‍ഡാക്കി ഷമര്‍ വിന്‍ഡീസിന്റെ വിജയമാഘോഷിച്ചു.

രണ്ടാം ഇന്നിംഗ്സില്‍ കിര്‍ക്ക് മെക്കന്‍സിയുടെ (41) ഇന്നിംഗ്സാണ് വിന്‍ഡീസിന് തുണയായത്. അലിക് അതനാസെ (35), ഗ്രീവ്സ് (33), കെവം ഹോഡ്ഗെ (29) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. ടാഗ്നരെയ്ന്‍ ചന്ദര്‍പോളിനെ (4) തുടക്കത്തില്‍ തന്നെ വിന്‍ഡീസിന് നഷ്ടമായി. ക്രെയ്ഗ് ബ്രാത്വെയ്റ്റിനും (16) കാര്യമായൊന്നും ചെയ്യാനായില്ല. ജോഷ്വ ഡിസില്‍വ (7), അല്‍സാരി (0), കെമര്‍ റോച്ച് (1) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ഷമര്‍ ജോസഫ് (3) മിച്ചര്‍ സ്റ്റാര്‍ക്കിന്റെ യോര്‍ക്കറില്‍ പരിക്കേറ്റ് റിട്ടയേര്‍ഡ് ഔട്ടായി. കെവിന്‍ സിന്‍ക്ലയര്‍ (14) പുറത്താവാതെ നിന്നു.

നേരത്തെ, വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 311നെതിരെ ഓസ്ട്രേലിയ 289 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഉസ്മാന്‍ ഖവാജ (75, അലക്സ് ക്യാരി (65), പാറ്റ് കമ്മിന്‍സ് ( പുറത്താവാതെ 64) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. സ്മിത്ത് (6), ലബുഷെയ്ന്‍ (3), ഗ്രീന്‍ (8), ട്രാവിസ് ഹെഡ് (0), മിച്ചല്‍ മാര്‍ഷ് (21) എന്നിവര്‍ക്ക് തിളങ്ങാനായിരുന്നില്ല.

സ്റ്റാര്‍ക്ക് (2), നതാന്‍ ലിയോണ്‍ (19) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അല്‍സാരി നാല് വിക്കറ്റ് വീഴ്ത്തി. കെമര്‍ റോച്ചിന് മൂന്ന് വിക്കറ്റുണ്ട്. ആദ്യ ഇന്നിംഗ്സില്‍ വിന്‍ഡീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത് ജോഷ്വാ ഡി സില്‍വ (79), കോവം ഹോഡ്ജെ (71) സിന്‍ക്ലെയര്‍ (50) എന്നിവരാണ് തിളങ്ങിയത്. സ്റ്റാര്‍ക്ക് നാല് വിക്കറ്റ് വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker