24.6 C
Kottayam
Friday, June 5, 2026

ഡ്രില്ലിങിനിടെ ടണലിനുള്ളില്‍ വിള്ളല്‍,കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുളള ദൗത്യം നീളും, ആശങ്ക

Must read

ഡെറാഡൂൺ: ഉത്തരാഖണ്ഡ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുളള ദൗത്യം നീളുമെന്ന സൂചന നല്തി വിദഗ്ധര്‍. തൊഴിലാളികൾക്ക് ചെറിയ പാതയുണ്ടാക്കാനുള്ള നിലവിലെ പദ്ധതി പ്രതിസന്ധിയിലായതോടെ തുരങ്കത്തിൻറെ മുകളിൽ നിന്ന് താഴേക്ക് കുഴിക്കാനാണ് നീക്കം.

തൊഴിലാളികളെ പുറത്തെത്തിക്കാൻ സർക്കാരും കമ്പനിയും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് കുടുംബാംഗങ്ങൾ വിമർശിച്ചു. ഇതിനിടെ, ടണലിനുള്ളില്‍ വിള്ളലുകള്‍ രൂപപ്പെട്ടതോടെ ഇപ്പോള്‍ നടക്കുന്ന രക്ഷാദൗത്യവും പ്രതിസന്ധിയിലായി.

ഡ്രില്ലിങിനിടെയാണ് ടണലിനുള്ളില്‍ വിള്ളല്‍ രൂപപ്പെട്ടത്. ഇതോടെ ടണലിനകത്തെ ഡ്രില്ലിങ് ഉപേക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന് പകരമായി ടണലിന് മുകളില്‍നിന്ന് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്ന സ്ഥലത്തേക്ക് പാതയൊരുക്കാനുള്ള നടപടിയും ആരംഭിച്ചു.

ഇതിനുമുന്നോടിയായി മലമുകളിലെ മരങ്ങള്‍ മുറിച്ചുമാറ്റി തുടങ്ങി. സിൽക്യാര ടണലിൽ 41 തൊഴിലാളികള് കുടുങ്ങി ഒരാഴ്ച്ചയോടടുക്കുമ്പോഴും രക്ഷാദൗത്യം ദുഷ്ക്കരമായി തുടരുകയാണ്.  പ്ളാൻ എയും ബിയുമെല്ലാം മാറി മാറി പരീക്ഷിച്ചിട്ടും തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നടത്തേക്കെത്താൻ ദൌത്യ സംഘത്തിനായില്ല.

- Advertisement -

അമേരിക്കൻ നിർമ്മിത ഒാഗർ ഡ്രില്ലിംങ് മെഷീനും പണിമുടക്കിയതോടെ പുതിയ ഡ്രില്ലിങ് മെഷീൻ ഇൻർോറിൽ നിന്ന് കൊണ്ടു വന്നു. ഇത്  പ്രവർത്തിക്കാനുളള കാത്തിരിപ്പിലാണ് ദൗത്യ സംഘം. സമാന്തരമായി പുതിയ മാർഗ്ഗം കൂടി തേടാനാണ് തീരുുമാനം. തുരങ്കത്തിന്  മുകളിൽ നിന്നും താഴേക്ക് പാതയുണ്ടാക്കാൻ മരങ്ങള്‍ മുറിച്ചു മാറ്റി തുടങ്ങി.

- Advertisement -

മറ്റൊരു ദൗത്യം തുരങ്കത്തിന്‍റെ മറുഭാഗത്ത് നിന്നും തുടങ്ങാനും ആലോചനയുണ്ട്. ദൗത്യം നാലു ദിവസം കൂടി നീണ്ടേക്കുമെന്ന് സംഭവ സ്ഥലം സന്ദർശിച്ച പ്രധാനമന്ത്രിയുടെ മുൻ ഉപദേശ്ടാവ് ഭാസ്കർ ഖുൽബെ വ്യക്തമാക്കി. ദൗത്യം വരുന്ന ദിവസങ്ങളിൽ ശുഭകരമായി അവസാനിക്കും, ഇതിന് നാലോ അഞ്ചോ ദിവസത്തെ കാത്തിരിപ്പ് കൂടി മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡ്രില്ലിങ് തുടരുന്നതിടെയുണ്ടാകുന്ന പ്രകമ്പനം തുരങ്കത്തിൽ വിളളൽ വീഴ്ത്തിയതായാണ് റിപ്പോർട്ടുകള്‍.  പ്രത്യേക പെപ്പിലൂടെ എത്തുന്ന ഭക്ഷണവും വെളളവും എത്തിക്കുന്നതും തുടരുകയാണ്. ദൗത്യം നീളുമെന്നുറപ്പായതോടെ തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക ഉയരുകയാണ്.

സർക്കാരും കമ്പനിയും കാര്യമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് തൊഴിലാളികളുടെ  കുടുംബാംഗങ്ങള് രംഗത്തെത്തി. സർക്കാരും കമ്പനിയും കാര്യമായി ഒന്നും ചെയ്യുന്നില്ല, രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷ മാത്രമാണ് നൽകുന്നതെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. ആവശ്യത്തിന്  മരുന്നുകള് എത്തിച്ചു നൽകുന്നതായും തൊഴിലാളികള് സുരക്ഷിതരെന്നും ആവർത്തിക്കുകയാണ്  ഉത്തരാഖണ്ഡ് സർക്കാർ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week