28.7 C
Kottayam
Saturday, September 28, 2024

കാസ്പർസ്‌കീയെ നിരോധിച്ച് അമേരിക്ക; ഉൽപന്നങ്ങൾ വില്‍ക്കുന്നതിന് നിരോധനം, വിശദാംശങ്ങളിങ്ങനെ

Must read

ന്യൂയോര്‍ക്ക്‌:റഷ്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്‌കീയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ യു.എസ്. ഭരണകൂടം. രാജ്യസുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജൂലായ് 20 മുതല്‍ യു.എസ്. ഉപഭോക്താക്കള്‍ക്ക് കാസ്പര്‍സ്‌കീ തങ്ങളുടെ ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിന് ബൈഡന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. സെപ്റ്റംബര്‍ 29 വരെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ നല്‍കാന്‍ മാത്രമാണ് അനുമതി.

കാസ്പര്‍സ്‌കീയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് യു.എസ്. സുരക്ഷാ ഏജന്‍സികള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന സുരക്ഷാ മുന്നറിയിപ്പുകളാണ് ഇപ്പോള്‍ നിരോധനത്തില്‍ എത്തിയിരിക്കുന്നത്. കാസ്പര്‍സ്‌കീ സോഫ്റ്റ്‌വെയര്‍ വഴി റഷ്യ യു.എസില്‍ രഹസ്യ നിരീക്ഷണം നടത്താനിടയുണ്ടെന്നാണ് യു.എസിന്റെ ആശങ്ക. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി വിലയിരുത്തുന്നു.

കാസ്പര്‍സ്‌കീയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് യു.എസ്. നടത്തിയത്. കാസ്പര്‍സ്‌കീ ഉയര്‍ത്തുന്ന ഭീഷണികള്‍ തടയാനുള്ള വഴികള്‍ തേടിയിരുന്നു. എന്നാല്‍ കാസ്പര്‍സ്‌കീയുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാനുള്ള റഷ്യന്‍ ഭരണകൂടത്തിന്റെ കഴിവുകളും ശേഷിയും തിരിച്ചറിഞ്ഞ അധികൃതര്‍ ഒടുവില്‍ കമ്പനിയുടെ സമ്പൂര്‍ണ നിരോധനം എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

യു.എസും റഷ്യയും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വിരോധത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാസ്പര്‍സ്‌കീയ്‌ക്കെതിരായ നടപടി. വിവിധ മേഖലകളില്‍ യു.എസും റഷ്യയും സഹകരിച്ചിരുന്നുവെങ്കിലും യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള വിരോധം കൂടുതല്‍ വഷളാക്കി.

നേരത്തെ തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളും, ഉദ്യോഗസ്ഥരും കാസ്പര്‍സ്‌കീ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത് യു.എസ്. തടഞ്ഞിരുന്നു. കാസ്പര്‍സ്‌കീയ്ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്ന പുതിയ തീരുമാനം കാസ്പര്‍സ്‌കീയുടെ നിലവിലെ ഉപഭോക്താക്കളെ ബാധിക്കും.

,യു.എസിലെ കാസ്പര്‍സ്‌കീ ഉപയോഗിച്ചതിന്റെ പേരില്‍ ഉപഭോക്താക്കള്‍ക്കെതിരെ നിയമനടപടി ഉണ്ടാവില്ലെന്നും അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും യു.എസ്. വാണിജ്യ സെക്രട്ടറി ഗിന റായ്‌മോണ്ടോ പറഞ്ഞു. അതേസമയം, കാസ്പര്‍സ്‌കീ ഉപേക്ഷിക്കാനും ഉപഭോതാവിനും അയാളുടെ ഡാറ്റയ്ക്കും കുടുംബത്തിനും സംരക്ഷണം നല്‍കുന്ന മറ്റ് സംവിധാനങ്ങളിലേക്ക് മാറാനും റായ്‌മോണ്ടോ നിര്‍ദേശം നല്‍കി.

2017-ലാണ് കാസ്പര്‍സ്‌കീയുടെ ഉല്പന്നങ്ങള്‍ യു.എസ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് വിലക്കിയത്. 2022-ല്‍ തന്നെ കാസ്പര്‍സ്‌കീയെ യു.എസ്. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ രാജ്യത്തിന് ഭീഷണിയാവുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിവിധ ചൈനീസ് കമ്പനികളേയും ഇതേ പട്ടികയില്‍ യു.എസ്. ഉള്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം മോസ്‌കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കാസ്പര്‍സ്‌കീ ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു. എങ്കിലും കാസ്പര്‍സ്‌കീ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന നിലപാടില്‍ ഉറച്ചുനിന്ന യു.എസ്. നടപടികള്‍ തുടരുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week