24.9 C
Kottayam
Friday, June 5, 2026

ടിക്കറ്റടിയ്ക്കണ്ട,വില്‍ക്കണ്ട; മേലനങ്ങാതെ ഓണം ബമ്പറില്‍ കേന്ദ്രം നേടിയത് 62 കോടി,സംസ്ഥാനത്തിന്റെ ലാഭം 50 കോടിയിൽ താഴെ

Must read

തിരുവനന്തപുരം:ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് സമ്മാനത്തിന്റെ വലുപ്പം കൊണ്ട് തന്നെ വന്‍ സംസാരവിഷയമായി മാറിയിരിയ്ക്കുകയാണ്‌.രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ സമ്മാനത്തുക നൽകുന്ന ഭാഗ്യക്കുറിയുടെ ടിക്കറ്റ് വിൽപന ഇതിനകം പുതിയ റെക്കോഡുകൾ സൃഷ്ടിച്ചത് തന്നെ ആവേശത്തിന്റെ ചൂണ്ടുപലകയാകുന്നു.പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഇത്തവണത്തെ ഓണം ബമ്പറിന്റെ 75.50 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. മൊത്തം ടിക്കറ്റ് വരുമാനം 377.50 കോടി രൂപ കവിഞ്ഞു. എന്നിരുന്നാലും ഓണം ബമ്പർ സംഘടിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ അറ്റാദായത്തേക്കാൾ പ്രത്യക്ഷത്തിൽ യാതൊരു റോളുമില്ലാത്തെ കേന്ദ്രസർക്കാരിനാണെന്നത് ശ്രദ്ധേയമാകുന്നു.


ലോട്ടറി ടിക്കറ്റിൽ നിന്നുള്ള ജിഎസ്ടിയുടെ വിഹിതം, ജേതാക്കൾക്ക് നൽകുന്ന 10,000 രൂപയുടെ മുകളിലുള്ള സമ്മാനത്തുകയിൽ നിന്നും 30 ശതമാനം ടിഡിഎസ് (TDS), 50 ലക്ഷത്തിന് മുകളിലുള്ള സമ്മാനത്തുകയ്ക്ക്, ജേതാവിന്റെ ആദായ നികുതി സ്ലാബിന് വിധേയമായി സർചാർജും സെസും നൽകേണ്ടിവരും. ബമ്പർ ജേതാവിനെ സംബന്ധിച്ചിടത്തോളം സർചാർജ് 37 ശതമാനവും സെസ് 4 ശതമാനവുമായിരിക്കും. ചുരുക്കത്തിൽ ഓണം ബമ്പറിന്റെ ഒന്നാം സമ്മാന ജേതാവിൽ നിന്നുമാത്രം 10.37 കോടി രൂപ കേന്ദ്രസർക്കാരിന് ലഭിക്കുന്നു.


സമാനമായി രണ്ടാം സമ്മാനക്കാരിൽ നിന്നും (ഒരുകോടി വീതം 20 പേർക്ക്) ആകെ 6.78 കോടി രൂപയും മൂന്നാം സമ്മാനക്കാരിൽ നിന്നും (50 ലക്ഷം വീതം 20 പേർക്ക്) മൊത്തം 3 കോടി രൂപയും നാലാം സമ്മാനക്കാരിൽ നിന്നും (5 ലക്ഷം 10 പേർക്ക്) 15 ലക്ഷം രൂപയും അഞ്ചാം സമ്മാനക്കാരിൽ നിന്നും (രണ്ടുലക്ഷം വീതം 10 പേർക്ക്) ആകെ 6 ലക്ഷവും കേന്ദ്ര ഖജനാവിലേക്ക് എത്തിച്ചേരും. അതായത്, ആദ്യത്തെ അഞ്ച് ലോട്ടറി സമ്മാന ജേതാക്കളിൽ നിന്നുമാത്രം കേന്ദ്രസർക്കാരിന്റെ വരുമാനം 20.36 കോടിയെന്ന് ചുരുക്കം.

ഇതിനു പുറമെ 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാന ജേതാക്കളിൽ നിന്നുള്ള 30 ശതമാനം ടിഡിഎസ് കൂടി ചേരുമ്പോൾ ഓണം ബമ്പറിൽ നിന്നുള്ള കേന്ദ്രസർക്കാരിന്റെ നികുതി വരുമാനം ഇനിയും ഉയരും. വിൽപന ഇനിയും പൂർത്തിയാകാത്തതിനാൽ അന്തിമ കണക്കുകളിൽ മാറ്റം വരാമെന്നുള്ളതിനാലാണ് ഇതു ലേഖനത്തിൽ നിന്നും ഒഴിവാക്കുന്നത്. അതേസമയം ജിഎസ്ടി വിഹിതം കൂടി ലഭിക്കുമ്പോൾ, ഓണം ബമ്പർ നേരിട്ട് നടത്തിയ കേരള സർക്കാരിന്റെ ലാഭത്തേക്കാൾ അധികം വരുമാനം കേന്ദ്രസർക്കാരിലേക്ക് വന്നുചേരും.

- Advertisement -


ലോട്ടറി ടിക്കറ്റിന് 28 ശതമാനമാണ് ജിഎസ്ടി ഈടാക്കുന്നത്. ടിക്കറ്റ് വിലയിൽ ഇതും ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് 500 രൂപയ്ക്കാണ് വിൽക്കുന്നതെങ്കിലും ഓണം ബമ്പർ ടിക്കറ്റിന്റെ യഥാർത്ഥ വില 390.63 രൂപയാണെന്ന് സാരം. ബുധനാഴ്ച രാവിലെ വരെ വിറ്റുപോയത് 75.5 ലക്ഷം ടിക്കറ്റുകൾ. അങ്ങനെ നോക്കുമ്പോൾ, ഓണം ബമ്പറിൽ നിന്നും ഇതുവരെയുള്ള മൊത്തം ജിഎസ്ടി വരുമാനം 82.77 കോടി രൂപയാകുന്നു. ഇതിൽ നിന്നും പകുതി വീതം ഇരു സർക്കാരുകളും പങ്കിടും. അതായത്, ജിഎസ്ടി ഇനത്തിൽ കേന്ദ്രസർക്കാരിന് ചുരുങ്ങിയത് 41.39 കോടി ഇതിനകം ലഭിച്ചുവെന്ന് സാരം.

- Advertisement -


ലോട്ടറി ജേതാക്കളിൽ നിന്നും പിടിക്കുന്ന ടിഡിഎസും മറ്റ് ആദായ നികുതിയും ജിഎസ്ടി വിഹിതവും ചേരുമ്പോൾ കേന്ദ്രസർക്കാരിന് ഇത്തവണത്തെ ഓണം ബമ്പറിൽ നിന്നും ചുരുങ്ങിയത് 61.75 കോടി രൂപ ലഭിക്കും. ടിഡിഎസ് ഇനത്തിൽ ചുരുങ്ങിയത് 20.36 കോടിയും ജിഎസ്ടി വിഹിതമായി ഇതുവരെ നേടിയ 41.39 കോടിയും മാത്രം ചേർത്തുള്ള തുകയാണിത്.


ജിഎസ്ടിയും ടിക്കറ്റ് വിൽക്കുമ്പോൾ ഏജൻസിക്ക് കൈമാറുന്ന മാർജിനും (ഏകേദശം 100 രൂപ) ഒഴിവാക്കിയശേഷം ഓണം ബമ്പറിൽ നിന്നുള്ള അസൽ ടിക്കറ്റ് വരുമാനമെന്ന നിലയിൽ കേരള സർക്കാരിലേക്ക് ഇതുവരെ എത്തിച്ചേർന്നിട്ടുള്ളത് ഏകദേശം 219 കോടി രൂപയാകും. ഇത്തവണ ഭാഗ്യക്കുറിയുടെ സമ്മാനഘടന പരിഷ്കരിച്ചതിനാൽ വിതരണം ചെയ്യുന്ന ആകെ സമ്മാനത്തുക 125.50 കോടി രൂപയായി വർധിച്ചിട്ടുണ്ട്. ഇതും ലോട്ടറി വിൽക്കു‌ന്നതിനുള്ള മറ്റ് ഇൻസെന്റീവുകളും ടിക്കറ്റ് പ്രിന്റിങ്ങിനുള്ള ചെലവും അന്യഭാഷയിൽ ഉൾപ്പെടെ പരസ്യത്തിന് നകിയതും വിതരണത്തിനായി ടിക്കറ്റ് എത്തിക്കുന്നതിന്റെ ലോജിസ്റ്റിക്സ് ചെലവുകളും കൂടി കിഴിച്ചാൽ കേരള സർക്കാരിന് ഇത്തവണത്തെ തിരുവോണം ബമ്പർ നടത്തിപ്പിൽ നിന്നും ലഭിക്കാവുന്ന അറ്റാദായം പരമാവധി 50 കോടിയിൽ താഴെയാകാനാണ് എല്ലാ സാധ്യതയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week