KeralaNews

തൃശൂരിൽ പനി ബാധിച്ച് രണ്ട് സ്ത്രീകൾ മരിച്ചു, ഇന്ന് മൂന്ന് മരണം

തൃശൂര്‍ തൃശൂരിൽ രണ്ട് സ്ത്രീകൾ പനി ബാധിച്ച് മരിച്ചു. കുര്യച്ചിറ സ്വദേശിനി അനീഷ സുനിൽ (34), നാട്ടികയിൽ ജോലി ചെയ്യുന്ന പശ്ചിമബംഗാൾ സ്വദേശിനി ജാസ്മിൻ ബീബി ( 28) എന്നിവരാണ് തൃശൂർ മെഡിക്കൽ കോളജിൽ മരിച്ചത്. ഇരുവർക്കും എലിപ്പനി ആയിരുന്നെന്നാണ് പ്രാഥമിക നിഗമനം.

ഡങ്കി പനി ബാധിച്ചും സംസ്ഥാനത്ത് ഇന്ന് ഒരാൾ മരിച്ചിട്ടുണ്ട്. കല്ലറ പാങ്കാട് ആർബി വില്ലയിൽ കിരൺ ബാബു (26)ആണ് മരിച്ചത്. കിരൺ പനിയെ തുടർന്ന് മൂന്ന് ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 4.30നാണ് മരിച്ചത്.ഇതോടെ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 97 ആയി.

അതേസമയം, സംസ്ഥാനത്ത് പടരുന്നത് ടൈപ്പ് ത്രീ ഡെങ്കിയെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. ഈ മാസവും അടുത്ത മാസവും ഡെങ്കി തീവ്ര വ്യാപനമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ജൂൺ മാസം മാത്രം മൂന്നുലക്ഷത്തിലേറെപ്പേരാണ് പക‍ർച്ച പനി ബാധിതരായത്.

മഴയും വെയിലും ഇടവിട്ട് വന്നത് ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂട്ടി. ടൈപ്പ് വൺ, ടൈപ്പ് ടു വൈറസുകൾക്കൊപ്പം ടൈപ്പ് 3 എന്ന വകഭേദം കൂടി പട‍ർന്നതോടെ കേരളം പനിച്ച് വിറയ്ക്കുകയാണ്. രോ​ഗ വ്യാപനം ഇനിയും കൂടും. രോ​ഗം തീവ്രമാകാനുള്ള സാധ്യതയും ഉണ്ട്. മരണ നിരക്ക് കുറയ്ക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ഇനിയുളള ദിവസങ്ങൾ തീവ്ര വ്യാപനത്തിന്‍റേതാകുമെന്നാണ് നി​ഗമനം. രോ​ഗത്തിന്‍റെ രീതി , മരണ കാരണം എന്നിവ ​പഠന വിധേയമാക്കിയതിനു ശേഷമാണ് ഈ മുന്നറിയിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button