24.4 C
Kottayam
Sunday, September 29, 2024

ആവേശേപോരിൽ ഇംഗ്ലണ്ടിനെ മറികടന്ന് ദക്ഷിണാഫ്രിക്ക ലോകകപ്പ് സെമിക്കരികെ! ജയം അവസാന ഓവറിൽ

Must read

സെന്റ് ലൂസിയ: ടി20 ലോകകപ്പിന്റെ സെമി ഫൈനലിന് ഒരുപടി അടുത്തെത്തി ദക്ഷിണാഫ്രിക്ക. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക സെമിക്ക് അരികിലെത്തുന്നത്. 164 റണ്‍സ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ചത്.

ക്വിന്റണ്‍ ഡി കോക്കിന്റെ (38 പന്തില്‍ 65) ഇന്നിംഗ്സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഡേവിഡ് മില്ലര്‍ 28 പന്തില്‍ 43 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹാരി ബ്രൂക്ക് 37 പന്തില്‍ 53 റണ്‍സെടുത്ത് പൊരുതിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല.

തുടക്കം മുതല്‍ താളം കണ്ടെത്താന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കായില്ല. ഫിലിപ് സാള്‍ട്ട് (11), ജോസ് ബട്‌ലര്‍ (17), ജോണി ബെയര്‍സ്‌റ്റോ (16), മൊയീന്‍ അലി (9) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ 10.2 ഓവറില്‍ നാലിന് 61 എന്ന നിലയിലായി. എന്നാല്‍ ബ്രൂക്ക് – ലിയാം ലിവിംഗ്‌സ്റ്റണ്‍ (33) സഖ്യം 78 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ ലിവിംഗ്‌സ്റ്റണെ പുറത്താക്കി കഗിസോ റബാദ ദക്ഷിണാഫ്രിക്ക ബ്രേക്ക് ത്രൂ നല്‍കി. അവസാന ഓവറില്‍ ബ്രൂക്കിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ എയ്ഡന്‍ മാര്‍ക്രം പുറത്താക്കിയതും ഇംഗ്ലണ്ടിന് തിരിച്ചടിയായി. സാം കറന്‍ (10), ജോഫ്ര ആര്‍ച്ചര്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാദ്, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

റീസ ഹെന്‍ഡ്രിക്സ് (19 പന്തില്‍ 25) താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ റീസ – ഡി കോക്ക് സഖ്യം 86 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 10-ാം ഓവറില്‍ റീസയെ പുറത്താക്കി മൊയീന്‍ അലി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി.

12-ാം ഓവറില്‍ ഡി കോക്കും മടങ്ങി. നാല് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്സ്. മൂന്നാമനായി എത്തിയ ഹെന്റിച്ച് ക്ലാസനും (8) പിന്നീടെത്തിയ എയ്ഡന്‍ മാര്‍ക്രത്തിനും (1) തിളങ്ങാനായില്ല. ഇതോടെ നാലിന് 113 എന്ന നിലയിലേക്ക് വീണു ദക്ഷിണാഫ്രിക്ക.

പിന്നീട് മില്ലറുടെ ഇന്നിംഗ്സാണ് സ്‌കോര്‍ 150 കടത്തിയത്. മാര്‍കോ ജാന്‍സനാണ് (0) പുറത്തായ മറ്റൊരു താരം. ട്രിസ്റ്റണ്‍ സ്റ്റബ്സ് (12), കേശവ് മഹാരാജ് (5) പുറത്താവാതെ നിന്നു. ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. പുറമെ മൊയീന്‍ അലി, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week