CrimeHome-bannerKeralaNews

അടുപ്പത്തിലുണ്ടായ വിള്ളല്‍ പകയായി, പക ചെന്നെത്തിച്ചത്‌ കൊലപാതകത്തില്‍; വനിതാ പോലീസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആലപ്പുഴ: വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയും ആലുവ ട്രാഫിക് പോലീസിലെ ഉദ്യോഗസ്ഥനായ അജാസുമായി സൗമ്യ മുമ്പ് അടുപ്പത്തിലായിരുന്നു. കൊച്ചിയില്‍ സൗമ്യയും അജാസും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തില്‍ വിള്ളലുണ്ടായപ്പോഴാണ് അത് പകയിലേക്കും അരുംകൊലയിലേക്കും നയിച്ചതെന്നാണ് വിവരം. സൗമ്യ ഇപ്പോള്‍ വള്ളികുന്നം സ്റ്റേഷനിലെ സിപിഒ ആയിട്ടാണ് ജോലി ചെയ്യുന്നത്. അജാസ് ആലുവ ട്രാഫിക് പോലീസിലും. മാവേലിക്കരയിലെ സ്വന്തം വീടിന് സമീപത്ത് വച്ചാണ് സൗമ്യയെ അജാസ് അതിക്രൂരമായി കൊലപ്പെടുത്തിയത്.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ സൗമ്യ സാധനം വാങ്ങാന്‍ സ്‌കൂട്ടറില്‍ കടയില്‍ പോയി തിരികെ വരുമ്പോള്‍ അജാസ് വെളുത്ത ആള്‍ട്ടോ കാറിലെത്തി സൗമ്യയെ ഇടിച്ചിട്ട ശേഷം മൂന്ന് തവണ വെട്ടി. തുടര്‍ന്ന് വലിയ കന്നാസില്‍ കരുതിയ പെട്രോള്‍ സൗമ്യയുടെ ദേഹത്തേക്ക് ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു.

സൗമ്യയുടെ ശരീരത്തിലേക്ക് ആളിപ്പടര്‍ന്ന തീ അജാസിന്റെ കയ്യിലും സാരമായി പൊള്ളലേല്‍പ്പിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞുവച്ച് പോലീസിലേല്‍പ്പിക്കുകയായിരിന്നു. സൗമ്യ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. സൗമ്യയുടെ ഭര്‍ത്താവ് വിദേശത്താണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button