24.2 C
Kottayam
Sunday, June 7, 2026

പെരുന്നയിലെ ‘നായര്‍’ പ്രസംഗത്തിനുശേഷം ശശി തരൂരെത്തിയത് ഉമ്മന്‍ചാണ്ടിയെക്കാണാന്‍,ചര്‍ച്ചകള്‍ കൊഴുക്കുന്നു

Must read

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ശശി തരൂർ എം പി സന്ദർശിച്ചു. ജഗതിയിലെ ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തിയായിരുന്നു ശശി തരൂർ അദ്ദേഹത്തെ കണ്ടത്. പെരുന്നയിൽ നടന്ന മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുത്ത ശേഷമായിരുന്നു ശശി തരൂരിന്റെ ഭവന സന്ദർശനം. എം കെ രാഘവൻ എം പിയും ശശി തരൂരിനെ അനുഗമിച്ചിരുന്നു.

ഇന്ന് പെരുന്നയിൽ നടന്ന എൻഎസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തിയിൽ ശശി തരൂർ പങ്കെടുത്ത് സംസാരിച്ചിരുന്നു. മറ്റു മുതിർന്ന കോൺഗ്രസ് നേതാക്കളെ ഒഴിവാക്കിയായിരുന്നു ശശി തരൂർ എം പിയ്ക്ക് സമ്മേളനത്തിലേയ്ക്ക് ക്ഷണം ലഭിച്ചത്. പത്ത് വർഷങ്ങൾക്ക് മുൻപ് മുൻ മുഖ്യമന്ത്രി എ കെ ആന്റണിയ്ക്ക് ക്ഷണം ലഭിച്ചത് ഒഴിച്ചാൽ പിന്നീട് അവസരം ലഭിച്ച ഏക കോൺഗ്രസ് നേതാവാണ് ശശി തരൂ‌ർ.

- Advertisement -

സമ്മേളന വേദിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ “ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ” എന്ന് അദ്ദേഹം നടത്തിയ പരാമർശം വാർത്തയായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ പരോക്ഷമായി വിമർശനമുന്നയിച്ചതാണ് എന്ന തരത്തിൽ ഇതിന് പിന്നാലെ വിഭിന്ന പ്രതികരണങ്ങൾ ഉയർന്നിരുന്നു. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന കാര്യം മന്നം 80 വർഷങ്ങൾക്ക് മുൻപ് പറഞ്ഞതാണെന്നും എന്നാൽ ഇപ്പോഴും താനത് രാഷ്ട്രീയത്തിൽ അനുഭവിക്കുന്നുണ്ടെന്നായിരുന്നു ശശി തരൂരിന്റെ വാക്കുകൾ.

- Advertisement -

ശശി തരൂരിനെ മന്നം ജയന്തിക്ക് ക്ഷണിച്ചത് ഡൽഹി നായരെന്ന് പണ്ട് വിളിച്ച തെറ്റ് തിരുത്താനെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. തരൂർ ഡൽഹി നായരല്ല, കേരള പുത്രനും വിശ്വപൗരനുമാണ്. മന്നം ജയന്തി ഉദ്ഘാടനം ചെയ്യാൻ തരൂരിനോളം യോഗ്യതയുള്ള മറ്റൊരാളെ താൻ കാണുന്നില്ലെന്നും സ്വാഗതപ്രസംഗത്തിൽ സുകുമാരൻ നായർ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ജി സുകുമാരന്‍ നായര്‍ ഏറെ കാലമായി അകല്‍ച്ചയിലാണ്.രണ്ട് മാസം മുമ്പ് സതീശനെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ പരസ്യ വിമര്‍ശനവും ഉന്നയിച്ചിരുന്നു. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയല്ല താന്‍ ജയിച്ചതെന്ന സതീശന്റെ പ്രസ്താവനയാണ് സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്.ഈ സമീപനം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹം സതീശൻ മുന്നറിയിപ്പും നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week