24.8 C
Kottayam
Thursday, June 4, 2026

സത്യപ്രതിജ്ഞാ ലംഘനം,രാജിയാവശ്യപ്പെട്ടുള്ള നിയമ നടപടി നിലനില്‍ക്കില്ല ,ബാലകൃഷ്ണപിള്ളകേസില്‍ വിധി അനുകൂലം,കോടതിയിലെത്തും മുമ്പേ രാജിവെച്ച സജി ചെറിയാന്‍ മടങ്ങിയെത്താന്‍ സാധ്യതയേറെ

Must read

കൊച്ചി: സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പേരില്‍ രാജിയാവശ്യപ്പെട്ടുള്ള നിയമ നടപടി അസാധ്യമാണെന്ന് വിലയിരുത്തുന്നതിനിടയിലാണ് സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ ആര്‍. ബാലകൃഷ്ണ പിള്ളയ്‌ക്കെതിരേ ഫയല്‍ ചെയ്ത കോ-വാറന്റോ ഹര്‍ജി(പൊതു പദവി വഹിക്കുന്നതിനുള്ള യോഗ്യത ചോദ്യംചെയ്യുന്ന ഹര്‍ജി) തള്ളി ഹൈക്കോടതി ഫുള്‍ ബെഞ്ച് 1985-ല്‍ പുറപ്പെടുവിച്ച ഉത്തരവുള്ളതിനാല്‍ സജി ചെറിയാനെതിരേ രാജി ആവശ്യപ്പെട്ടുള്ള നിയമനടപടി ഉചിതമായിരിക്കില്ല എന്നായിരുന്നു പ്രതിപക്ഷത്തിനടക്കം ലഭിച്ച നിയമോപദേശം. കോടതിയില്‍ തിരിച്ചടിയുണ്ടാകില്ലെന്ന് സജി ചെറിയാനും നിയമോപദേശം ലഭിച്ചിരുന്നു.

മന്ത്രിയെ നിയമിക്കുന്നത് മുഖ്യമന്ത്രിയും ഗവര്‍ണറും ആണെന്നും സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പേരില്‍ മന്ത്രി രാജിവെക്കണമെന്നുള്ള കോ-വാറന്റോ പുറപ്പെടുവിക്കാനാകില്ലെന്നും വിലയിരുത്തിയായിരുന്നു ബാലകൃഷ്ണപിള്ളയുടെ കേസില്‍ ഫുള്‍ ബെഞ്ചിന്റെ ഉത്തരവ്. സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പേരില്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള നടപടിക്ക് മാത്രമാണ് സാധ്യതയുള്ളത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ക്രിമിനല്‍ കോടതിയാണ്. ഇത്തരത്തില്‍ കേസെടുത്താലും മന്ത്രി പദവി രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്നും ഫുള്‍ബെഞ്ചിന്റെ ഉത്തരവിലുണ്ടായിരുന്നു.

ഇതിനാല്‍ സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് കോ-വാറന്റോ ഹര്‍ജി നല്‍കിയാലും നിലനില്‍ക്കില്ലെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകരുടെ വിലയിരുത്തല്‍. പദവിയില്‍ തുടരാന്‍ ഒരാള്‍ക്ക് നിയമപരമായ അധികാരമുണ്ടോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെടുന്ന ഹര്‍ജിയാണ് കോ-വാറന്റോ.

- Advertisement -

ആര്‍. ബാലകൃഷ്ണപിള്ള കേസില്‍ കോടതി പരിശോധിച്ചത്

- Advertisement -
സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പേരില്‍ മന്ത്രിപദത്തില്‍ തുടരുന്നതിന് ഭരണഘടനാ വിലക്കുണ്ടോ
ഇത്തരം സാഹചര്യങ്ങളില്‍ കോ-വാറന്റോ റിട്ട് പുറപ്പെടുവിക്കാമോ

കോടതി കണ്ടെത്തിയത്

സത്യപ്രതിജ്ഞാലംഘനം മന്ത്രിപദവിയില്‍ തുടരുന്നതിന് അയോഗ്യതയായി ഭരണഘടനയില്‍ പറയുന്നില്ല
എന്നാല്‍, സത്യപ്രതിജ്ഞാ ലംഘനം വിശ്വാസവഞ്ചനയായി കാണാനാകും. ഇക്കാര്യം പരിശോധിക്കേണ്ടത് നിയമനാധികാരിയാണ്. കോടതിയല്ല
സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പേരില്‍ മന്ത്രിപദത്തില്‍നിന്ന് പറത്താക്കാനാകും. അത് ചെയ്യേണ്ടതും നിയമനാധികാരിയാണ്.
മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടുണ്ടോ എന്നതില്‍ ജുഡീഷ്യല്‍ റിവ്യൂ സാധ്യമല്ല.
നിശ്ചിതയോഗ്യതകള്‍ ഇല്ലാതെയാണ് നിയമനമെങ്കിലെ കോ-വാറന്റോ ഹര്‍ജി നിലനില്‍ക്കൂ.

ബാലകൃഷ്ണപിള്ള കേസില്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി നടത്തിയ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു അദ്ദേഹം രാജിവെച്ചത്. അതോടെ ഹര്‍ജിതന്നെ അപ്രസക്തമായി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഫുള്‍ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് നരേന്ദ്രന്‍ വിധിന്യായത്തില്‍ പ്രത്യേകം എഴുതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week