30.5 C
Kottayam
Friday, October 18, 2024

തൃശ്ശൂരിലെ ഹോട്ടലിൽ കവർച്ച; സ്വർണം വാങ്ങാൻ വിളിച്ചുവരുത്തി ആഭരണങ്ങൾ തട്ടി,സിനിമാസ്‌റ്റൈൽ ഏറ്റുമുട്ടൽ

Must read

തൃശ്ശൂര്‍: സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനെന്ന മട്ടിലെത്തിയ സംഘം 637 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. തടയാനുള്ള ശ്രമത്തിനിടയില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. കവര്‍ച്ചക്കാരില്‍ ഒരാളെ സ്വര്‍ണവുമായെത്തിയവര്‍ പിടികൂടി. നഗരമധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനു സമീപമുള്ള ഹോട്ടലിലായിരുന്നു സംഭവം.

പറവൂര്‍ സ്വദേശി അഷ്‌കറിന്റെ സ്വര്‍ണമാണ് നഷ്ടമായത്. ഫസില്‍ ഓസ്‌കാര്‍ ഇംപോര്‍ട്‌സ് എന്ന സ്വര്‍ണാഭരണനിര്‍മാണശാല ഉടമയാണ് ഇദ്ദേഹം. ഈ സ്ഥാപനത്തിലെ ജീവനക്കാരായ ഷമീര്‍, ബാസില്‍ ഷഹീദ് എന്നിവരാണ് ആഭരണങ്ങള്‍ കാണിക്കാനായി എത്തിയത്. ഷമീറിന് കൈയ്ക്കും ബാസിലിന് പുറത്തുമാണ് കുത്തേറ്റത്. കവര്‍ച്ചസംഘം തിരുവനന്തപുരത്തുകാരാണ്. മലയിന്‍കീഴ് സ്വദേശി രഞ്ജിത്താണ് പിടിയിലായതെന്നും അറിയുന്നു.

ആഭരണങ്ങള്‍ വാങ്ങാനെന്ന മട്ടിലാണ് കവര്‍ച്ചസംഘം ഇവരെ വിളിച്ചുവരുത്തിയത്. സംശയത്തെത്തുടര്‍ന്ന് ജീവനക്കാരിലൊരാള്‍ സ്വര്‍ണമില്ലാതെ ഹോട്ടല്‍മുറിയിലേക്ക് കയറിച്ചെല്ലുകയായിരുന്നു. ഇയാളെ കവര്‍ച്ചക്കാര്‍ തടഞ്ഞുവെച്ചു. ഫോണും വാങ്ങിവെച്ചു.

അല്പസമയത്തിനുശേഷം സ്വര്‍ണവുമായി നിന്നിരുന്ന മറ്റൊരു ജീവനക്കാരനും ഹോട്ടല്‍മുറിയിലെത്തി. ഇതോടെ കവര്‍ച്ചക്കാര്‍ സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. ഇടനിലക്കാരന്‍ വഴിയാണ് കവര്‍ച്ചക്കാര്‍ ആഭരണനിര്‍മാതാക്കളുമായി ബന്ധപ്പെട്ടത്. ആഭരണങ്ങള്‍ കാണിക്കുന്നതിനിടെ നാലംഗസംഘം ഇതുമായി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ ഇവരില്‍ ഒരാളെ സ്വര്‍ണവുമായി എത്തിയവര്‍ പിടികൂടി. ഇയാളാണ് ഇവരില്‍ രണ്ടുപേരെ കുത്തിയത്. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. കവര്‍ച്ചക്കാരില്‍ ഒരാളെ പിടികൂടാന്‍ സാധിച്ചെങ്കിലും സ്വര്‍ണം നഷ്ടപ്പെട്ടു.

ഉള്ളില്‍ മെഴുകുനിറച്ച് നിര്‍മിക്കുന്ന ആഭരണങ്ങളായിരുന്നു ഇവയെല്ലാം. കുറച്ചു സ്വര്‍ണംകൊണ്ട് കൂടുതല്‍ ആഭരണങ്ങള്‍ നിര്‍മിക്കാം. മെഴുക് ഉള്‍പ്പെടെ മൂന്നോ നാലോ കിലോ ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ,പാർട്ടി തീരുമാനം അറിയിച്ചു, സി.പി.എം നേതാവ് സരിൻ്റെ വീട്ടിലെത്തി

പാലക്കാട്: പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്....

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

Popular this week