24.6 C
Kottayam
Monday, June 8, 2026

എനിക്ക് വഴങ്ങിയിട്ട് നീ ഫേമസ് ആയാൽ മതി;ചാനൽ രംഗത്തടക്കം നേരിട്ട മോശം അനുഭവങ്ങൾ വെളിപ്പെടുത്തി റിനി ആൻ ജോർജ്

Must read

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പങ്കുവെച്ച് നിരവധി പേരാണ് രംഗത്തുവന്നു കൊണ്ടിരിക്കുന്നത്. സിനിമ- സീരിയൽ മേഖലയിൽ മാത്രമല്ല ചാനൽ രംഗത്തു നിലനിൽക്കുന്ന ലൈംഗിക അതിക്രമങ്ങളെ തുറന്നു കാട്ടുന്നുണ്ട്.

ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങാത്തവരെ മാറ്റിനിർത്തി അവസരങ്ങൾ ഇല്ലാതാക്കുന്ന പ്രവണത സിനിമ- സീരിയൽ മേഖലയിലും ചാനൽ രംഗത്തും ഉണ്ടെന്ന് തുറന്നുകാട്ടുകയാണ് അവതാരകയായ റിനി ആൻ ജോർജ്ജ്. ഒരു ചാനലിലെ ഒരു പ്രോഗ്രാം പ്രൊഡ്യൂസറിന്റെ ലൈംഗീക താല്പര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ ആ ചാനലിൽ നിന്ന് താൻ നിരോധനം നേരിടുന്നുണ്ടെന്നാണ് റിനി പറയുന്നത്. അവതാരക എന്ന നിലയിൽ പ്രകടമായി തന്നെ അവസരം നിഷേധിക്കപ്പെട്ടുവെന്നാണ് അവതാരകയായ റിനി പറയുന്നത്.

ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസർക്കും അയാൾ പറയുന്ന ചില ഉന്നതർക്കും വഴങ്ങണം എന്നതായിരുന്നു അയാളുടെ തിട്ടൂരമെന്നും താൻ തീർത്തും വിസമ്മതിച്ചതോടെ, എനിക്ക് വഴങ്ങിയിട്ട് നീ അങ്ങനെ ഫേമസ് ആയാൽ മതി എന്നാണ് അയാൾ തന്നോട് പറഞ്ഞതെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ റിനി പറയുന്നു.

ഇതിനെതിരെ പരാതികളുമായി താൻ ചാനൽ അധികാരികളെ സമീപിച്ചെങ്കിലും വെറുതെ ആവുകയായിരുന്നു യുവ അവതാരക കുറിയ്ക്കുന്നു. ചിലത് പറയാനുണ്ടെന്ന് പറഞ്ഞാണ് റിനി തനിക്ക് ചിലരുടെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങാത്തതിനാൽ അവസരം നഷ്ടപ്പെട്ടുവെന്ന് തുറന്നു പറയുന്നത്. പരാതി പറഞ്ഞാലും ആരും മുഖവിലയ്ക്കെടുക്കില്ലെന്ന് കൂടി റിനി പറഞ്ഞുവെയ്ക്കുന്നുണ്ട്. റിനി ആൻ ജോർജ്ജിന്റെ കുറിപ്പിന്റെ പൂർണരൂപം.

- Advertisement -

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പുറകെ ഒരുപാട്‌ സ്ത്രീകൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതായി കണ്ടു…Adjust ചെയ്യാമോ എന്ന ചോദ്യത്തിന് കൃത്യം ആയി no പറഞ്ഞത് കൊണ്ട് തന്നെ സിനിമയിൽ നിന്നും, സീരിയലിൽ നിന്നും, anchoringൽ നിന്നും പല അവസരങ്ങൾ എനിക്കും നഷ്ടം ആയിട്ടുണ്ട്…

- Advertisement -

ഒരു ചാനലിലെ ഒരു പ്രോഗ്രാം പ്രൊഡ്യൂസർന്റെ ലൈംഗീക താല്പര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ ആ ചാനലിൽ നിന്ന് തന്നെ unofficial banning നേരിടുന്ന ഒരു അവതാരകയാണ് ഞാൻ.. അയാൾക്കും അയാൾ പറയുന്ന ചില ഉന്നതർക്കും വഴങ്ങണം എന്നതായിരുന്നു അയാളുടെ തിട്ടൂരം… ഞാൻ തീർത്തും വിസമ്മതിച്ചതോടെ, എനിക്ക് വഴങ്ങിയിട്ട് നീ അങ്ങനെ famous ആയാൽ മതി എന്നാണ് അയാൾ എന്നോട് പറഞ്ഞത്…

ഇതിനെതിരെ പരാതികളുമായി ഞാൻ ചാനൽ അധികാരികളെ സമീപിച്ചെങ്കിലും വെറുതെ ആവുകയായിരുന്നു…. എന്ന് മാത്രമല്ല എന്നെ മാറ്റി നിർത്തുകയും ചെയ്തു… എന്നാൽ അയാൾ ഇപ്പോഴും സർവ്വാധികാരങ്ങളോടെ അവിടെ തുടരുകയാണ്… എന്ത് കൊണ്ട് പരാതി പെടുന്നില്ല എന്ന് ആക്രോശിക്കുന്ന ചിലർക്കുള്ള മറുപടിയാണ് ഇത്…

നിയമങ്ങൾ എല്ലാം സ്ത്രീപക്ഷം ആണെങ്കിലും, പ്രായോഗിക തലത്തിൽ അവ എല്ലാം അങ്ങേയറ്റം സ്ത്രീ വിരുദ്ധവും, പുരുഷ പക്ഷവുമായാണ് നടപ്പാകുന്നത്… നമ്മുടെ പരാതികൾ എല്ലാം പതിക്കുന്നത് ബധിര കർണ്ണങ്ങളിൽ ആണ് എന്നത് വളരെ അധികം വേദനിപ്പിക്കുന്നു… ഒന്നും ചെയ്യില്ല എന്ന് മാത്രം അല്ല അത്തരത്തിൽ ഉള്ളവർക്ക് കൂടുതൽ അധികാരങ്ങളും സ്ഥാനങ്ങളും നൽകി ആദരിക്കുകയും ചെയ്യും…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week