24.6 C
Kottayam
Saturday, September 28, 2024

റെയിൽവേ നശിപ്പിക്കപ്പെട്ടു, അന്വേഷണം ആവശ്യപ്പെട്ട് ലാലു യാദവ്

Must read

ന്യൂഡല്‍ഹി:ഒഡീഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിന് കാരണമായത് അശ്രദ്ധയാണെന്ന ആരോപണവുമായി രാഷ്ട്രീയ ജനതാദൾ നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദ് യാദവ്. റെയിൽവേ നശിപ്പിക്കപ്പെട്ടുവെന്നും ലാലു യാദവ് പറഞ്ഞു. “അവർ അശ്രദ്ധ കാണിക്കുകയും ജാഗ്രത കാട്ടാതിരിക്കുകയും ചെയ്‌ത രീതിയാണ് ഇത്രയധികം ആളപായത്തിലേക്ക് നയിച്ചത്… ഉന്നതതല അന്വേഷണം നടത്തുകയും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുകയും വേണം” ലാലു യാദവ് പറഞ്ഞു.

ഒന്നാം യുപിഎ സർക്കാരിന്റെ കീഴിൽ 2004 മുതൽ 2009 വരെ റെയിൽവേ വകുപ്പ് ലാലു യാദവ് വഹിച്ചിരുന്നു. “വലിയ അശ്രദ്ധയുണ്ടായി. റെയിൽവേ നശിപ്പിക്കപ്പെട്ടു” ആർജെഡി മേധാവി പറഞ്ഞു. ബെംഗളൂരു-ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമാണ്ടൽ എക്‌സ്പ്രസ് എന്നീ രണ്ട് പാസഞ്ചർ ട്രെയിനുകളും ഒരു ഗുഡ്‌സ് ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്.

“കോറമാണ്ടൽ എക്‌സ്‌പ്രസ് ട്രെയിൻ അതിവേഗ ട്രെയിനാണ്. ചെന്നൈയിലേക്കാണ് പോകുന്നത്. ഞാനും അതിൽ യാത്ര ചെയ്‌തിട്ടുണ്ട്. അശ്രദ്ധയാണ് ഇത്രയും വലിയ നാശനഷ്‌ടങ്ങൾക്ക് കാരണമായത്.” ലാലു യാദവ് പറഞ്ഞു.

ഒഡീഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രിപ്പിൾ ട്രെയിൻ അപകടമാണ് നൂറ്റാണ്ടിലെ ഏറ്റവും വലിയ അപകടമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു, സത്യത്തിന്റെ ചുരുളഴിക്കാൻ ശരിയായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. രണ്ട് തവണ റെയിൽവേ മന്ത്രിയായിരുന്ന മമത ബാനർജി, ഈ റൂട്ടിൽ ആൻറി കൊളിഷൻ സംവിധാനം പ്രവർത്തിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നെന്ന് പറഞ്ഞു.

“ഇതിന് പിന്നിൽ എന്തെങ്കിലും ഉണ്ടായിരിക്കണം, ശരിയായ അന്വേഷണം ആവശ്യമാണ്. സത്യം പുറത്തുവരണം. കൂട്ടിയിടി വിരുദ്ധ സംവിധാനം ഉണ്ടായിരുന്നെങ്കിൽ, അപകടം സംഭവിക്കില്ലായിരുന്നു. യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല” ബാനർജി പറഞ്ഞു. താൻ റെയിൽവേ മന്ത്രിയായിരിക്കെയാണ് ആന്റി കൊളീഷൻ സംവിധാനം ഏർപ്പെടുത്തിയതെന്നും അത് അപകടങ്ങളുടെ എണ്ണം കുറച്ചുവെന്നും അവർ പറഞ്ഞു.

ലഭ്യമായ രേഖകൾ പ്രകാരം ഇന്ത്യയിലെ നാലാമത്തെ വലിയ തീവണ്ടി അപകടം, കൊൽക്കത്തയിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ തെക്കും ഭുവനേശ്വറിന് 170 കിലോമീറ്റർ വടക്കും ഉള്ള ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്‌റ്റേഷന് സമീപം വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിയോടെയാണ് ഉണ്ടായത്. ശനിയാഴ്‌ച വൈകുന്നേരത്തോടെ മരണസംഖ്യ 288 ആയി ഉയർന്നു, അപകടത്തിൽ 900 പേർക്കാണ് പരിക്കേറ്റത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week