24.3 C
Kottayam
Saturday, June 6, 2026

യുവാക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് വയര്‍ കീറിയശേഷം ഒന്നിന് മുകളില്‍ ഒന്നായി, വസ്ത്രങ്ങളും നീക്കം ചെയ്തു

Must read

പാലക്കാട്: കൊടുമ്ബ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളിയില്‍ പാടശേഖരത്തില്‍ പുതുശ്ശേരി കാളാണ്ടിത്തറയില്‍ സതീഷ്, കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് എന്നിവരുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് വയര്‍ കീറിയതിനുശേഷം.

ഒരുമീറ്ററോളം ആഴത്തിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്നും പാലക്കാട് എസ് പി മാദ്ധ്യമങ്ങളോട് പറഞ്ഞു. മൃതദേഹങ്ങള്‍ സതീഷിന്റെയും ഷിജിത്തിന്റേതുമാണെന്ന് തിരിച്ചറിഞ്ഞെന്നും പന്നിക്ക് വച്ചിരുന്ന വൈദ്യുത കെണിയാണ് യുവാക്കളുടെ ജീവനെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള സ്ഥലമുടമ അനന്തനെ ചോദ്യംചെയ്തുവരികയാണ്. ഇയാളെ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു.

തിങ്കളാഴ്ച രാവിലെയാണ് യുവാക്കളെ പാടത്ത് വൈദ്യുതാഘാതമേറ്റ് മരിച്ചനിലയില്‍ സ്ഥലമുടമ കണ്ടെത്തിയത്. തുടര്‍ന്ന് അന്ന് രാത്രി മൃതദേഹങ്ങള്‍ കുഴിച്ചുമൂടുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് രണ്ട് യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ടതായി കണ്ടെത്തിയത്. ഇന്നുരാവിലെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഒന്നിന് മുകളില്‍ ഒന്നായി കുഴിച്ചിട്ടിരുന്ന മൃതദേഹങ്ങളില്‍ വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല.

ഞായറാഴ്‌ച രാത്രി കരിങ്കരപ്പുള്ളിയ്‌ക്കടുത്ത് വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസില്‍ സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം നടക്കുന്നതിനിടെ നാലുപേലും കരിങ്കരപ്പുള്ളിയിലുള്ള സതീഷിന്റെ ബന്ധുവീട്ടിലെത്തി. പൊലീസ് സ്ഥലത്തെത്തിയെന്ന് ഭയന്ന് ഇന്നലെ തിങ്കളാഴ്ച പുലര്‍ച്ചെ യുവാക്കള്‍ ബന്ധുവീട്ടില്‍ നിന്നിറങ്ങി രണ്ട് വഴികളിലായി ഓടി. ഇതിനിടെ രണ്ടുപേര്‍ വൈദ്യുതി കെണിയില്‍ അകപ്പെട്ട് മരിക്കുകയായിരുന്നെന്നാണ് പൊലീസ് കരുതുന്നത്.

- Advertisement -

പിറ്റേദിവസവും സുഹൃത്തുക്കളെ കാണാതായപ്പോള്‍ ഓടിയ യുവാക്കളില്‍ രണ്ടുപേര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് സംഘം പരിസരത്ത് നടത്തിയ തെരച്ചിലിലാണ് പാടത്ത് മണ്ണ് ഇളകിയ നിലയില്‍ കണ്ടത്. പിന്നാലെ മണ്ണ് നീക്കിയപ്പോള്‍ മൃതദേഹങ്ങള്‍ കാണുകയായിരുന്നു. ഒന്നിന് മുകളില്‍ ഒന്നായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.

- Advertisement -

പന്നിശല്യം രൂക്ഷമായതിനാല്‍ പാടത്ത് വൈദ്യുതിക്കെണി വച്ചിരുന്നതായി സ്ഥലമുടമ അമ്ബലപ്പറമ്ബ് വീട്ടില്‍ അനന്തൻ (52) പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രാവിലെ എഴുന്നേറ്റപ്പോള്‍ പാടത്ത് മൃതദേഹങ്ങള്‍ കണ്ടുവെന്നും പരിഭ്രാന്തനായി താൻ തന്നെ കുഴിച്ചിട്ടുവെന്നുമാണ് സ്ഥലമുടമ പൊലീസിനോട് പറഞ്ഞത്. തെളിവ് നശിപ്പിക്കാനും ഇയാള്‍ ശ്രമിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week