24.2 C
Kottayam
Saturday, May 25, 2024

ഇളനീര്‍, ബദാം;ജ്യൂസ്, കൊഴുപ്പില്ലാത്ത പാല്‍,ജയിലില്‍ സിദ്ദുവിന്റെ മെനു ഇങ്ങനെ

Must read

ഛണ്ഡീഗഡ്: 1988 ലെ റോഡപകടക്കേസില്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന് പട്യാല സെന്‍ട്രല്‍ ജയിലില്‍ രാജകീയ മെനു. ഡോക്ടര്‍ നിര്‍ര്‍ദേശിച്ചതിനനുസരിച്ച് ഇളനീര്‍, ലാക്ടോസ് രഹിത പാല്‍, ഒരു ഗ്ലാസ് ജ്യൂസ്, ബദാം എന്നിവ ഉള്‍പ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഗുമസ്തനായി സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന സിദ്ദുവിന്റെ ആവശ്യവും അംഗീകരിച്ചു. സിദ്ദു ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ ബോര്‍ഡ് പ്രത്യേക ഭക്ഷണക്രമം ശുപാര്‍ശ ചെയ്തു. 23 ന് പഞ്ചാബിലെ പട്യാലയിലെ രജീന്ദ്ര ആശുപത്രിയിലാണ് സിദ്ദുവിന്റെ വൈദ്യപരിശോധന നടത്തിയത്.

പ്രത്യേക ഭക്ഷണത്തില്‍ അതിരാവിലെ ഒരു കപ്പ് റോസ്‌മേരി ചായയോ ഒരു ഗ്ലാസ് ഇളനീരോ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു കപ്പ് ലാക്ടോസ് രഹിത പാല്‍, ഒരു ടേബിള്‍സ്പൂണ്‍ ഫ്‌ളാക്‌സ് / സൂര്യകാന്തി / തണ്ണിമത്തന്‍ / ചിയ വിത്തുകള്‍, പ്രഭാതഭക്ഷണത്തില്‍ അഞ്ച്-ആറ് ബദാം, ഒരു വാല്‍നട്ട്, രണ്ട് പെക്കന്‍ പരിപ്പ് എന്നിവയും ഉള്‍പ്പെടുത്തും.

പ്രഭാതഭക്ഷണത്തില്‍, ഡോക്ടര്‍മാര്‍ ഒരു ഗ്ലാസ് ജ്യൂസ് അല്ലെങ്കില്‍ തണ്ണിമത്തന്‍, കിവി, പേരക്ക തുടങ്ങിയ ഏതെങ്കിലും പഴങ്ങള്‍ അല്ലെങ്കില്‍ മുളപ്പിച്ച ഉഴുന്ന്, ചെറുപയര്‍ എന്നിവയും ശുപാര്‍ശ ചെയ്തു. കുക്കുമ്പര്‍, തക്കാളി, നാരങ്ങ, അവക്കാഡോ എന്നിവയിലേതെങ്കിലും നല്‍കണം. ഉച്ചഭക്ഷണത്തിന് വെള്ളരി, ഒരു ചപ്പാത്തി, സിംഹാര അല്ലെങ്കില്‍ റാഗി മാവ് എന്നിവയ്ക്കൊപ്പം സീസണല്‍ പച്ച പച്ചക്കറികളും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വൈകുന്നേരം, കൊഴുപ്പ് കുറഞ്ഞ പാലിനൊപ്പം ഒരു കപ്പ് ചായയും 25 ഗ്രാം പനീര്‍ സ്ലൈസ് അല്ലെങ്കില്‍ പകുതി നാരങ്ങ കലര്‍ന്ന ടോഫുവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അത്താഴത്തിന് പച്ചക്കറി സാലഡും ദാല്‍ സൂപ്പും അല്ലെങ്കില്‍ കടല സൂപ്പും പച്ചക്കറികളും കഴിക്കാന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഡയറ്റ് പ്ലാന്‍ അനുസരിച്ച്, ഉറങ്ങുന്നതിന് മുമ്പ് ഒരു കപ്പ് ചമോമൈല്‍ ചായയും ഒരു ടേബിള്‍സ്പൂണ്‍ സൈലിയം ഹസ്‌കും അര ഗ്ലാസ് ചെറുചൂടുള്ള വെള്ളവും നല്‍കും.

കരള്‍ രോഗമടക്കമുള്ള പ്രശ്‌നങ്ങളാണ് സിദ്ദുവിനെ അലട്ടുന്നത്. പുറമെ, ഡീപ് വെയിന്‍ ത്രോംബോസിസിന് (ഡിവിടി) ചികിത്സ നടത്തിയിരുന്നു. സാധാരണ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്ന സിരയില്‍ രക്തം കട്ടപിടിക്കുന്നതാണ് ഡിവിടി.

സിദ്ദുവിനെ ജയിലില്‍ ക്ലറിക്കല്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കിയെന്ന് ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ തന്റെ ബാരക്കില്‍ നിന്ന് ജോലി നിര്‍വഹിക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. 1988-ലെ റോഡപകടത്തില്‍ ഗുര്‍നാം സിംഗ് എന്ന 65 കാരന്‍ മരിച്ച കേസിലാണ് 33 വര്‍ഷത്തിന് ശേഷം സിദ്ദുവിന് ഒരുവര്‍ഷം തടവുശിക്ഷ ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week