23.5 C
Kottayam
Friday, September 20, 2024

സിപിഎം എംഎല്‍എക്കെതിരെ എന്തും പറയാമെന്നാണല്ലോ? മീടു ആരോപണം നിഷേധിച്ച് മുകേഷ്

Must read

കൊല്ലം: തനിക്കെതിരായ ആരോപണം രാഷ്ട്രീയ നീക്കമാണെന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്. ആറ് വർഷങ്ങള്‍ക്ക് മുമ്പ് ഉന്നയിച്ച ആരോപണമാണ് ഇത്. അപ്പോള്‍ പോലും പറഞ്ഞത് ഇരുപത് വർഷങ്ങള്‍ക്ക് മുമ്പത്തെ ആരോപണമാണ് ഇതെന്നാണ് പറഞ്ഞത്. ആ കേസ് എന്തായി. ആറ് കൊല്ലത്തിന് ശേഷം വീണ്ടും വന്നിട്ട് ഞാന്‍ അത് ഓർക്കുന്നു എന്ന് പറയുമ്പോള്‍ എനിക്ക് ഒന്നും പറയാനില്ലെന്നും മുകേഷ് വ്യക്തമാക്കി.

ആറ് വർഷം മുമ്പ് ഇത്തരമൊരു ആരോപണം വന്നപ്പോള്‍ ഞാന്‍ പിടിക്കപ്പെട്ടു, ഇപ്പോള്‍ രാജിവെക്കും എന്ന് പറഞ്ഞ് പ്രതിപക്ഷത്ത് സ്ഥാനാർത്ഥിയാകാനുള്ള അടി വരെ നടന്നു. രാഷ്ട്രീയ ലക്ഷ്യമാണ് ഈ ആരോപണത്തിന് പിന്നില്‍. സി പി എമ്മിന്റെ നിയമസഭാംഗമായതുകൊണ്ട് കേറിയിറങ്ങി അങ്ങട്ട് പറയാമല്ലോ. ഈ ആരോപണം ഉന്നയിച്ച സ്ത്രീയെ എനിക്ക് അറിയില്ല. ആറുകൊല്ലം മുമ്പ് തന്നെ ഞാന്‍ പറഞ്ഞ കാര്യമാണ് ഇതെന്ന്.

രാത്രി ഞാന്‍ പലതവണ ഫോണ്‍ വിളിച്ചെന്ന് പറയുന്നു. പക്ഷെ ഒരിക്കല്‍ പോലും എടുത്തില്ല. എടുക്കാതെ ഞാന്‍ ആണെന്ന് എങ്ങനെ പറയും. ഇക്കാര്യങ്ങളെല്ലാം അന്ന് തന്നെ തള്ളിക്കളഞ്ഞതാണ്. ഈ വിഷയത്തില്‍ എനിക്ക് ഒന്നും പറയാനില്ല. രഞ്ജിത്തിന്റേത് പോലൊരു കാര്യമല്ല ഇത്. ഇരുപത് വർഷങ്ങള്‍ക്ക് മുമ്പ് എങ്ങോ നടന്നെന്ന് പറയുന്ന ഒരുകാര്യമെന്ന് ബാലിശമാണ്. ആരാണ് ഇതിനൊക്കെ പിന്നിലെന്ന് തനിക്ക് അറിയില്ലെന്നും മുകേഷ് വ്യക്തമാക്കി.

കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫായിരുന്നു ആറ് വർഷങ്ങള്‍ക്ക് മുമ്പ് താന്‍ ഉന്നയിച്ച ആരോപണം വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ട് രംഗത്ത് വന്നത്. 'നിയമം അധികാരമുള്ളവർക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. എവിടെയാണ് പ്രതീക്ഷ. കുറച്ച് കാര്യങ്ങളൊക്കെ എനിക്ക് വ്യക്തമായി വരുന്നുണ്ട്' എന്നും ടെസ് ജോസഫ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.

2018 ലായിരുന്നു മുകേഷിനെതിരെ ടെസ് ജോസഫ് മീടൂ ആരോപണം ഉന്നയിച്ചത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ 19 വര്‍ഷം മുമ്പ് മുകേഷ് ചെന്നൈയിലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയെന്നായിരുന്നു മുകേഷിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെ ടെസ് ജോസഫ് നടത്തിയ വെളിപ്പെടുത്തല്‍.

അതേസമയം, സിദ്ധീഖിന്റെ രാജിയില്‍ അഭിപ്രായം പറയാന്‍ ഇല്ലെന്നായിരുന്നു മുകേഷിന്റെ പ്രതികരണം. നിയമനടപടികള്‍ ആവശ്യമാണ്. സ്ത്രീകള്‍ ഒരിടത്തും പ്രശ്നം നേരിടരുത്. ആർക്കും ഒരു പ്രയാസമില്ലാതെ മുന്നോട്ട് പോകണം. അമ്മയുടെ കാര്യം പറയാനുള്ള അധികാരം എനിക്കില്ല. സംഘടനയുടെ കാര്യം ഔദ്യോഗികമായി പറയേണ്ടതെന്നും മുകേഷ് കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week