25.5 C
Kottayam
Friday, September 27, 2024

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത്ഭുതസിദ്ധി; സ്വയംപ്രഖ്യാപിത ആള്‍ദൈവവും കൂട്ടാളികളും പിടിയില്‍

Must read

ഹൈദരാബാദ്: തെലങ്കാനയിലെ സ്വയംപ്രഖ്യാപിത ആൾദൈവം വിശ്വ ചൈതന്യ സ്വാമി അറസ്റ്റിൽ. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്നും വഞ്ചിച്ചെന്നുമുള്ള പരാതിയിലാണ് സ്വാമിയെ നൽഗോണ്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൂന്ന് കൂട്ടാളികളും പിടിയിലായിട്ടുണ്ട്.

സ്വാമിയുടെ നൽഗോണ്ടയിലെ പിഎ പള്ളി മണ്ഡലിൽ പ്രവർത്തിക്കുന്ന ശ്രീസായി മാനസി ചാരിറ്റബിൾ ട്രസ്റ്റ് ആശ്രമം പോലീസ് കഴിഞ്ഞ ദിവസം റെയ്ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സ്വാമിയെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തത്. ആശ്രമത്തിൽനിന്ന് 26 ലക്ഷം രൂപയും 500 ഗ്രാം സ്വർണവും സ്ഥിരനിക്ഷേപങ്ങളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനുപുറമേ 17 ഏക്കറോളം വരുന്ന ഭൂമിയുടെ രേഖകളും ഏഴ് ലാപ്ടോപ്പുകളും നാല് മൊബൈൽ ഫോണുകളും ഒരു കാറും പൂജാസാധനങ്ങളും ചില ഔഷധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാം ഭാര്യയുടെ പേരിൽ ഇയാൾക്ക് 1.3 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വിശ്വ ചൈതന്യ സ്വാമിക്കെതിരേ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. 11 സ്ത്രീകളെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. താനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അത്ഭുതസിദ്ധി ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു സ്ത്രീകളെ ചൂഷണത്തിനിരയാക്കിയിരുന്നത്.

ഹൈദരാബാദിൽ ജനിച്ചുവളർന്ന വിശ്വചൈതന്യ സ്വാമി ബി.ടെക്ക് ബിരുദധാരിയാണെന്നാണ് പോലീസ് പറയുന്നത്. പഠനത്തിന് ശേഷം ഹൈദരാബാദിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലിചെയ്തിരുന്നതായും വിവരമുണ്ട്. ഇതിനിടെ ഹൈദരാബാദിലെ നമ്പള്ളി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ ഒരു കോടി രൂപയുടെ വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ അറസ്റ്റിലായി 20 ദിവസം ജയിലിൽ കഴിയുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം സ്വയം പ്രഖ്യാപിത ആൾദൈവമായി മാറുകയായിരുന്നു.ടി.വി. ചാനലുകളിലെ പരിപാടികളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമാണ് സ്വാമി പ്രശസ്തി നേടിയത്. ഓൺലൈൻ വഴിയും വിശ്വാസികൾക്ക് ദർശനം നൽകിയിരുന്നു.

സാമ്പത്തികമായി ഉയർന്നനിലയിലുള്ള കുടുംബങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇവരെ നിരന്തരമായി സന്ദർശിച്ച് തന്റെ അനുയായികളാക്കി മാറ്റി. ഉന്നത കുടുംബങ്ങളിലെ സ്ത്രീകളുമായും അടുപ്പം സ്ഥാപിച്ചു. ഇവരിൽനിന്ന് സംഭാവനയെന്ന പേരിൽ വൻതുകകളും കൈക്കലാക്കി. ഇതിനുപുറമേ വ്യാജ ഔഷധ വിൽപ്പനയും ഇയാൾക്കുണ്ടായിരുന്നു. പ്രാദേശികമായി ലഭിക്കുന്ന നിലവാരം കുറഞ്ഞ ഓയിലുകളും മറ്റുമാണ് ഉയർന്നവിലയ്ക്ക് ഇയാൾ അനുയായികൾക്ക് വിറ്റിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week