24.1 C
Kottayam
Friday, June 5, 2026

മകൾ കൊല്ലപ്പെട്ടതറിയാതെ ട്രാഫിക് നിയന്ത്രിയ്ക്കുന്ന തിരക്കിൽ ഹോം ഗാർഡായ അഛൻ

Must read

കണ്ണൂർ:കോതമംഗലത്ത് അതിക്രൂരമായി ഡെന്‍റല്‍ വിദ്യാര്‍ഥിനി മാനസ കൊല്ലപ്പെട്ടപ്പോള്‍ ഇതൊന്നുമറിയാതെ കണ്ണൂരില്‍ ഗതാഗതം നിയന്ത്രിക്കുന്ന തിരക്കിലായിരുന്നു അച്ഛന്‍. മാനസയുടെ അച്ഛന്‍ മാധവന്‍ ഹോംഗാര്‍ഡായാണ് ജോലി ചെയ്യുന്നത്. സേനയില്‍ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം കണ്ണൂര്‍ ടൗണ്‍ ട്രാഫിക് സ്റ്റേഷനില്‍ ഹോംഗാര്‍ഡായി ജോലിയില്‍ പ്രവേശിച്ചത്.

മാധവന്‍ കണ്ണൂരിലെ തളാപ്പില്‍ ഗതാഗതം നിയന്ത്രിക്കുന്ന തിരക്കിലായിരുന്നതിനാല്‍ ദുരന്ത വിവരം അറിയിച്ചുകൊണ്ടുള്ള ബന്ധുക്കളുടെ ഫോണ്‍ കോള്‍ വന്നത് അറിഞ്ഞില്ല. തുടര്‍ന്ന് ബന്ധുക്കള്‍ നേരിട്ടുചെന്ന് അദ്ദേഹത്തെ വീട്ടിലേക്കുകൊണ്ടുവരികയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ കേള്‍ക്കുന്നത് മാനസയുടെ അമ്മയുടെ ഹൃദയം തകര്‍ന്നുള്ള നിലവിളി.

മാനസയുടെ അമ്മ അധ്യാപികയാണ്. പുതിയതെരു-മയ്യില്‍ റോഡില്‍ നാറാത്ത് രണ്ടാം മൈല്‍ ആണ് മാനസയുടെ വീടായ ‘പാര്‍വണം’. ഒരു സഹോദരനുണ്ട്. പ്ലസ്ടു വരെ കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു മാനസ. പഠനത്തില്‍ മിടുക്കിയായിരുന്നു. എന്‍ട്രന്‍സ് പരീക്ഷയെഴുതി സര്‍ക്കാര്‍ ക്വാട്ടയിലാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സില്‍ പ്രവേശനം നേടിയത്. നിലവില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്നു.

നാറാത്തുകാര്‍ ഞെട്ടലോടെയാണ് ഈ ദുരന്ത വാര്‍ത്ത കേട്ടത്. ബന്ധുക്കളും പരിചയക്കാരും അയല്‍വാസികളുമായി ഒരുപാടുപേര്‍ വീടിന് മുന്നില്‍ തടിച്ചുകൂടി. എങ്ങനെ ആ കുടുംബത്ത ആശ്വസിപ്പിക്കണമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. വൈകിട്ടോടെ തന്നെ മാധവന്‍റെ ജ്യേഷ്ഠന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കോതമംഗലത്തേക്ക് പോയി.

- Advertisement -

പാലയാട് മേലുര്‍ കടവിലെ രാഹുല്‍ നിവാസില്‍ താമസിക്കുന്ന രഘുത്തമന്റെ മകനാണ് രാഖില്‍.(33) രാഹുല്‍ സഹോദരനാണ്. നേരത്തെ രാഖില്‍ മാനസയെ ശല്യം ചെയ്യുന്നവെന്നു വീട്ടുകാര്‍ നല്‍കിയ പരാതില്‍ കണ്ണൂര്‍ ഡിവൈഎസ്പി തന്റെ ഓഫിസില്‍വെച്ചും ഇരുവരെയും കുടുംബാംഗങ്ങളെയും വിളിച്ചു സംസാരിച്ചു വിഷയം ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇതിനു ശേഷം രാഖിലുമായി യാതൊരു ബന്ധവും മാനസ പുലര്‍ത്തിയിരുന്നില്ലെന്നു ബന്ധുക്കള്‍ പറയുന്നു.

- Advertisement -

ഇന്നലെ വൈകിട്ടാണ് കണ്ണൂര്‍ സ്വദേശിയായ രാഖില്‍ മാനസയെ വെടിവെച്ചു കൊന്നത്. മൂന്ന് സഹപാഠികളോടൊപ്പം മാനസ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്ബോഴാണ് രാഖില്‍ എത്തിയത്. രാഖിലിനെ കണ്ടയുടനെ എന്തിനാണ് ഇവിടെ വന്നതെന്ന് ചോദിച്ച്‌ മാനസ ക്ഷുഭിതയായി. മാനസയെ മുറിയിലേക്ക് രാഖില്‍ പിടിച്ചുവലിച്ച്‌ കൊണ്ടുപോയതോടെ സഹപാഠികള്‍ വീട്ടുടമസ്ഥയെ വിവരമറിയിക്കാനായി താഴേക്ക് ഇറങ്ങിയോടി. ഈ സമയത്താണ് വെടിയൊച്ച കേട്ടത്. തുടര്‍ന്ന് വീട്ടുടമസ്ഥയും മകനും മുറിയുടെ വാതില്‍ തുറന്ന് അകത്ത് കയറുമ്പോൾ ഇരുവരും ചോരയില്‍ കുളിച്ച നിലയിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

Popular this week