24 C
Kottayam
Sunday, June 7, 2026

ഹാസ്യത്തിൻറെ കോഴിക്കോടൻ ശൈലി,കടന്നു പോകുന്നത് ഒരു കാലഘട്ടം

Must read

കോഴിക്കോട്: കോഴിക്കോടൻ സംഭാഷണ ശൈലിയുമായി മലയാള സിനിമയെ കീഴടക്കിയ ഹാസ്യ വിസ്മയമായിരുന്നു മാമുക്കോയ. മലയാളികൾ എക്കാലവും ഓർത്ത് ചിരിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ സമ്മാനിച്ചാണ് മാമുക്കോയ കടന്നു പോകുന്നത്. മലയാള സിനിമയിലെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന അഭിനയ ജീവിതമായിരുന്നു മാമുക്കോയയുടേത്.

ഹാസ്യം അശ്ലീലത്തിലേക്കോ കോമാളിത്തരത്തിലേക്കോ വഴുതി വീഴാതെ സൂക്ഷിക്കുന്നതിൽ അസാമാന്യമായ കഴിവ് മാമുക്കോയ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിന് കാരണം ഹാസ്യത്തേക്കുറിച്ചുള്ള അദ്ധേഹത്തിൻറെ കാഴ്ചപ്പാട് തന്നെയായിരുന്നു. ആ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിൽ കോഴിക്കോടിൻറെ സാംസ്കാരിക രംഗം വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്.

വൈക്കം മുഹമ്മദ് ബഷീറിൻറെ അനുയായി എന്നാണ് മാമുക്കോയ അറിയപ്പെട്ടിരുന്നതു തന്നെ. ബഷീറിൽ നിന്നുമാണ് മാമുക്കോയ തൻറെ നർമ്മ ബോധത്തെ രൂപപ്പെടുത്തിയത്. ബഷീറിൻറെ വീട്ടിലെ സ്ഥിരം സന്ദർശകൻ മാത്രമായിരുന്നില്ല അദ്ധേഹത്തിൻറെ എല്ലാ രചനകളും മനപാഠമാക്കിയ അനുവാചകൻ കൂടിയായിരുന്നു മാമുക്കോയ. എസ് കെ പൊറ്റക്കാട്ടുമായും മാമുക്കോയക്ക് വലിയ സൗഹൃദമായിരുന്നു. മാമുക്കോയയുടെ ബീവിയായി സുഹ്റയെ കണ്ടെത്തുന്നത് പൊറ്റക്കാട്ടായിരുന്നു.

കെ ടി മുഹമ്മദ്, നിലമ്പൂർ ബാലൻ തുടങ്ങിയ നാടക പ്രവർത്തകർക്കൊപ്പമാണ് മാമുക്കോയ തൻറെ അഭിനയ ജീവിതം ആരംഭിക്കുന്നത്. നാടകം കേവലം കലാരുപം മാത്രമല്ല സാമൂഹ്യ പ്രവർത്തനം കൂടിയായിരുന്ന ഈ ചങ്ങാതി സംഘമായിരുന്നു മാമുക്കോയയുടെ അഭിനയ കളരി. പിൽക്കാലത്ത് ഗൗരവമുള്ള കഥാപാത്രങ്ങൾ തന്നെ തേടിയെത്തിയപ്പോൾ ആ പാരമ്പര്യ മികവ് അനായസമായി പുറത്തെടുക്കുന്ന മാമുക്കോയയെയാണ് മലയാള സിനിമ കണ്ടത്. പെരുമഴക്കാലം എന്ന കമൽ ചിത്രത്തിലെ അബ്ദു എന്ന കഥാപാത്രം അതിനുദാഹരണമാണ്.

- Advertisement -

സിനിമയല്ല നാടകമാണ് തൻറെ ആവിഷ്കാര രംഗം എന്ന് എന്നും കരുതിപ്പോന്നിരുന്ന നടനായിരുന്നു മാമുക്കോയ. സിനിമ തൻറെ തൊഴിൽ മാത്രമാണ് എന്ന് മാമുക്കോയ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. വീട്ടിലെ സ്വന്തം ഒരാൾ എന്നതാണ് ഏതൊരു മാലയാളിക്കും മാമുക്കോയ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week