24.2 C
Kottayam
Saturday, June 6, 2026

കോട്ടയത്ത് വീട്ടമ്മയെ ഫോണ്‍ വിളിച്ച് ശല്ല്യം ചെയ്ത കേസിൽ വമ്പൻ ട്വിസ്റ്റ്,അറസ്റ്റ് ചെയപ്പെട്ട ഷാജി നിരപരാധിയാണെന്ന് പരാതിക്കാരി

Must read

കോട്ടയം:സാമൂഹിക വിരുദ്ധരുടെ പ്രവൃത്തി കാരണം കോട്ടയത്തെ വീട്ടമ്മയായ ജെസ്സി നല്‍കിയ പരാതിയില്‍ വഴിത്തിരിവ്. കേസില്‍ അറസ്റ്റ് ചെയപ്പെട്ട ഷാജി നിരപരാധിയാണെന്ന് പറഞ്ഞ് പരാതിക്കാരി തന്നെയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫോണ്‍ നമ്പര്‍ ചോര്‍ന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കാന്‍ പോലീസ് തയ്യാറാവുന്നില്ലായെന്നും അവര്‍ ആരോപിച്ചു.

കേസിലെ മുഖ്യ പ്രതിയായ രതീഷ് ആനാരിക്കൊപ്പം ദലിത് ആദിവാസി സംഘടനാ നേതാവായ ഷാജി ആനാരിയേയും പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഷാജി അങ്ങിനെ ചെയ്യില്ലെന്നും മനപൂര്‍വ്വം കുടുക്കിയതാണെന്നുമാണ് ജെസ്സി പറയുന്നത്. താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലീസ് തയ്യാറാവുന്നില്ലെന്നും ചേരമര്‍ സംഘത്തിന്റെ നേതാവായ ഷാജി ഈ കേസ് തെളിയിക്കാന്‍ സഹായിച്ച ആളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രതീഷ് ആനാരിയാണ് ഷാജിയെ കുടുക്കിയതെന്നും സ്റ്റേഷനിലേക്ക് ഒറ്റക്ക് പോവാന്‍ ഭയമാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൂടെ കൂട്ടിയതാണെന്നും ജെസ്സ്ി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഷാജി അറസ്റ്റിലായെന്ന വിവരം അറിഞ്ഞത്, അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ഉച്ച മുതല്‍ താന്‍ ചങ്ങനാശ്ശേരി പോലീസ് സ്‌റ്റേഷനിലായിരുന്നെന്നും പരിശോധനക്കായി ഫോണ്‍ വാങ്ങിയ പോലീസ് രതീഷ് ആനാരിയുടെ ഫോണ്‍ സംഭാഷണങ്ങളെല്ലാമ ഡിലീറ്റ് ആക്കിയ ശേഷം 9 മണിയോടു കൂടിയാണ് ഫോണ്‍ തിരികെ തന്നതെന്നും പരാതിക്കാരിയായ ജെസ്സി പറഞ്ഞു.

- Advertisement -

ഷാജിയിലേക്ക് കേസ് ഒതുക്കണമെന്ന നിര്‍ദ്ദേശം പോലീസിനു ലഭിച്ചതായാണ് എനിക്ക് മനസ്സിലായതെന്നും തന്നെ ആദ്യം വിളിച്ചത് പ്രതിയായ രതീഷാണെന്നും ആനാരി എന്ന സ്ഥലപ്പേര് കേട്ട് താനാണ് ഷാജിയോട് അന്വേഷിക്കാന്‍ പറഞ്ഞതെന്നും ജെസ്സി പറയുന്നു. തന്റെ നമ്പര്‍ എങ്ങിനെ കിട്ടി എന്ന ചോ്യത്തിന് പല മറുപടിയാണ് പറഞ്ഞതെന്നും ജെസ്സി പറഞ്ഞു. ആദ്യം കൂട്ടുകാരന്‍ മെസഞ്ചറില്‍ അയച്ചു കൊടുത്തതാണെന്നും പിന്നീട് ഷാജിയുടെ വണ്ടിയിലെ ഡയറിയില്‍ നിന്ന് കിട്ടിയതാണെന്നും അതിനു ശേഷം ഭാര്യയെ കാണിക്കാന്‍ പോയപ്പോള്‍ ചങ്ങനാശ്ശേരി ആശുപത്രിയില്‍ ന്ിന്നു കിട്ടിയതാണെന്നുമാണ് രതീഷ് പറഞ്ഞത്. തന്നോട് ഏറ്റവും മോശമായി സംസാരിച്ചത് ഇയാളാണെന്നും ദിനം പ്രതി 100 കണക്കിനു ഫോണ്‍ കോളുകളാണ് തനിക്ക് വരുന്നതെന്നും ജെസ്സി കൂട്ടിച്ചേര്‍ത്തു.

- Advertisement -

സുനിത ഓതറ എന്ന സ്തീയാണ് തന്റെ നമ്പര്‍ എല്ലാവര്‍ക്കും നല്‍കുന്നതെന്നു പരാതിപ്പെട്ടിട്ടും നടപടിയൊന്നും എടുത്തിട്ടില്ലായെന്നും വീട്ടമ്മയായ ജെസ്സി പറഞ്ഞു. 14 വര്‍ഷമായി ഇതേ നമ്പര്‍ തന്നെ ഉപയോഗിക്കുന്നതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കു മുതല്‍ വീട്ടിലെ ഗ്യാസിനു വരെ ഇതെ നമ്പര്‍ തന്നെയാണ് ഉള്ളതെന്നും ഈ പ്രശ്‌നത്തിന്റെ പേരില്‍ നമ്പര്‍ മാറ്റിയാല്‍ ജീവിതം തന്നെ പ്രയാസത്തിലാവുമെന്നും അവര്‍ പറയുന്നു.

ഇവരുടെ മൊബൈല്‍ നമ്പര്‍ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ ശൗചാലയങ്ങളില്‍ എഴുതിവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് തുന്നല്‍ ജോലി ചെയ്ത് കുടുംബം നോക്കുന്ന വീട്ടമ്മയുടെ ദുരിതം തുടങ്ങിയത്. തുടര്‍ന്ന്് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week