25.5 C
Kottayam
Friday, June 5, 2026

''മോശം അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്, ചേച്ചിക്ക് ഇനി വര്‍ക്ക് കുറയും എന്നായിരുന്നു മറുപടി''; ലാലി പറയുന്നു

Must read

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉരുത്തിരിഞ്ഞ ചര്‍ച്ചകള്‍ തൊഴില്‍ പ്രശ്‌നത്തിലേക്ക് കൂടി തിരിയേണ്ടതുണ്ട് എന്ന് നടി ലാലി പിഎം. എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അവരുടെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ദുരനുഭവം പങ്ക് വെക്കാന്‍ സ്ത്രീകള്‍ക്ക് ധൈര്യമുണ്ടായി എന്നത് ശരിയാണ്. എന്നാല്‍ അതിനൊപ്പം തന്നെ സിനിമാ മേഖലയിലെ മറ്റ് പ്രശ്‌നങ്ങളിലേക്കും ചര്‍ച്ച തിരിക്കണം.

ദിവസ വേതനത്തിന് വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്ന പ്രതിഫല പ്രശ്‌നം വളരെ ഭീകരമാണ് എന്നും രാത്രി വരെ നീളുന്ന ഷൂട്ടിംഗുകള്‍ക്ക് പോലും അവര്‍ക്ക് തുച്ഛമായ പ്രതിഫലമാണ് ലഭിക്കുന്നത് എന്നും അതും അഡ്രസ് ചെയ്ത് പോകണം എന്നും ലാലി കൂട്ടിച്ചേര്‍ത്തു. അതേസമയം തനിക്കും സിനിമയില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നും നടി വ്യക്തമാക്കി.

ലാലിയുടെ വാക്കുകള്‍

‘ എന്നോടും മോശമായി പെരുമാറുകയും മെസേജ് അയയ്ക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഞാനത് എന്റെ സ്റ്റാന്‍ഡ് വ്യക്തമാക്കി, നടക്കത്തില്ല. ഇങ്ങനെയാണെങ്കില്‍ ഞാന്‍ മുന്നോട്ട് പോകും എന്ന് പറയുകയും തടഞ്ഞ് നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. അതിന് ശേഷം എനിക്ക് അങ്ങനെ മെസേജ് അയയ്ക്കുകയൊന്നും ചെയ്തിട്ടില്ല. നമ്മളുടെ മുന്നില്‍ വെച്ച് സെക്‌സ് ജോക്ക്‌സ് പറയുന്ന സംഭവങ്ങളൊക്കെയുണ്ടായിട്ടുണ്ട്.

- Advertisement -

അല്ലെങ്കില്‍ നല്ലതായിട്ട് നിന്നാല്‍ ഞങ്ങള്‍ വര്‍ക്കൊക്കെ മേടിച്ച് തരാം എന്ന രീതിയില്‍ പൊതുവായിട്ട് പറയുക. എന്നോട് മോശമായി പെരുമാറിയ വ്യക്തി തന്നെ എന്നെ കേള്‍ക്കെ തന്നെ ഡബ്ല്യുസിസി അംഗങ്ങളെ വളരെ മോശമായി കുറ്റം പറഞ്ഞിട്ടുണ്ട്. ഞാനെന്ത് കൊണ്ട് പരാതി പറഞ്ഞില്ല എന്ന ചോദ്യം വരും. ഇത് ഒരു കൂട്ടായ്മയുള്ള പ്രവര്‍ത്തന മേഖലയാണ്. ഒരു ദിവസം തന്നെ 50 ഓളം പ്രൊഡക്ഷനിലെ ആള്‍ക്കാര്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

- Advertisement -

അത് കൂടാതെയാണ് ഈ അഭിനേതാക്കള്‍ ഒക്കെയുള്ളത്. അങ്ങനെയുള്ള കലയെ നമ്മള്‍ എന്തെങ്കിലും പറഞ്ഞ് നിര്‍ത്തിയാല്‍ അത് സിനിമയ്ക്ക് തന്നെ ദോഷമാണല്ലോ എന്ന് വിചാരിച്ചാണ് ഞാന്‍ സത്യത്തില്‍ അത് വലിയൊരു പ്രശ്‌നമാക്കാതിരുന്നത്. പക്ഷെ ഞാന്‍ കൃത്യമായിട്ട് പറയേണ്ടിടത്ത് പറയുകയും ചെയ്തിട്ടുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് പറഞ്ഞു ഇതെനിക്ക് ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു.

അപ്പോള്‍ അദ്ദേഹം കുറെ പെണ്‍കുട്ടികളുടെ ഉദാഹരണം സഹിതം പറഞ്ഞു, ചേച്ചി കേസ് കൊടുത്താലും ഇവരോട് വഴങ്ങിയില്ലെങ്കിലും ശരി ഇനി വര്‍ക്ക് കുറവെ കിട്ടുകയുള്ളൂ എന്ന്. ഞാന്‍ പറഞ്ഞു, അതെനിക്ക് കുഴപ്പമില്ല, കാരണം സിനിമ എനിക്ക് യാഗദൃശ്ചികമായി കിട്ടിയ ഒന്നാണ്. ഞാന്‍ ഭയങ്കരമായി ആഗ്രഹിച്ച് കിട്ടിയതൊന്നുമല്ല. പക്ഷെ അത്രയേറെ ബഹുമാനിക്കുന്ന ഫീല്‍ഡാണിത്.

സിനിമ കിട്ടിയില്ലെങ്കിലും എനിക്ക് പ്രശ്‌നമില്ല, പക്ഷെ ഞാന്‍ പരാതി കൊടുക്കുന്നില്ല. എന്നാലും ആ ആളോട് ഇത് പ്രശ്‌നമാകും എന്ന് പറയും എന്ന് പറഞ്ഞിരുന്നു. താരതമ്യേന എനിക്ക് നേരിട്ടത് ചെറിയ അനുഭവമാണ്. ബസിലൊക്കെ യാത്ര ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്നതിന്റെ പത്തിലൊരു ശതമാനം പോലുമില്ല ഇത്,’ ലാലി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week