25.6 C
Kottayam
Thursday, June 4, 2026

കൂടത്തായി കേസ് അട്ടിമറിയ്ക്കാന്‍ രഹസ്യനീക്കം,സര്‍ക്കാര്‍ അഭിഭാഷകരുള്‍പ്പെടെയുള്ളവരുടെ അട്ടിമറിശ്രമത്തേക്കുറിച്ച് എസ്.പി.കെ.ജി.സൈമണിന്റെ റിപ്പോര്‍ട്ട്‌

Must read

തിരുവനന്തപുരം : കൂടത്തായി കൊലപാതകക്കേസുകള്‍ വിചാരണവേളയില്‍ അട്ടിമറിക്കാന്‍ ഗൂഢനീക്കമെന്ന്‌ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച എസ്‌.പി. കെ.ജി. സൈമണിന്റെ രഹസ്യ റിപ്പോര്‍ട്ട്‌. അട്ടിമറിക്കു ശ്രമിക്കുന്ന സംഘത്തില്‍ സര്‍ക്കാര്‍ അഭിഭാഷകരുമുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും ഇപ്പോള്‍ പത്തനംതിട്ട ജില്ലാ പോലീസ്‌ മേധാവിയായ സൈമണ്‍ മേലുദ്യോഗസ്‌ഥര്‍ക്കു കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്‌.കൂടത്തായി കേസന്വേഷണ സംഘത്തിനെതിരേ ഒരു കൂട്ടം അഭിഭാഷകരുടെ നേതൃത്വത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായ വ്യാജപ്രചാരണം നടത്തുന്നതു ചൂണ്ടിക്കാട്ടി സൈമണ്‍ നല്‍കിയ റിപ്പോര്‍ട്ട്‌ ആഭ്യന്തര വകുപ്പ്‌ അതീവ ഗൗരവമായാണു കാണുന്നത്‌.

മുഖ്യപ്രതിയായ ജോളിയുടെ ഭര്‍ത്താവ്‌ റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ നോട്ടറി അഭിഭാഷകന്‍ വിജയകുമാറിനെ പ്രതിചേര്‍ത്തതും ജോളിക്കു നിയമോപദേശം നല്‍കിയ ഒരു പ്രമുഖ അഭിഭാഷകനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലുള്ള പ്രകോപനവുമാണു വ്യാജപ്രചാരണത്തിനു പിന്നിലെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുമെന്നാണു സൂചന. വ്യാജപ്രചാരണം വിചാരണയെ സ്വാധീനിക്കുമെന്ന ആശങ്കയാണു സൈമണ്‍ പങ്കുവയ്‌ക്കുന്നത്‌. കോഴിക്കോട്ടെ ചില അഭിഭാഷകരുടെ നേതൃത്വത്തില്‍ രഹസ്യയോഗം ചേര്‍ന്നാണ്‌ പ്രചാരണത്തിനു രൂപം നല്‍കിയത്‌.

ഈ യോഗത്തില്‍ ചില സര്‍ക്കാര്‍ അഭിഭാഷകരുമുണ്ടായിരുന്നു. പത്തനംതിട്ടയിലേക്കു സ്‌ഥലംമാറിയതിനു ശേഷവും കൂടത്തായി അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചതിന്റെ പേരില്‍ തനിക്കെതിരെ ആരോപണവുമായി ഒരു സംഘം രംഗത്തുവന്നിരുന്നു. ചിലരെ പ്രതിപ്പട്ടികയില്‍നിന്ന്‌ മനഃപൂര്‍വം ഒഴിവാക്കിയെന്ന പ്രചാരണവുമുണ്ട്‌. ഇതൊന്നും പ്രമുഖ മാധ്യമങ്ങളിലൂടെയല്ല നടക്കുന്നത്‌.

വലിയ വെല്ലുവിളിയായിരുന്ന കേസില്‍ നിയമപരവും ശാസ്‌ത്രീയവുമായ അഭിപ്രായങ്ങള്‍ തേടിയും മേലുദ്യോഗസ്‌ഥന്മാരുമായി ആലോചിച്ചുമാണു കുറ്റപത്രം സമര്‍പ്പിച്ചത്‌. വ്യാജപ്രചാരണം ഇതുവരെ ചെയ്‌ത കാര്യങ്ങളെല്ലാം അട്ടിമറിക്കാനാണെന്ന മുന്നറിയിപ്പും കെ.ജി. സൈമണിന്റെ റിപ്പോര്‍ട്ടിലുണ്ട്‌. മംഗളം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച...

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

Popular this week