28.4 C
Kottayam
Saturday, June 6, 2026

'വഖഫ് ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധം; പഠനം നടത്താതെ കഥകൾ കേട്ട് നിയമം ഉണ്ടാക്കുന്നു'

Must read

കോഴിക്കോട്:: വഖഫ് ഭേദഗതി ബിൽ ഭരണഘടന വിരുദ്ധമെന്ന് കേരള വഖഫ് ബോർഡ്. പഠനം നടത്താതെ കഥകൾ കേട്ട് നിയമം ഉണ്ടാക്കുകയാണെന്ന് ബോർഡ് ചെയർമാൻ അഡ്വ എം കെ സക്കീർ വിമർശിച്ചു. ഏറ്റവും കൂടുതൽ സ്വത്ത് വഖഫിനുണ്ടെന്നത് തെറ്റായ പ്രചാരണമെന്നും വഖഫ് ബോർഡി​ന്റെ സ്വത്തുക്കളെല്ലാം ദാനമായി ലഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു ചെയർമാന്റെ പ്രതികരണം

‘2013 ന് ശേഷം ന് കേരള വഖഫ് ബോർഡുമായി കേന്ദ്ര സർക്കാർ ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ല. ബിൽ കൊണ്ടുവരുന്നതിന് മുമ്പ് ​കേന്ദ്രം കേരള വഖഫ് ബോർഡിൻ്റെ അഭിപ്രായം പോലും ചോദിച്ചിട്ടില്ല. സംസ്ഥാന സർക്കാരിന് കീഴിലുള്ള വലിയൊരു സംവിധാനത്തിനെ ചെറുതാക്കിക്കൊണ്ട് സർ​വേ നടപടികളും രജിസ്ട്രേഷൻ നടപടികളും കളക്ടറുടെ അധികാരത്തിലേക്ക് മാറ്റുന്നത് പ്രതികൂലമായി ബാധിക്കും. ഈ നപടിയിലൂടെ വഖഫ് സ്വത്ത് സംരക്ഷണമാണോ അതോ അത് നഷ്പ്പെടുന്ന സാഹചര്യമായിരിക്കുമോ ഉണ്ടാകുവയെന്നത് പരിശോധിച്ചാൽ തന്നെ വ്യക്തമാകും’, എം കെ സക്കീർ പറഞ്ഞു.

വഖഫ് നിയമ ഭേദഗതിക്കെതിരെ സംസ്ഥാന വഖഫ് ബോർഡ് നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. നിയമ ഭേദഗതി ഏകപക്ഷീയമായ നടപടിയാണെന്നായിരുന്നു ബോർഡ് വിമർശിച്ചത്. ബിൽ ഫെഡറൽ തത്വങ്ങൾക്ക്‌ എതിരാണെന്നും വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് ബോർഡ് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

കേന്ദ്ര വഖഫ് കൗൺസിലിലും വഖഫ് ബോർഡുകളിലും സംസ്ഥാന വഖഫ് ബോർഡുകളിലും അമുസ്ലീങ്ങൾ നിർബന്ധമാക്കുന്നതാണ് ഭേദഗതിയിൽ പ്രധാനമായി പറയുന്നത്. വഖഫ് ബോര്‍ഡുകളില്‍ 2 മുസ്‌ലിം ഇതര വിഭാഗക്കാരെയും 2 വനിതകളെയും ഉറപ്പാക്കണമെന്നാണ് ഭേദഗതിയിലെ നിർദ്ദേശം വനിതകളെ സഹായിക്കാനാണ് ഇതെന്നാണ് കേന്ദ്രം വാദിക്കുന്നത്.വഖഫ് സ്വത്ത് നിർണയിക്കാനുള്ള അധികാരം സർവേ കമീഷണറിൽനിന്ന് എടുത്തുമാറ്റി

- Advertisement -

ജില്ല കലക്ടർക്ക് നൽകാനും ഭേദഗതി നിർദ്ദേശിക്കുന്നുണ്ട്. യുപിഎ കാലത്ത് കെഎ റഹ്മാൻ ഖാൻ അധ്യക്ഷനായ ജെപിസി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2013ൽ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ പലതും റദ്ദാക്കുന്നതാണ് പുതിയ ബിൽ. അതേസമയം പ്രതിപക്ഷ പ്രതിേധത്തെ തുടർന്ന് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടിരിക്കുകയാണ്.

- Advertisement -

വിഷയത്തിൽ കടുത്ത പ്രതിഷേധമായിരുന്നു പ്രതിപക്ഷം ഉയർത്തിയത്. ബിൽ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്നായിരുന്നു ഇന്ത്യ സഖ്യ നേതാക്കൾ തുറന്നടിച്ചത്. ക്ഷേത്ര ഭരണത്തിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്താറുണ്ടോയെന്നും സഖ്യനേതാക്കൾ ചോദിച്ചു. നിയമം മുസ്ലീങ്ങളോടുള്ള അനീതിയാണെന്നും നേതാക്കൾ തുറന്നടിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week