28.7 C
Kottayam
Saturday, September 28, 2024

ഇന്ത്യ കണ്ണുരുട്ടി, ശ്രീലങ്കയുടെ ഹമ്പൻടോട്ട തുറമുഖത്ത് നങ്കൂരമിടാൻ ചൈനീസ് ചാരക്കപ്പലിന് കഴിയില്ല

Must read

കൊളംബോ : ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 കപ്പൽ ഹമ്പൻടോട്ട തുറമുഖത്ത് എത്തുന്നത് തടഞ്ഞ് ശ്രീലങ്ക. ഇന്ധനം നിറയ്ക്കാനായിട്ടാണ് ശ്രീലങ്കൻ തുറമുഖത്ത് നങ്കൂരമിടാൻ ചൈനയുടെ അത്യാധുനിക ചാരക്കപ്പൽ യുവാൻ വാങ് 5 തീരുമാനിച്ചത്. എന്നാൽ കപ്പൽ ശ്രീലങ്കൻ തീരം അണയുന്നത് ദക്ഷിണ ഇന്ത്യയ്ക്ക് വൻ സുരക്ഷാ ഭീഷണി ഉയർത്തുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

ഉപഗ്രഹങ്ങളിലെയുൾപ്പടെയുള്ള സിഗ്നലുകൾ പിടിച്ചെടുത്തു വിശകലനം ചെയ്യാൻ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാൻ വാങ് 5. 750 കിലോമീറ്റർ ആകാശ പരിധിയിലെ സകല സിഗ്നലുകളും പിടിച്ചെടുക്കാൻ ചൈനീസ് ചാരനു കഴിയുമെന്നതിനാൽ ഇന്ത്യയുടെ ആണവനിലയമടക്കമുള്ള തന്ത്രപ്രധാന സ്ഥലങ്ങളിലെ വിവരങ്ങൾ ചോരുമെന്ന് ആശങ്കയുണ്ടായിരുന്നു.

2007ൽ നിർമ്മിച്ച ചൈനീസ് സ്‌പേസ് സാറ്റലൈറ്റ് ട്രാക്കർ കപ്പൽ ഇന്ധനം നിറയ്ക്കുന്നതിനായി ഏഴ് ദിവസത്തോളം ശ്രീലങ്കൻ തീരത്ത് നങ്കൂരം ഇടും എന്നാണ് ലഭിച്ച റിപ്പോർട്ടുകൾ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചയുടൻ രാജ്യം മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. ശ്രീലങ്കയ്ക്ക് മേൽ ഇന്ത്യ കടുത്ത സമ്മർദം ചെലുത്തിയതായും സൂചനയുണ്ട്. ഇതേതുടർന്നാണ് ചൈനീസ് അധികൃതരുമായി ലങ്കൻ അധികൃതർ ബന്ധപ്പെട്ട് കപ്പലിന്റെ വരവ് തടഞ്ഞത്.

ഹമ്പൻടോട്ട തുറമുഖത്തിന്റെ കടിഞ്ഞാൺ ചൈന ഏറ്റെടുത്തതോടെ കടുത്ത സുരക്ഷാ ഭീഷണിയാണ് ഇന്ത്യയ്ക്കുണ്ടായിരിക്കുന്നത്. അതിനാൽ തന്നെ തുറമുഖത്തെ എല്ലാ സ്പന്ദനങ്ങളും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. ചൈനയിൽ നിന്നും കടം വാങ്ങി നിർമ്മിച്ച തുറമുഖം, വായ്പ മുടങ്ങിയതോടെയാണ് ശ്രീലങ്കയിൽ നിന്നും ചൈന ഏറ്റെടുത്തത്.

ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ശ്രീലങ്കയ്ക്ക് ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത് അയൽരാജ്യമായ ഇന്ത്യയാണ്. ഇതാണ് ഓഗസ്റ്റ് 11 ന് എത്തുമെന്ന് കരുതിയ ചൈനീസ് ചാരക്കപ്പലിന്റെ വരവ് തടയാൻ ശ്രീലങ്ക ശ്രമിക്കുന്നത്. ഇന്ത്യയെ ഇപ്പോഴത്തെ അവസരത്തിൽ പിണക്കാൻ ലങ്ക താത്പര്യപ്പെടുന്നില്ലെന്നതാണ് കാരണം.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) സ്ട്രാറ്റജിക് സപ്പോർട്ട് ഫോഴ്സാണ് യുവാൻ വാങ് കപ്പലുകൾ പ്രവർത്തിപ്പിക്കുന്നതെന്നാണ് അമേരിക്കയുടെ വാദം. ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ചാരക്കപ്പൽ യുവാൻ വാങ് 5ന് വാർത്താ പ്രാധാന്യം ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week