24.8 C
Kottayam
Thursday, June 4, 2026

ഞാന്‍ അച്ഛന്റെ മരണം ആഘോഷിക്കുകയാണെന്നു പറഞ്ഞു! വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അമൃത

Must read

കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ടവരാണ് ഗായികയായ അമൃത സുരേഷും കുടുംബവും. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് അമൃത ശ്രദ്ധ നേടുന്നത്. പിന്നീട് പിന്നണി ഗാന രംഗത്തേക്ക് കടന്നു വരികയായിരുന്നു അമൃത. സോഷ്യല്‍ മീഡിയയിലേയും താരമാണ് അമൃത. താരത്തിന്റെ വ്യക്തജീവിതവും സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആരാധകരെ മാത്രമല്ല വിമര്‍ശകരെ പോലും.

ഈയ്യടുത്താണ് അമൃതയുടെ അച്ഛന്‍ മരണപ്പെടുന്നത്. ഇതിന് ശേഷം അമൃതയും മകള്‍ പാപ്പു എന്ന അവന്തികയും ഗോവയിലേക്ക് യാത്ര നടത്തിയിരുന്നു. എന്നാല്‍ ആ യാത്രയെ സോഷ്യല്‍ മീഡിയ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. അച്ഛന്റെ മരണം ആഘോഷിക്കുകയാണെന്ന് പോലും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ആരോപണങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് അമൃത.

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമൃതയുടെ പ്രതികരണം. മോളെ അദ്ദേഹത്തിന്റെ വിയോഗം ഏറെ ബാധിച്ചിട്ടുണ്ട്. അതില്‍നിന്നു കുഞ്ഞിന്റെ അവസ്ഥയിലൊരു മാറ്റം ഉണ്ടാകണം എന്നു കരുതിയാണ് ഗോവയ്ക്ക് പോയത് എന്നാണ് അമൃത പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

”ഈ യാത്ര ചെയ്യാനുള്ള കാരണം തന്നെ ഞങ്ങളുടെ അച്ഛനാണ്. വീട്ടിലെ എന്തുകാര്യത്തിനും യാത്ര പോകാനും ആഘോഷങ്ങളാണെങ്കിലുമെല്ലാം മുമ്പില്‍ നിന്ന് എല്ലാം നോക്കുന്നത് അദ്ദേഹമായിരുന്നു. അച്ഛനില്ലാത്ത സ്‌പേയ്‌സ് എന്നുപറയുന്നത് ഞങ്ങളെ സംബന്ധിച്ച് ഒന്നുമില്ലാത്തൊരവസ്ഥയാണ്” എന്നാണ് അമൃത പറയുന്നത്.

- Advertisement -

പാപ്പു അച്ഛനുമായി വളരെ അടുപ്പമായിരുന്നു, വൈകുന്നേരം നടക്കാന്‍ പോകുന്നതും വീട്ടില്‍ അവള്‍ക്കു വേണ്ടതെല്ലാം ചെയ്യുന്നതും ഉറക്കുന്നതു പോലും അച്ഛനായിരുന്നുവെന്നും അതിനാല്‍ അച്ഛന്റെ മരണം പാപ്പുവിനെ നന്നായി ബാധിച്ചിട്ടുണ്ടെന്നും അമൃത പറയുന്നു. അതില്‍നിന്നു കുഞ്ഞിന്റെ അവസ്ഥയിലൊരു മാറ്റം ഉണ്ടാകണം എന്നു കരുതിയാണ് ഞങ്ങള്‍ അവധി കിട്ടിയപ്പോള്‍ ഗോവയ്ക്ക് പോയതെന്നും അമൃത പറയുന്നു.

- Advertisement -

പക്ഷേ അതും പലര്‍ക്കും സഹിക്കാന്‍ പറ്റാത്തതായി. സോഷ്യല്‍ മീഡിയയിലൊക്കെ എത്രമാത്രം മോശം കമന്റുകളാണ് ഓരോരുത്തരും ഇടുന്നത്. ഞാന്‍ എന്റെ അച്ഛന്റെ മരണം ആഘോഷിക്കുകയാണെന്നു വരെ പറഞ്ഞുവെന്നും അമൃത ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഒരു ഡോക്ടറുടെ വീട്ടില്‍ മരണം നടന്നാല്‍ അദ്ദേഹം ജോലി തുടരില്ലേ. ഞാനും അത്രയേ ചെയ്തുള്ളു എന്നാണ് അമൃത വിമര്‍ശകരോട് പറയുന്നത്.

Amrutha Suresh

അ. പാട്ടുപാടുന്നതിനു പകരം കരഞ്ഞുകൊണ്ട് മാറിനില്‍ക്കാനോ പോകുന്ന സ്ഥലങ്ങളില്‍ കണ്ണടച്ച് ഒന്നും കാണാതെ നില്‍ക്കാനോ സാധിക്കില്ലെന്നും അമൃത പറയുന്നു. ഒത്തിരിക്കാര്യങ്ങളെ മറികടക്കാനും ചിന്തകളെ മാറ്റാനും യാത്രകള്‍ നമ്മളെ സഹായിക്കുമെന്നും അമൃത അഭിപ്രായപ്പെടുന്നു. തനിക്ക് അതിന് സഹായിക്കുന്ന അവസരങ്ങള്‍ കിട്ടിയെങ്കിലും അമ്മയും പാപ്പുവും വീട്ടില്‍ത്തന്നെയായിരുന്നതിനാല്‍ അവര്‍ക്ക് ലഭിച്ചിരുന്നില്ല. അവരും വിഷമഘട്ടം തരണം ചെയ്യേണ്ടവരല്ലേ എന്നും അമൃത ചോദിക്കുന്നു.

അതേസമയം, പാപ്പു ഇപ്പോഴും രാത്രിയില്‍ അപ്പാപ്പയെ ഓര്‍ത്ത് എഴുന്നേല്‍ക്കാറുണ്ടെന്നും അമൃത പറയുന്നു. ഈയൊരു സാഹചര്യത്തിനുകൂടി മാറ്റം വരണം എന്നുകരുതിയാണ് മോളെയും കൂട്ടി യാത്ര പോയതെന്നും അമൃത വ്യക്തമാക്കുന്നു. നേരത്തെ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ കനത്ത സമയത്തും അമൃത ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week