25.5 C
Kottayam
Friday, June 5, 2026

ദത്ത് നല്‍കിയ കുട്ടികളുടെ ഡിഎന്‍എ പരിശോധന ഹൈക്കോടതി തടഞ്ഞു; ആറ് കീഴ്‌ക്കോടതി ഉത്തരവുകള്‍ക്ക് സ്‌റ്റേ

Must read

കൊച്ചി: ദത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാതാപിതാക്കള്‍ക്ക് നല്‍കിയ ശേഷമുള്ള കുട്ടികളുടെ ഡിഎന്‍എ പരിശോധന നടത്തുന്നത് ഹൈക്കോടതി തടഞ്ഞു. ഡിഎന്‍എ പരിശോധനയ്ക്ക് അനുമതി നല്‍കിയ ആറ് കീഴ്‌ക്കോടതി വിധികള്‍ നടപ്പാക്കുന്നതാണ് സിംഗിള്‍ ബെഞ്ച് തടഞ്ഞത്. അമികസ് ക്യൂറി റിപ്പോര്‍ട്ട് പരിഗണിച്ച് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

ബലാത്സംഗക്കേസുകളിലെ അതിജീവിതമാര്‍ നവജാത ശിശുക്കളെ അമ്മത്തൊട്ടില്‍ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ ഉപേക്ഷിക്കാറുണ്ട്. കുട്ടികളെ ലഭിച്ചാല്‍ പത്രങ്ങളിലൂടെ ഇക്കാര്യം അറിയിക്കും. ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ക്ക് തിരികെ ലഭിക്കണമെങ്കില്‍ അറുപത് ദിവസത്തിനകം ബന്ധപ്പെട്ട ഏജന്‍സിയെ സമീപിക്കണം. ഇല്ലെങ്കില്‍ കുട്ടിയെ കേന്ദ്ര ദത്ത് നിയമം അനുസരിച്ച് നല്‍കും. ദത്ത് നേടിയ മാതാപിതാക്കള്‍ക്കാണ് പിന്നീട് കുട്ടിയുടെ ഉത്തരവാദിത്തം.

ദത്ത് നേടി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ആദ്യ മാതാപിതാക്കള്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടും. ഇങ്ങനെ ഡിഎന്‍എ പരിശോധന നടത്തുന്നത് കുട്ടികളുടെ സ്വകാര്യതയ്ക്ക് വിരുദ്ധമാണ് എന്നാണ് അമികസ് ക്യൂറി അഡ്വ. എ പാര്‍വതി മേനോന്റെ റിപ്പോര്‍ട്ട്. ഇത് ദത്ത് നേടിയ മാതാപിതാക്കള്‍ക്കും മനോവിഷമം സൃഷ്ടിക്കും. ഡിഎന്‍എ പരിശോധനയ്ക്ക് അനുമതി നല്‍കുന്ന കീഴ്‌ക്കോടതി ഉത്തരവുകള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നും അമികസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്.

സമീപകാലത്ത് അഞ്ച് കീഴ്‌ക്കോടതി വിധികളാണ് ഇതിന് ആധാരമായി അമികസ് ക്യൂറി ചൂണ്ടിക്കാട്ടുന്നത്. മഞ്ചേരി അതിവേഗ സെഷന്‍സ് കോടതി, കട്ടപ്പന പോക്‌സോ പ്രത്യേക കോടതി, രാമങ്കരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി, കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന്, ദേവികുളം പോക്‌സോ പ്രത്യേക കോടതി എന്നീ കോടതികളുടെ വിധികളാണ് പരാമര്‍ശിക്കുന്നത്. അതിജീവിതയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായുള്ള അപേക്ഷയില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ട പാലക്കാട് സെഷന്‍സ് കോടതിയുടെ വിധിയും അമികസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്. ഈ വിധികളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

- Advertisement -

കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ വിക്റ്റിംസ് സെന്റര്‍ പ്രൊജക്ട് കോര്‍ഡിനേറ്ററും അഭിഭാഷകയുമായ എ പാര്‍വതി മേനോന്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലക്കുറുപ്പ് റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് നല്‍കി. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. അഡ്വ. എ പാര്‍വതി മേനോനെ ഹൈക്കോടതി അമികസ് ക്യൂറിയായും നിയമിച്ചു.

- Advertisement -

സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന അഡോപ്ഷന്‍ റിസോഴ്‌സസ് ഏജന്‍സി മെമ്പര്‍ സെക്രട്ടറി, കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവരാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ജൂലൈ 21നകം നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week