25.9 C
Kottayam
Saturday, September 28, 2024

ദത്ത് നല്‍കിയ കുട്ടികളുടെ ഡിഎന്‍എ പരിശോധന ഹൈക്കോടതി തടഞ്ഞു; ആറ് കീഴ്‌ക്കോടതി ഉത്തരവുകള്‍ക്ക് സ്‌റ്റേ

Must read

കൊച്ചി: ദത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാതാപിതാക്കള്‍ക്ക് നല്‍കിയ ശേഷമുള്ള കുട്ടികളുടെ ഡിഎന്‍എ പരിശോധന നടത്തുന്നത് ഹൈക്കോടതി തടഞ്ഞു. ഡിഎന്‍എ പരിശോധനയ്ക്ക് അനുമതി നല്‍കിയ ആറ് കീഴ്‌ക്കോടതി വിധികള്‍ നടപ്പാക്കുന്നതാണ് സിംഗിള്‍ ബെഞ്ച് തടഞ്ഞത്. അമികസ് ക്യൂറി റിപ്പോര്‍ട്ട് പരിഗണിച്ച് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

ബലാത്സംഗക്കേസുകളിലെ അതിജീവിതമാര്‍ നവജാത ശിശുക്കളെ അമ്മത്തൊട്ടില്‍ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ ഉപേക്ഷിക്കാറുണ്ട്. കുട്ടികളെ ലഭിച്ചാല്‍ പത്രങ്ങളിലൂടെ ഇക്കാര്യം അറിയിക്കും. ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ക്ക് തിരികെ ലഭിക്കണമെങ്കില്‍ അറുപത് ദിവസത്തിനകം ബന്ധപ്പെട്ട ഏജന്‍സിയെ സമീപിക്കണം. ഇല്ലെങ്കില്‍ കുട്ടിയെ കേന്ദ്ര ദത്ത് നിയമം അനുസരിച്ച് നല്‍കും. ദത്ത് നേടിയ മാതാപിതാക്കള്‍ക്കാണ് പിന്നീട് കുട്ടിയുടെ ഉത്തരവാദിത്തം.

ദത്ത് നേടി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ആദ്യ മാതാപിതാക്കള്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടും. ഇങ്ങനെ ഡിഎന്‍എ പരിശോധന നടത്തുന്നത് കുട്ടികളുടെ സ്വകാര്യതയ്ക്ക് വിരുദ്ധമാണ് എന്നാണ് അമികസ് ക്യൂറി അഡ്വ. എ പാര്‍വതി മേനോന്റെ റിപ്പോര്‍ട്ട്. ഇത് ദത്ത് നേടിയ മാതാപിതാക്കള്‍ക്കും മനോവിഷമം സൃഷ്ടിക്കും. ഡിഎന്‍എ പരിശോധനയ്ക്ക് അനുമതി നല്‍കുന്ന കീഴ്‌ക്കോടതി ഉത്തരവുകള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നും അമികസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്.

സമീപകാലത്ത് അഞ്ച് കീഴ്‌ക്കോടതി വിധികളാണ് ഇതിന് ആധാരമായി അമികസ് ക്യൂറി ചൂണ്ടിക്കാട്ടുന്നത്. മഞ്ചേരി അതിവേഗ സെഷന്‍സ് കോടതി, കട്ടപ്പന പോക്‌സോ പ്രത്യേക കോടതി, രാമങ്കരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി, കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന്, ദേവികുളം പോക്‌സോ പ്രത്യേക കോടതി എന്നീ കോടതികളുടെ വിധികളാണ് പരാമര്‍ശിക്കുന്നത്. അതിജീവിതയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായുള്ള അപേക്ഷയില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ട പാലക്കാട് സെഷന്‍സ് കോടതിയുടെ വിധിയും അമികസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്. ഈ വിധികളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ വിക്റ്റിംസ് സെന്റര്‍ പ്രൊജക്ട് കോര്‍ഡിനേറ്ററും അഭിഭാഷകയുമായ എ പാര്‍വതി മേനോന്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലക്കുറുപ്പ് റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് നല്‍കി. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. അഡ്വ. എ പാര്‍വതി മേനോനെ ഹൈക്കോടതി അമികസ് ക്യൂറിയായും നിയമിച്ചു.

സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന അഡോപ്ഷന്‍ റിസോഴ്‌സസ് ഏജന്‍സി മെമ്പര്‍ സെക്രട്ടറി, കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവരാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ജൂലൈ 21നകം നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

Popular this week