29.4 C
Kottayam
Friday, June 5, 2026

കോളേജ് അധ്യാപികയെ കാറിലിട്ട് കൊന്ന് കാട്ടിൽ തള്ളി;ജിംനേഷ്യം പരിശീലകന്‍ അറസ്റ്റില്‍

Must read

പനജി: കോളേജ് അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ജിംനേഷ്യം പരിശീലകന്‍ അറസ്റ്റില്‍. കോര്‍ലിം സ്വദേശിനിയും ഖണ്ടോല ഗവ. കോളേജിലെ പ്രൊഫസറുമായ ഗൗരി ആചാരി(35)യെ കൊലപ്പെടുത്തിയ കേസിലാണ് ജിംനേഷ്യം പരിശീലകനും മഹാരാഷ്ട്ര സ്വദേശിയുമായ ഗൗരവ് ബിദ്ര(36)യെ ഓള്‍ഡ് ഗോവ പോലീസ് അറസ്റ്റ് ചെയ്തത്. സൗഹൃദത്തില്‍നിന്ന് പ്രൊഫസര്‍ പിന്മാറിയതാണ് കൊലപാതകത്തിന് കാരണമായതെന്നും ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഗോവയെ ഞെട്ടിച്ച അരുംകൊല നടന്നത്. രാവിലെ കോളേജിലേക്ക് പോയ മകള്‍ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞ് ഗൗരിയുടെ മാതാവ് പരാതി നല്‍കിയതോടെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. ഗൗരി സഞ്ചരിച്ച വഴികളിലൂടെ അന്വേഷണം നടത്തിയ പോലീസ് സംഘം ഇവരുടെ നാനോ കാര്‍ വഴിയരികില്‍ കണ്ടെത്തി. ഇതിനിടെ, യുവതിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും പോലീസ് ശേഖരിച്ചു. തുടര്‍ന്നാണ് ഗൗരവ് ബിദ്രയുടെ നമ്പറില്‍നിന്ന് യുവതിയുടെ ഫോണിലേക്ക് നിരന്തരം കോളുകളും സന്ദേശങ്ങളും വന്നതായി കണ്ടെത്തിയത്. ഇതോടെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.

ബിദ്രയുടെ ഫ്‌ളാറ്റില്‍വെച്ചാണ് പോലീസ് ആദ്യം ഇയാളെ ചോദ്യംചെയ്തത്. ആദ്യഘട്ടത്തില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടികള്‍ നല്‍കി ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ജിംനേഷ്യം പരിശീലകനായ ഗൗരവിനെ 2021-ലാണ് ഗൗരി ആചാരി പരിചയപ്പെടുന്നത്. പേഴ്‌സണല്‍ ഫിറ്റ്‌നെസ് പരിശീലകനെ തേടിയിരുന്ന ഗൗരിക്ക് ഇന്റര്‍നെറ്റില്‍നിന്നാണ് ഗൗരവിന്റെ വിലാസവും നമ്പറും ലഭിച്ചത്. തുടര്‍ന്ന് ഗൗരവിനെ ബന്ധപ്പെടുകയും ഇയാള്‍ യുവതിക്ക് പരിശീലനം നല്‍കുന്നത് ആരംഭിക്കുകയുമായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ സൗഹൃദത്തിലായി. എന്നാല്‍ കഴിഞ്ഞമാസം മുതല്‍ യുവതി ഗൗരവില്‍നിന്ന് അകലം പാലിച്ചു. ഗൗരവുമായുള്ള സൗഹൃദം തുടരാന്‍ താത്പര്യമില്ലെന്നും തുറന്നുപറഞ്ഞു. ഇതോടെയാണ് ഗൗരവിന് യുവതിയോട് പക ആരംഭിച്ചതെന്നും ഈ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

- Advertisement -

സംഭവദിവസം വൈകിട്ട് 4.30-ഓടെ പ്രതി യുവതിയുടെ വീടിന് സമീപമെത്തിയിരുന്നു. യുവതി എത്തിയിട്ടില്ലെന്ന് മനസിലാക്കിയ ഇയാള്‍ വീടിന് സമീപം കാത്തിരുന്നു. വൈകിട്ട് 6.30-ഓടെയാണ് ഗൗരി ആചാരി വീടിന് സമീപമെത്തിയത്. റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ പ്രതി യുവതിയുടെ അരികിലെത്തി. യുവതി കാറിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ അകത്തേക്ക് തള്ളിയിട്ട് പ്രതി കാറിനുള്ളില്‍ കയറി. തുടര്‍ന്ന് ഗൗരിയുമായി സംസാരിക്കാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാല്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ച യുവതി, കാറില്‍നിന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചു. ഇതോടെ യുവതിയെ പിടിച്ചുവലിച്ച് വീണ്ടും കാറിനകത്തേക്ക് തള്ളിയിട്ട പ്രതി വാതില്‍ പൂട്ടിയശേഷം യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

- Advertisement -

ഗൗരി മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹവുമായി ഇയാള്‍ കാറോടിച്ച് പോയി. തുടര്‍ന്ന് കോര്‍ലിമിലെ പാര്‍ക്കിന് സമീപം വാഹനം നിര്‍ത്തി മൃതദേഹം തന്റെ കാറിലേക്ക് മാറ്റി. പിന്നീട് ഓള്‍ഡ് ഗോവയിലെ ബൈപ്പാസ് റോഡിന് സമീപത്തെ കാട്ടില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.പ്രതിയുടെ മൊഴിയനുസരിച്ച് ബൈപ്പാസ് റോഡിന് സമീപത്തെ കാട്ടില്‍നിന്ന് യുവതിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പിന്നീട് ബാംബോലിം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അറസ്റ്റിലായ ഗൗരവിന് ഭാര്യയും ഒരു കുട്ടിയും ഉണ്ടെന്നാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കോവിഡ് ലോക്ക്ഡൗണിന് ശേഷമാണ് ഇയാള്‍ ഗോവയിലെത്തി താമസം ആരംഭിച്ചത്. യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതിന് ഇയാള്‍ക്കെതിരേ മുംബൈയില്‍ കേസുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ ഗൗരവ് ജാമ്യത്തിലിറങ്ങിയതാണ്. ഫിറ്റ്‌നെസ് പരിശീലകനായ പ്രതി അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പരിശീലനം നല്‍കിയിരുന്നതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരുമാസം മുമ്പ് ഗോവ പോലീസിന്റെ തീവ്രവാദ വിരുദ്ധ സേന(എ.ടി.എസ്)യിലെ അംഗങ്ങള്‍ക്കും പ്രതി പരിശീലനം നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week