29.9 C
Kottayam
Wednesday, October 23, 2024

കലക്ടർക്ക് വരെ ‘ഉത്തരവ്’, ഗുജറാത്തിൽ വ്യാജ കോടതി ; ‘ജഡ്‌ജിയും ഗുമസ്‌തരും’
പിടിയിൽ;5 വർഷം വ്യാജ കോടതി പൊലീസിന്റെ കൺമുന്നിൽ പ്രവർത്തിച്ചത് ഇങ്ങനെ

Must read

ഗുജറാത്ത്: വ്യാജന്മാരും, കുറ്റകൃത്യങ്ങളും ഓരോ ദിവസവും കൂടി വരുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഓരോ ദിവസവും വ്യത്യസ്തമായ തട്ടിപ്പുകളാണ് ഗുജറാത്തിൽ നടക്കുന്നത്. വ്യാജ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍ നടാക്കാറുള്ള തട്ടിപ്പുകളും വ്യാപകമാണ്. അതുപോലെ പോലീസിനെയും നാട്ടുകാരെയും ഒന്നടങ്കം ഞെട്ടിച്ച ഒരു തട്ടിപ്പാണ് ഗുജറാത്തിൽ നടന്നിരിക്കുന്നത്.

ഒരു 'വ്യാജ കോടതി മുറി'യെ കുറിച്ചുള്ള സംഭവമാണ് നടന്നിരിക്കുന്നത്. കക്ഷികളെ ഇവരുടെ വ്യാജ കോടതിയിലേക്ക് വിളിച്ച് വരുത്തിയാണ് കേസുകൾ പരിഗണിക്കുന്നത്. ശേഷം കക്ഷികൾക്ക് അനുകൂലമായ വിധത്തിൽ കേസുകൾ പരിഹരിച്ചതായി വ്യാജ ഉത്തരവ് ഇറക്കും. ഇതാണ് ഇവരുടെ പതിവ് രീതി. അതുപോലെ കേസുകൾക്കായി കക്ഷികളുടെ കൈയിൽ നിന്നും വൻ തുക വാങ്ങുകയും ചെയ്യും. ഇതുവരെ ഇവർ തീർപ്പാക്കിയ പത്ത് കേസുകളുടെ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

ഈ വ്യാജ കോടതിയിൽ ഗുമസ്തന്മാരും പരിചാരകരുമെല്ലാം ഉണ്ടായിരുന്നു. അതാണ് ഇതിലെ ഏറെ രസകരമായ സംഭവം. കഴിഞ്ഞ അഞ്ച് വർഷത്തിലേറെ ഈ കോടതിക്ക് പഴക്കം ഉണ്ട്. ജഡ്ജി മോറിസ് സാമുവൽ ക്രിസ്ത്യൻ എന്നയാളാണ് കേസിലെ മുഖ്യപ്രതി. ഇവർ ഭൂമിതർക്ക കേസുകൾ മാത്രമേ എടുക്കാറുള്ളൂവെന്നും പോലീസ് പറയുന്നു.

സംഭവത്തിൽ പോലീസ് പറയുന്നത് ഇങ്ങനെ, ഭൂമി സംബന്ധമായ കേസുകളിൽ ഇടപാടുകാരെ ഹാപ്പിയാക്കി അനുകൂലമായി വ്യാജ വിധികള്‍ പുറപ്പെടുവിച്ചാണ് മൗറീസ് സാമുവൽ ക്രിസ്റ്റ്യന്‍ തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ അഞ്ചര വർഷത്തോളമായി ഇയാൾ അഹമ്മദാബാദിൽ വ്യാജ കോടതി നടത്തുകയായിരുന്നു.

സിറ്റി സിവില്‍ കോടതിയിലാണ് മൗറീസ് സാമുവലിന്‍റെ കോടതി മുറിയും പ്രവര്‍ത്തിച്ചിരുന്നത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളുമായി കോടതിയിലേക്ക് എത്തുന്നവരെയായിരുന്നു പ്രധനമായും ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്.

കേസ് തീര്‍പ്പാക്കാനായി ഒരു നിശ്ചിത തുക പരാതിക്കാരില്‍ നിന്നും ഇയാള്‍ കൈപറ്റിയിരുന്നെന്നും പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കോടതി ഔദ്യോഗികമായി നിയമിച്ച മധ്യസ്ഥനാണ് താനെന്ന് പരാതിക്കാരെ പരിചയപ്പെടത്തിക്കൊണ്ടായിരുന്നു ഇയാളുടെ തട്ടിപ്പ് രീതിയെന്ന് പോലീസ് പറയുന്നു.

താക്കൂർ ബാപ്പുജി ചാനാജിയും അഹമ്മദാബാദ് കലക്‌ടറും ഉൾപ്പെട്ട ഒരു ഭൂമി തർക്കത്തിലും ഇയാള്‍ സ്വയം മധ്യസ്ഥത വഹിക്കാൻ രംഗത്തിറങ്ങി. അഹമ്മദാബാദിലെ പാൽഡിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി സംബന്ധിച്ച് അദ്ദേഹം നിയമവിരുദ്ധ ഉത്തരവുകൾ പുറപ്പെടുവിക്കുകയുമായിരുന്നു.

ഇതിന് പിന്നാലെയാണ് സിറ്റി സിവിൽ കോടതി രജിസ്ട്രാറുടെ പരാതിയില്‍ മൗറീസ് സാമുവല്‍ പോലീസ് വലയിൽ കുടുങ്ങിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. ഇതിനു പിന്നിൽ വേറെ ആരെങ്കിലും പ്രവർത്തിച്ചിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘കിഡ്നി ചോദിക്കരുത് മോളെ കെട്ടിക്കാൻ വെച്ചേക്കുവാ… ആന്റണിയുടെ മൈന്റ് വോയ്സ് ഇതാണ്’ പോസ്റ്റുമായി പൃഥ്വിരാജ്

കൊച്ചി:സംവിധായകൻ എന്ന രീതിയിൽ പൃഥ്വിരാജിനെ സിനിമാ മേഖലയിൽ അടയാളപ്പെടുത്തിയ സിനിമയാണ് ലൂസിഫർ. ആറ് വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയിലെ പല റെക്കോർഡുകളും തിരുത്തിയെഴുതിയ സിനിമയുടെ രണ്ടാം ഭാ​ഗമായ എമ്പുരാൻ തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്....

ബാലയും ഗോപി സുന്ദറും ഇഞ്ചോടിഞ്ച് പൊരുതുകയാണ്! ദയവ് ചെയ്ത് കേരളം വിട്ട് പോകണം, ബാലയോട് ആരാധകര്‍

കൊച്ചി:താന്‍ വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്ന് അടുത്തിടെയാണ് ബാല വെളിപ്പെടുത്തിയത്. തന്റെ ഇരുനൂറ്റമ്പത് കോടിയുടെ സ്വത്ത് ആര്‍ക്ക് പോകണമെന്ന് താന്‍ തീരുമാനിക്കും എന്നും തുടങ്ങി നിരവധി വെളിപ്പെടുത്തലുകള്‍ നടന്‍ നടത്തി. ഇന്നിതാ താന്‍ വീണ്ടും...

യു.എസ്സിൽ മക്‌ഡൊണാൾഡ്‌സ് ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ, നിരവധി പേർ ചികിത്സയിൽ

വാഷിങ്ടണ്‍: അമേരിക്കയില്‍ മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റുകളില്‍ വന്‍ ഭക്ഷ്യവിഷബാധ. വിവിധ സംസ്ഥാനങ്ങളിലായി നിരവധിപേര്‍ ചികിത്സ തേടിയിട്ടുണ്ട്. കൊളാറോഡോയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമാണ് ഭക്ഷ്യവിഷബാധയിലേക്ക് നയിച്ചതെന്ന് സെന്റര്‍ ഫോര്‍...

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; തലവനാകുമെന്ന് കരുതിയ ഹാഷിം സെയ്ഫുദ്ദീനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍

ബെയ്റൂട്ട്: ഹസൻ നസറുല്ലയ്ക്ക് ശേഷം ഹിസ്ബുല്ലയുടെ തലവനായി പരിഗണിക്കപ്പെട്ടിരുന്ന ഹാഷിം സെയ്ഫുദീനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ. ബെയ്‌റൂട്ടിൽ വ്യോമാക്രമണത്തിൽ ഈ മാസം ആദ്യം വധിച്ചെന്നാണ് വെളിപ്പെടുത്തൽ. നേതൃത്വം ഒന്നാകെ കൊല്ലപ്പെട്ടതോടെ പ്രത്യാക്രമണ ശേഷി തകർന്ന...

ബസിൽ കയറി തിക്കുംതിരക്കുമുണ്ടാക്കും, സ്ത്രീ യാത്രക്കാരുടെ പഴ്സ് മോഷ്ടിച്ച് മുങ്ങും; രണ്ട് യുവതികൾ അറസ്റ്റിൽ

തൃശൂർ: ബസിൽ മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികൾ കൊടകര പൊലീസിൻ്റെ പിടിയിലായി. തമിഴ്നാട് തെങ്കാശി നരിക്കുറുവ സ്വദേശികളായ പഞ്ചവർണ്ണം, മാരി എന്നീ യുവതികളാണ് പിടിയിലായത്. കഴിഞ്ഞ രണ്ടാഴ്ചയായി ബസുകളിൽ കറങ്ങി...

Popular this week