30.5 C
Kottayam
Thursday, September 19, 2024

240 ഗ്രാം സ്വർണവുമായി മുങ്ങി; 18 വര്‍ഷത്തിനുശേഷം പണം നൽകി തടിയൂരി

Must read

മൂവാറ്റുപുഴ: പതിനെട്ടുവർഷം മുൻപ്‌ ജൂവലറിയിൽനിന്ന് 240 ഗ്രാം സ്വർണവുമായി കടന്നുകളഞ്ഞ പ്രതി പിടിയിലായതോടെ ഉടമയ്ക്ക് പണം നൽകി തടിയൂരി. തട്ടിയെടുത്ത സ്വർണത്തിന്റെ വില കണക്കാക്കി പണം നൽകിയാണ് കേസ് തീർപ്പാക്കിയത്.

കോടതി ഇടപെട്ട് പ്രതിയുടെ അഭിഭാഷകന്റെ സാന്നിധ്യത്തിലാണ് പണം തിരികെ നൽകിയതെന്ന് സ്വർണം നഷ്ടപ്പെട്ട മൂവാറ്റുപുഴ കല്ലറയ്ക്കൽ ജൂവലറി ഉടമ വേണുഗോപാൽ പറഞ്ഞു. ഇതോടെ റിമാൻഡിലായിരുന്ന പ്രതി മഹീന്ദ്ര ഹസ്ബാ യാദവിന് (53) ജാമ്യവും ലഭിച്ചു. പ്രതിയെ കൂടുതൽ അന്വേഷണത്തിന് പോലീസ് കസ്റ്റഡിയിൽ വാങ്ങാനിരിക്കെയാണ് കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ്.

മുംബൈയിൽനിന്ന്‌ പോലീസ് പിടികൂടി നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ഇരട്ടിസ്വർണം നൽകി കേസ് ഒത്തുതീർപ്പാക്കാമെന്ന് പ്രതി പോലീസിനോട് പറഞ്ഞിരുന്നു. അത് മുഖവിലയ്ക്കെടുക്കാതെ പോലീസ് സംഘം പ്രതിയുമായി പോന്നു. സംഘം മൂവാറ്റുപുഴയിൽ എത്തുമ്പോൾ മഹീന്ദ്രന്റെ മകൻ അഭിഭാഷകനുമായി കാത്തുനിൽപ്പുണ്ടായിരുന്നു.

നഷ്ടപ്പെട്ട സ്വർണത്തിന്റെ വിലയും വർഷങ്ങളുടെ ബുദ്ധിമുട്ടും കഷ്ടപ്പാടും കണക്കാക്കി ഇരട്ടിത്തുകയാണ് ചോദിച്ചതെങ്കിലും അതൊന്നും ലഭിച്ചില്ലെന്ന് വേണുഗോപാൽ പറയുന്നു. മുംബൈയിൽനിന്ന് വേണുഗോപാലിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതോടെ പരാതിയില്ലെന്ന് അഭിഭാഷകന് രേഖാമൂലം എഴുതി നൽകി.

അതിനിടെ, പോലീസ് അന്വേഷിച്ചുനടന്ന പ്രതി മൂന്നാഴ്ച മുൻപ്‌ മൂന്നാറിലേക്ക് കുടുംബത്തോടൊപ്പം പോകുന്നതിനിടെ മൂവാറ്റുപുഴയിൽ കുടുംബസമേതം വന്നുപോയെന്ന വിവരവും പുറത്തുവന്നു. സ്വർണം അപഹരിച്ച ജൂവലറിക്ക് സമീപമെത്തിയതും ആരും അറിഞ്ഞില്ല. മഹീന്ദ്രൻ തന്നെയാണ് ഇക്കാര്യം വേണുഗോപാലിനോടും പോലീസിനോടും പറഞ്ഞത്. അന്ന് വന്നപ്പോൾ മുൻപ്‌ താൻ ജോലിചെയ്തിരുന്ന ജൂവലറി കുടുംബാംഗങ്ങൾക്ക് കാട്ടിക്കൊടുത്തതായും മഹീന്ദ്രൻ പറഞ്ഞു.

മഹീന്ദ്രനും സഹോദരനും മുംബൈയിലെ മുളുണ്ടിൽ ഒരോ ജൂവലറി വീതമുണ്ട്. സഹോദരന്റെ ജൂവലറിയുടെ ഉദ്ഘാടനചിത്രം മഹീന്ദ്രന്റെ മകൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിൽനിന്നാണ് ഇയാളെ കുറിച്ച് വേണുഗോപാലിന് വിവരം ലഭിക്കുന്നത്. ഇവിടെനിന്ന് 15 കിലോമീറ്റർ മാറിയാണ് മഹീന്ദ്രന്റെ ജൂവലറി.

കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു എന്നല്ലാതെ പരാതിക്കാരന് നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിച്ചോ എന്ന് അറിയില്ലെന്ന് പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week