26.4 C
Kottayam
Friday, June 19, 2026

ഡല്‍ഹി പ്രളയം:ചെങ്കോട്ട അടച്ചു, സെക്രട്ടേറിയറ്റിലും വെള്ളംകയറി,യമുനയിലെ ജലനിരപ്പ് അപകട രേഖയ്ക്ക് മുകളില്‍

Must read

ന്യൂഡല്‍ഹി:തകര്‍ത്തുപെയ്ത മഴയില്‍ കരകവിഞ്ഞൊഴുകിയ യമുന ചെങ്കോട്ട വരെ ഒഴുകി ചെന്നതോടെ ഡല്‍ഹിയുടെ കിഴക്കന്‍ മേഖല കടുത്ത ഭീതിയില്‍. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന ചെങ്കോട്ട അടച്ചു. മറ്റന്നാള്‍ വരെ സന്ദര്‍ശനം അനുവദിക്കില്ലെന്ന് എഎസ്‌ഐ അറിയിച്ചു. യമുനയിലെ ജലനിരപ്പ് അപകട രേഖയും കഴിഞ്ഞു 208.62 മീറ്ററായി ഉയര്‍ന്നപ്പോള്‍ പ്രശ്‌നബാധിത മേഖലകളില്‍നിന്നു കൂട്ടത്തോടെ ആളുകളെ ഒഴിപ്പിച്ചു.

നിലവില്‍ അപകട രേഖയ്ക്കു മൂന്നു മീറ്റര്‍ ഉയരത്തിലാണു ജലനിരപ്പ്. പ്രതീക്ഷിച്ചതിലും 18 മണിക്കൂര്‍ നേരത്തെയാണു കഴിഞ്ഞ ദിവസം യമുനയിലെ ജലനിരപ്പ് അപകട രേഖയ്ക്കു മുകളിലെത്തിയത്. ഡല്‍ഹി സെക്രട്ടേറിയറ്റില്‍ വരെ വെള്ളം കയറി. മുഖ്യമന്ത്രി കേജ്‌രിവാളിന്റെ വീടിന്റെ ഏതാനും മീറ്റര്‍ അകലെ വെള്ളം എത്തിക്കഴിഞ്ഞു.

ലെഫ്. ഗവര്‍ണര്‍ വി.കെ സക്‌സേനയുടെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നു. സ്‌കൂളുകളും കോളജുകളും ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു 16 വരെ അവധി പ്രഖ്യാപിച്ചു. അടിയന്തര സര്‍വീസുകള്‍ അല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ ദിവസങ്ങളില്‍ വീട്ടിലിരുന്നു ജോലി ചെയ്യാമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി.

ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെ യമുനയുടെ തീരങ്ങളില്‍ പലയിടത്തായി വിന്യസിച്ചിട്ടുണ്ട്. വലിയ ചരക്കു വാഹനങ്ങള്‍ക്കു ഡല്‍ഹിയിലേക്കുള്ള പ്രവേശനം നിരോധിച്ചു. നഗരത്തിലെ വസീറാബാദ്, ചന്ദ്രവാള്‍, ഓഖ്‌ല ശുദ്ധജല സംസ്‌കരണ വിതരണ പ്ലാന്റുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ശുദ്ധജല വിതരണം തടസപ്പെടുമെന്ന ഭീതിയുമുണ്ട്. 

- Advertisement -

യമുന കരവിഞ്ഞതോടെ ഡല്‍ഹിയിലെ വിഐപി ഏരിയയായ സിവില്‍ ലൈന്‍സ് പൂര്‍ണമായും വെള്ളത്തിനടിയിലായി. വെള്ളക്കെട്ടു കാരണം രാവിലെ മുതല്‍ നഗരത്തിലെ റോഡ്, മെട്രോ ഗതാഗതം തടസപ്പെട്ടു. ഡല്‍ഹി മെട്രോ ബ്ലൂ ലൈനില്‍ മയൂര്‍ വിഹാര്‍ ഭാഗത്തു നിന്നുള്ള ട്രെയിന്‍ സര്‍വീസുകള്‍ മണിക്കൂറുകള്‍ വൈകി.

- Advertisement -

അപ്രോച്ച് റോഡ് വെള്ളത്തിനടിയിലായതോടെ യമുന ബാങ്ക് മെട്രോ സ്‌റ്റേഷന്‍ അടച്ചു. മെട്രോ റെയില്‍ കടന്നു പോകുന്ന പാലങ്ങളില്‍ ട്രെയിനുകളുടെ വേഗത പാടേ കുറച്ചു. ട്രെയിന്‍ ഗതാഗതവും സ്തംഭിച്ചു. നോര്‍ത്തേണ്‍ റെയില്‍വേയുടെ 250 ട്രെയ്‌നുകള്‍ റദ്ദാക്കി. ഒട്ടേറെ ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു. വെള്ളക്കെട്ടിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം അടച്ച പ്രഗതി മൈതാന്‍ ടണല്‍ ഗതാഗതത്തിനായി ഇന്നു തുറന്നു കൊടുത്തു. 

പലയിടങ്ങളിലും കഴുത്തറ്റം വെള്ളത്തിലായതോടെ ആളുകള്‍ വള്ളത്തിലും ചെറു ബോട്ടുകളിലും മറ്റു സ്ഥലങ്ങളിലേക്കു മാറി. ഡല്‍ഹി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ചു വെള്ളക്കെട്ട് ഏറെ പ്രതികൂലമായി ബാധിക്കുന്ന അപകടമേഖകളില്‍ കഴിയുന്നത് 16,564 പേരാണ്.

ഒഴിപ്പിക്കല്‍ നടപടികള്‍ക്കു ശേഷം 14,5324 പേര്‍ പല സ്ഥലങ്ങളിലായി സജ്ജീകരിച്ച താത്കാലിക ടെന്റുകളിലേക്കു മാറി. വടക്കന്‍ ഡല്‍ഹിയിലെ സര്‍ക്കാരിന്റെ കീഴിലുള്ള ട്രൂമ കെയര്‍ സെന്റര്‍ വെള്ളത്തിലായതോടെ 40 രോഗികളെ എല്‍എന്‍ജെപി ആശുപത്രിയിലേക്കു മാറ്റി. 

- Advertisement -

ഹരിയാനയിലെ ഹാത്‌നികുണ്ഡ് തടയണയില്‍ നിന്ന് ഇപ്പോഴും യമുനയിലേക്കു കൂടുതല്‍ വെള്ളം ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നും വെള്ളമൊഴുക്കി വിടുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നു കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. എന്നാല്‍, തടയിണയിലെ അധികജലം ഒഴുക്കിക്കളയാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നാണു കേന്ദ്രത്തിന്റെ മറുപടി. ഹരിയാനയില്‍ നിന്നുള്ള വെള്ളത്തിന്റെ വരവ് ഇന്നു രാത്രിയോടെ കുറയുമെന്നാണു പ്രതീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനമേൽക്കാൻ ഡോ. റീനയെത്തി; കസേര വിട്ടുനൽകില്ലെന്ന് ഡോ. മീനാക്ഷി, ഡി.എച്ച്.എസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ. ജെ. റീനയെ മാറ്റിയ സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തതിന് പിന്നാലെ തിരുവനന്തപുരത്തെ വകുപ്പ് ആസ്ഥാനത്ത് അതീവ നാടകീയ രംഗങ്ങൾ...

വി.ഡി. സതീശന്റെ ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല; കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം ഭരണസിരാകേന്ദ്രത്തിൽ പുതിയ സർക്കാർ അവതരിപ്പിച്ച ബജറ്റിനെതിരെ കടുത്ത രാഷ്ട്രീയ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് പ്രഖ്യാപിച്ച ഈ പുതിയ ബജറ്റിൽ ഭാവികേരളത്തെ രൂപപ്പെടുത്താനുള്ള...

ലക്ഷ്യം പുതുയുഗ കേരളം; വികസനത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന നൽകി വി.ഡി സതീശൻ്റെ കന്നി ബജറ്റ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതുയുഗ കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നതിനുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ 2026-27 വർഷത്തെ പരിഷ്‌കരിച്ച ബജറ്റ്. യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴിൽതേടിയുള്ള കുടിയേറ്റവും കുറയ്ക്കാൻ ലക്ഷ്യമിട്ട് ‘നോളജ് വാലി’ പദ്ധതിക്ക്...

സ്ത്രീകളുടെ സൗജന്യ യാത്ര : സ്വകാര്യ ബസുകൾക്ക് ബജറ്റിന്റെ കൈത്താങ്ങ് ; ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്

തിരുവനന്തപുരം: പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനായുമായി നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് കേരള ബജറ്റ്. സ്റ്റേജ് ക്യാരേജ് പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡീസൽ വില വർധനവിലും പ്രിയദർശനി...

കൊച്ചിയിൽ ഫിലിംസിറ്റി, കോഴിക്കോട് എം.ടി കൾച്ചറൽ പാർക്ക്‌, തൃശൂരിൽ ജോൺസൺ‌ മാഷ് മ്യൂസിക് അക്കാദമി

തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി ജെ.സി.ഡാനിയൽ ഇന്റർനാഷണൽ നാഷണൽ ഫിലിം സിറ്റി ചിത്രനഗരം കൊച്ചിയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. ഇതിനായി 100...

Popular this week