25.5 C
Kottayam
Friday, June 5, 2026

യാത്രാക്ലേശം രൂക്ഷം,കൊച്ചിയില്‍ ട്രെയിന്‍ യാത്രക്കാരുടെ പ്രതിഷേധമിരമ്പി

Must read

കൊച്ചി:കായംകുളം മുതൽ കോട്ടയം വഴി എറണാകുളം ടൗൺ വരെയുള്ള യാത്രക്കാർ കറുത്ത ബാഡ്ജുകൾ ധരിച്ചെത്തി എറണാകുളം ടൗൺ സ്റ്റേഷനിൽ പ്രതിഷേധിച്ചു. യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ്ന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം നടന്നത്.

പാലരുവിയിലെ അതികഠിനമായ തിരക്കിന് പ്രതിഷേധത്തിലൂടെ പരിഹാരം തേടുകയായിരുന്നു. യാത്രക്കാർ പതിവായി കുഴഞ്ഞുവീഴുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്. യാത്രക്കാർ തന്നെയാണ് പലപ്പോഴും രക്ഷകരായി മാറുന്നതും മെഡിക്കൽ എമർജൻസി സൗകര്യങ്ങൾ ഒരുക്കുന്നതും. പ്രതിഷേധ ദിനമായ ഇന്നും രണ്ട് സ്ത്രീകൾ കുഴഞ്ഞു വീണു. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ പിന്നീട് സ്ത്രീകൾക്കായി അംഗപരിമിതരുടെ കോച്ച് തുറന്നു കൊടുത്തു.

അതിന് ശേഷം പാലരുവി വന്ദേഭാരത്‌ കടന്നുപോകാൻ മുളന്തുരുത്തിയിൽ പിടിച്ചിട്ടപ്പോഴാണ് രണ്ടാമത്തെ യാത്രക്കാരി കുഴഞ്ഞു വീഴുന്നത്. അവർക്ക് ഗാർഡിന്റെ ക്യാബിനിൽ കയറ്റി പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ എമർജൻസി സൗകര്യം ഒരുക്കുകയായിരുന്നു.

പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒന്നരമണിക്കൂർ ഇടവേളയാണ് യാത്രാക്ലേശം മൂർദ്ധന്യാവസ്ഥയിലെത്തിക്കുന്നത്. വേണാട് ജംഗ്ഷൻ ഒഴിവാക്കിയപ്പോൾ സൗത്തിലെ ഓഫീസുകളിൽ സമയം പാലിക്കേണ്ടവർ കൂടി പാലരുവിയെ ആശ്രയിക്കാൻ നിർബന്ധിതരായി. അതോടെ തിരക്ക് നിയന്ത്രണാതീതമായി.

- Advertisement -

പാലരുവിയ്ക്കും വേണാടിനും ഇടയിലുള്ള ഒന്നരമണിക്കൂർ ഇടവേളയിൽ ഒരു മെമു അനുവദിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. അതോടെ തിരക്കിന് പരിഹാരവും അതിരാവിലെ വീടുകളിൽ നിന്ന് പുറപ്പെടേണ്ട അവസ്ഥയ്ക്കും മാറ്റവും ഉണ്ടാകുന്നതാണ്. അടിയന്തിരമായി തിരക്ക് പരിഹരിക്കുന്നതിന് പാലരുവിയിലെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും വന്ദേഭാരത്‌ കടന്നുപോകാൻ മുളന്തുരുത്തിയിൽ പിടിച്ചിടുന്നത് തൃപ്പൂണിത്തുറയിലേയ്ക്ക് മാറ്റണമെന്നുമാണ് യാത്രക്കാരുടെ മറ്റു ആവശ്യങ്ങൾ. പാലരുവി തൃപ്പൂണിത്തുറയിലെത്തിയാൽ തിരക്കിന് അല്പം ആശ്വാസമാകുന്നതാണ്.

- Advertisement -

ഫ്രണ്ട്‌സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗം അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ, ശശി എൻ എ, കൃഷ്ണ മധു, ജീനാ,സിമി ജ്യോതി,യദു എന്നിവരാണ് പ്രതിഷേധം നയിച്ചത്. നൂറുകണക്കിന് യാത്രക്കാർ സംഘടിച്ച് എറണാകുളം ടൗൺ സ്റ്റേഷൻ മാനേജർ ശ്രീ. ബാലകൃഷ്ണ പണിക്കർക്ക് ഭീമ ഹർജി നൽകുകയിരുന്നു.

പരാതി ഉന്നതാധികാരികളിലേയ്‌ക്കും ഡിവിഷൻ ഓഫീസിലേയ്ക്കും കൈമാറുമെന്ന് അദ്ദേഹം ഉറപ്പു നൽകി. യാത്രാക്ലേശം പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെ അടിയന്തിര ഇടപെടൽ ഉണ്ടാകാണെമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week