31.7 C
Kottayam
Thursday, April 25, 2024

ഹോട്ടലാണെന്ന് കരുതി അസി.കമ്മീഷണറെ വിളിച്ച് ഭക്ഷണം ഓർഡർ ചെയ്ത് പോലീസുകാരൻ, പിന്നീട് സംഭവിച്ചത്…..!

Must read

കോഴിക്കോട്: ‘ഹോട്ടലാണെന്ന്‌ കരുതി ബാര്‍ബര്‍ ഷോപ്പില്‍ എത്തിയ വൃദ്ധന്‍: എന്തുണ്ട്‌ കഴിക്കാന്‍.

കടയുടമ: കട്ടിങ്ങും ഷേവിങ്ങും. അപ്പോള്‍ വൃദ്ധന്‍: രണ്ടും ഓരോ പ്ലേറ്റ്‌ പോരട്ടെ ഹ.ഹ.ഹ…’ വടക്കുനോക്കിയന്ത്രം എന്ന സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച തളത്തില്‍ ദിനേശന്‍റെ ഈ ഡയലോഗ് കേട്ട് പൊട്ടിച്ചിരിക്കാത്ത മലയാളികളുണ്ടാവില്ല.

എന്നാല്‍, ഇതിന് സമാനമായ ഒരു ഫോണ്‍ സംഭാഷണം കേട്ട് ചിരിക്കുകയാണ് രണ്ടു ദിവസമായി സിറ്റി പൊലീസിലെ പല ഉദ്യോഗസ്ഥരും. ഹോട്ടലെന്ന് കരുതി ബാര്‍ബര്‍ ഷോപ്പിലെത്തുന്നതാണ് സിനിമയിലെ രംഗമെങ്കില്‍ ഹോട്ടലെന്ന് കരുതി മേലുദ്യോഗസ്ഥനെ വിളിച്ച്‌ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തതാണ് ‘പൊലീസ് സേനയിലെ ചിരിസംഭവം’.

രണ്ടു ദിവസം മുമ്ബ് എ.ആര്‍ ക്യാമ്ബിലെ ചില പൊലീസുകാരെ കണ്‍ട്രോള്‍ റൂമില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ഡ്യൂട്ടി കഴിഞ്ഞതോടെ എ.എസ്.ഐ, ഡ്യൂട്ടി ചുമതലയുണ്ടായിരുന്ന ഫറോക്ക് അസി. കമീഷണര്‍ എ.എം. സിദ്ദീഖിനെ വിളിച്ച്‌ തങ്ങള്‍ മടങ്ങുകയാണെന്നറിയിച്ചു. ശേഷം എ.എസ്.ഐ ഹോട്ടലിലേക്ക് ഭക്ഷണത്തിന് മൊബൈലില്‍ ഡയല്‍ ചെയ്തപ്പോള്‍ അസി. കമീഷണര്‍ക്ക് തന്നെ വിളി പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഹോട്ടലുകാരനെന്ന ധാരണയില്‍ എ.എസ്.ഐ അസി. കമീഷണറോട് പൊലീസുകാരനെന്ന് പരിചയപ്പെടുത്തി, ഫറോക്ക് എത്താറായെന്നും ഹാഫ് ഷവായും മൂന്ന് കുബ്ബൂസും വേണമെന്ന് ഓര്‍ഡര്‍ നല്‍കുകയായിരുന്നു. ഇതോടെ ഏത് സ്റ്റേഷനിലാണ് ഉള്ളതെന്ന് അസി. കമീഷണര്‍ ചോദിച്ചു. കണ്‍ട്രോള്‍ റൂമിലാണ്, ഭക്ഷണം ഒന്ന് വേഗം എടുത്തുവെക്കണേ എന്നുകൂടി പറഞ്ഞു. ഒരു രക്ഷയുമില്ല. ഞാന്‍ ഫറോക്ക് എ.സി.പിയാണെന്ന് മറുപടി വന്നു. ഇതോടെ ഞെട്ടിയ എ.എസ്.ഐ സോറിയും നമസ്കാരവുമെല്ലാം ഒന്നിച്ചുപറഞ്ഞു. നോ പ്രോബ്ലം, കോമഡിയായി കണ്ടാമതി, ഒരബദ്ധം ഏത് പൊലീസുകാരനും പറ്റുമെന്ന് എ.സി പറഞ്ഞതോടെയാണ് എ.എസ്.ഐക്ക് ആശ്വാസമായത്.

പിന്നീട് എ.എസ്.ഐ, തനിക്കുപറ്റിയ അബദ്ധവും എ.സിയുടെ മറുപടിയും പൊലീസുകാരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇരുവരുടെയും സംഭാഷണമിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week