29.4 C
Kottayam
Saturday, June 6, 2026

പാക് താരത്തിന് നേരെ ‘ജയ്ശ്രീറാം’ വിളി; അംഗീകരിക്കാനാവാത്തതെന്ന് ഉദയനിധി സ്റ്റാലിന്‍

Must read

ചെന്നൈ: ശനിയാഴ്ച നടന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനിടെ ‘ജയ് ശ്രീറാം’ വിളിയുമായി കാണികള്‍. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാക് താരമായ മുഹമ്മദ് റിസ്‌വാന് നേരെയാണ് ഇന്ത്യന്‍ ആരാധകര്‍ ‘ജയ് ശ്രീറാം’ എന്ന് ഉറക്കെ വിളിച്ചത്.

60 പന്തില്‍ 49 റണ്‍സ് എടുത്തതിന് പിന്നാലെ പുറത്തായ റിസ്‌വാന്‍ ഡ്രെസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കാണികളോട് ഒന്നും പ്രതികരിക്കാതെ താരം നേരെ ഡ്രസിങ് റൂമിലേക്ക് കടന്നുപോയി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തില്‍ മുഹമ്മദ് റിസ്‌വാന്‍ സെഞ്ച്വറി നേടിയിരുന്നു. ശ്രീലങ്ക ഉയര്‍ത്തിയ 345 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം മറികടന്നാണ് പാകിസ്താന്‍ വിജയിച്ചത്. മത്സരത്തില്‍ താരത്തിന്റെ നിര്‍ണായക സെഞ്ച്വറി നേട്ടം ഗാസയിലെ ദുരിതബാധിതര്‍ക്ക് സമര്‍പ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകപ്രചരണവും നടന്നു. ഇതിനുപിന്നാലെയാണ് റിസ്‌വാനെതിരെ ഇപ്പോള്‍ നേരിട്ട് ആക്രമണം നടന്നത്.

ആരാധകരുടെ മോശം പ്രവൃത്തിയില്‍ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ വിമര്‍ശനമുന്നയിച്ചു. ആരാധകരുടെ പെരുമാറ്റം അംഗീകരിക്കാനാവാത്തതാണെന്ന് സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു. ‘സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിനും ആതിഥ്യമര്യാദയ്ക്കും പേരുകേട്ട രാജ്യമാണ് ഇന്ത്യ. നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ പാക് താരങ്ങള്‍ക്കെതിരെ ഉണ്ടായ പെരുമാറ്റം അംഗീകരിക്കാനാവാത്തതാണ്.

- Advertisement -

സ്‌പോര്‍ട്‌സ് എന്നത് രാജ്യങ്ങളെ ഒരുമിപ്പിക്കുകയും സാഹോദര്യത്തെ പരിപാലിക്കുകയും ചെയ്യുന്ന ശക്തിയാണ്. വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഉപകരണമായി കായികമേഖലയെ ഉപയോഗിക്കുന്നത് തികച്ചും അപലപനീയമാണ്’, ജയ്ശ്രീറാം മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന കാണികളുടെ വീഡിയോ പങ്കുവെച്ച് ഉദയനിധി സ്റ്റാലിന്‍ കുറിച്ചു.

- Advertisement -

മുഹമ്മദ് റിസ്‌വാനെതിരായ സംഭവത്തില്‍ നിരവധി പേരാണ് പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തുന്നത്. ആരാധകരുടെ പെരുമാറ്റം മോശവും അസംബന്ധവുമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറ്റപ്പെടുത്തുന്നത്. ചെന്നൈ സ്റ്റേഡിയത്തില്‍ വെച്ചും പാക് താരങ്ങള്‍ക്ക് മത്സരങ്ങളുണ്ടെന്നും അവരെ നല്ല രീതിയില്‍ തന്നെ സ്വീകരിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞും കമന്റുകളുണ്ട്. അതേസമയം ജയ്ശ്രീറാം വിളിയെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

Popular this week