24.3 C
Kottayam
Tuesday, October 1, 2024

ഹൃദയ ഭൂമിയിൽ ഭരണം ഉറപ്പിച്ച് ബിജെപി;ആഘോഷം തുടങ്ങി പ്രവർത്തകർ

Must read

ഭോപ്പാൽ:ഹിന്ദി ഹൃദയ ഭൂമിയിൽ വ്യക്തമായ മുന്നേറ്റവുമായി ബിജെപി. വോട്ടെണ്ണൽ തുടങ്ങി ഒന്നര മണിക്കൂർ പിന്നിടുമ്പോൾ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളിൽ ലീഡ് ഉറപ്പിക്കാൻ ബിജെപിക്ക് സാധിച്ചു. നിലവിൽ 138 ഓളം സീറ്റുകൾക്കാണ് ബിജെപി മുന്നേറുന്നത്. കോൺഗ്രസാകട്ടെ 90 ഓളം സീറ്റുകളിലും.

വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കോൺഗ്രസും ബി ജെ പിയും കാഴ്ചവെച്ചത്. എന്നാൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ തന്നെ വ്യക്തമായ ആധിപത്യം നേടാൻ ബി ജെ പിക്ക് സാധിച്ചു.

2018 ൽ 114 സീറ്റുകൾ നേടിയായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ് അധികാരം പിടിച്ചത്. എന്നാൽ ഭരണം രണ്ട് വർഷം തികയ്ക്കും മുൻപ് ഓപ്പറേഷൻ താമര പയറ്റി ബി ജെ പി ഭരണം തിരിച്ചുപിടിച്ചു. കോൺഗ്രസിലെ യുവ നേതാവായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി കമൽനാഥും തമ്മിലുള്ള തർക്കമായിരുന്നു ബി ജെ പി ആയുധമാക്കിയത്. 26 ഓളം എം എൽ എമാരേയും സിന്ധ്യയേയും വളരെ എളുപ്പത്തിൽ മറുകണ്ടം ചാടിക്കുന്നതിൽ ബി ജെ പി വിജയിക്കുകയായിരുന്നു.

തിരിച്ചടിക്ക് മറുപടി നൽകുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ഇക്കുറി കോൺഗ്രസ് തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. പരമാവധി തർക്കങ്ങൾ ഇല്ലാതെ സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കിയും ജനകീയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചും തുടക്കം മുതൽ തന്നെ കളം നിറയാൻ കോൺഗ്രസിന് സാധിച്ചിരുന്നു.

സംസ്ഥാനത്ത് കടുത്ത ഭരണ വിരുദ്ധ വികാരമുണ്ടെന്നും ഇത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ പ്രചരണത്തിലെ മോദി തരംഗവും കേന്ദ്ര പദ്ധതികളുമെല്ലാം ഈ ഭരണ വിരുദ്ധ വികാരം മറികടക്കാൻ സഹായിക്കുമെന്നാണ് ബി ജെ പി പ്രതീക്ഷ.

230 സീറ്റുകൾ ഉള്ള സംസ്ഥാനത്ത് 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 100 സീറ്റുകൾ നേടാൻ സാധിച്ചാൽ അധികാരം ബി ജെ പി ഉറപ്പിക്കുന്നു. അതേസമയം കോൺഗ്രസിനാകട്ടെ മാന്ത്രിക സംഖ്യ തൊട്ടാൽ പോലും ഭരണം നേടാനാകുമോയെന്നതാണ് കൗതുകകരമായ ചോദ്യം.

കുറഞ്ഞത് 140 സീറ്റുകൾ നേടിയാൽ പോലും ബി ജെ പി കോട്ടയായ മധ്യപ്രദേശിൽ കോൺഗ്രസിന് സർക്കാർ രൂപീകരണം എളുപ്പമായേക്കില്ല. മറ്റൊരു രാഷ്ട്രീയ നാടകങ്ങളിലേക്ക് സംസ്ഥാനം പോകുമോയെന്ന് വരും മണിക്കൂറിൽ കാത്തിരുന്ന് കാണേണ്ടി വരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week