25.5 C
Kottayam
Sunday, June 7, 2026

‘വരും വർഷങ്ങളിൽ എന്റെ പടത്തിന് ടിക്കറ്റ് കിട്ടാത്ത അവസ്ഥയുണ്ടാകണം, റെയിൽവെയിൽ ചായ വിറ്റു’; അപ്പാനി ശരത്ത്

Must read

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് അപ്പാനി ശരത്ത്. അപ്പാനി രവി എന്നായിരുന്നു ചിത്രത്തിൽ താരം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. പിന്നീട് അതിലെ അപ്പാനി പേരിനൊപ്പം ചേർത്ത് ആളുകൾ ശരത്തിനെ നിരന്തരം വിളിക്കാൻ തുടങ്ങിയതോടെ അപ്പാനി ശരത്ത് എന്ന് അറിയപ്പെടാൻ തുടങ്ങുകയായിരുന്നു.

2017ൽ സിനിമയിൽ എത്തിയ താരം ആറ് വർഷം കൊണ്ട് തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകൾ ചെയ്ത് കഴിഞ്ഞു. കാക്കിപ്പടയാണ് അപ്പാനി ശരത്തിന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.

സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് മിർച്ചി മലയാളത്തിന് അപ്പാനി ശരത്ത് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. ‘അപ്പാനി ശരത്ത് എന്നത് ജനങ്ങൾ ഇട്ടതാണ്. അത് വലിയൊരു ഭാ​ഗ്യമാണ്. അതിനാൽ പേര് മാറ്റാൻ ഉദ്ദേശിക്കുന്നില്ല. കാക്കിപ്പടയുടെ പ്രത്യേകത അതിന്റെ സ്ക്രിപ്റ്റാണ്.’

‘സിനിമയുടെ കഥ പറയാൻ അണിയറപ്രവർ‌ത്തകർ വന്നപ്പോൾ എന്നോട് പറഞ്ഞത് ഇതൊരു പോലീസ് സ്റ്റോറിയാണെന്നാണ്. അപ്പോൾ ഞാൻ കരുതി ഞാൻ കള്ളനായിരിക്കുമെന്ന്.’

- Advertisement -

‘പക്ഷെ പിന്നീട് അവർ പറഞ്ഞു. കാക്കിപ്പട കുറച്ച് പോലീസുകാരുടെ കഥയാണ്. അതിൽ പ്രധാന രണ്ട് കഥാപാത്രങ്ങൾ ചെയ്യുന്നത് ഞാനും നിരഞ്ജുമാണെന്ന്. എന്റെ കഥാപാത്രത്തിന്റെ പേര് അമീർ എന്നാണ്. അമീറിന് അമീറിന്റേതായ ഇമോഷൻസുണ്ട്. അ​ദ്ദേഹം എങ്ങനെയാണ് പോലീസായതെന്നും പറയുന്നുണ്ട്.’

- Advertisement -

‘ഞാൻ ആദ്യമായാണ് പോലീസ് വേഷം ചെയ്യുന്നത്. മാത്രമല്ല സിനിമയിൽ എത്തിയ ശേഷം ആദ്യമായി താടി ഷേവ് ചെയ്ത് അഭിനയിച്ചു. കാക്കിപ്പട കമ്മിറ്റ് ചെയ്തതോടെ മറ്റ് സിനിമകൾ ഒരുപാട് നഷ്ടപ്പെട്ടു. അങ്കമാലിക്ക് ശേഷം ഒരുപാട് വില്ലൻ വേഷങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. സമരത്തിന് പോയിട്ട് ലാത്തിക്ക് അടി കിട്ടിയിട്ടുണ്ട്.’

‘പോലീസ് ഒരുപാട് ഓടിച്ചിട്ടുണ്ട്. ഒരുപാട് നല്ല പോലീസ് സുഹൃത്തുക്കളും എനിക്കുണ്ട്. പെറ്റിയും കിട്ടിയിട്ടുണ്ട് ഒരുപാട്. നായകസങ്കൽപങ്ങൾ ഇപ്പോൾ ആവശ്യമുള്ളതായി തോന്നുന്നില്ല. നായകസങ്കൽപങ്ങളിലല്ല പെർഫോമൻസിലല്ലേ കാര്യം. സിനിമയിൽ നിന്ന് കിട്ടുന്ന പ്രതിഫലമോ പ്രയോരിറ്റിയെ കുറിച്ചോ ഒരിക്കലും ചിന്തിച്ചിട്ടില്ല.’

‘കുട്ടിക്കാലം മുതൽ അഭിനയത്തിന്റെ ഭാ​ഗമാണ് ഞാൻ‌. നാടകത്തിലൊക്കെ ഉണ്ടായിരുന്നു. പ്ലസ് ടു കഴിഞ്ഞപ്പോഴാണ് അഭിനയം ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിയത്.’

- Advertisement -

‘ഫാമിലി വളരെ താഴെത്തട്ടിലായിരുന്നു. അതിനാൽ സ്വപ്നങ്ങൾക്കും അതിരുണ്ടായിരുന്നു. പക്ഷെ ഞാൻ അതൊക്കെ ബേധിച്ച് പുറത്ത് വന്നയാളാണ്. അതുകൊണ്ടാണ് ഞാൻ ഇന്ന് നടനായത്. കുറ്റം പറച്ചിലും കൂവലും ഒരുപാട് കേട്ടിട്ടുണ്ട്.’

‘ഞാൻ ഇപ്പോഴും സ്ട്ര​ഗിൾ ചെയ്യുന്നുണ്ട്. ഞാൻ മൃ​ഗമായി മാറിയെന്ന തമിഴ് പടം കഴിഞ്ഞ ദിവസം കേരളത്തിൽ റിലീസുണ്ടായിരുന്നു. ഞാൻ തിയേറ്ററിൽ‌ ചെന്നപ്പോൾ വിരലിലെണ്ണാവുന്ന ആളുകളെ സിനിമയ്ക്കുള്ളു.’

‘മുപ്പത് പേരില്ലാതെ പടം ഇടില്ലെന്ന് തിയേറ്ററുകാർ പറഞ്ഞു. പിന്നെ കൂട്ടുകാരെ വിളിച്ച് വരുത്തി ആളെ തികച്ച ശേഷമാണ് ഞാൻ ആ സിനിമ കണ്ടത്. ആ പടം റിലീസായതുപോലും ആരും അറിഞ്ഞില്ല.’

‘വരും വർഷങ്ങളിൽ എന്റെ പടത്തിന് ടിക്കറ്റ് കിട്ടാത്ത അവസ്ഥയുണ്ടാക്കണം എന്നതാണ് ആ​ഗ്രഹം. തോറ്റ് ഇരുന്നിട്ട് കാര്യമല്ല. നന്നായി ഹാർഡ് വർക്ക് ചെയ്യണം. എനിക്ക് ആരും സപ്പോർട്ടില്ലായിരുന്നു. റെയിൽവെയിൽ ചായ വിറ്റശേഷം പിന്നീടുള്ള സമയത്ത് നാടകം അഭിനയിക്കാൻ പോയിട്ടുണ്ട്.’

‘അത് ജീവിക്കാനുള്ള വഴി മാത്രമായിരുന്നു. ഇത് സ്ട്ര​ഗിളിങ് എന്ന് പറയാൻ എനിക്ക് താൽപര്യമില്ല. അനുഭവമാണ് ഇതൊക്കെ. ഇപ്പോൾ‌ നാട്ടിൽ എല്ലാവർക്കും വലിയ കാര്യമാണ്.’

‘നടനെന്ന രീതിയിൽ‌ നാട്ടിൽ പെരുമാറാറില്ല. ജി.വി പ്രകാശിനൊപ്പം സിനിമ ചെയ്യുന്നുണ്ട് ഇപ്പോൾ. സിനിമ കണ്ടിട്ട് കൊള്ളില്ലെന്ന് പറഞ്ഞാൽ വിഷമമില്ല. കാണാതെ കുറ്റം പറയുമ്പോഴാണ് വിഷമം’ അപ്പാനി ശരത്ത് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം;സലിം കുമാറിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനയന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സലിം കുമാര്‍ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍....

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

Popular this week