24.3 C
Kottayam
Saturday, June 6, 2026

ഉമ്മയുടെ മനസ് വേദനിച്ചു കാണും; അഭിനയിക്കണമെന്നേ എനിക്ക് ഉണ്ടായിരുന്നുള്ളൂ, കുറെ അടിവാങ്ങി: സീനത്ത്

Must read

കൊച്ചി:മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് സീനത്ത്. വളരെ ചെറുപ്രായത്തിൽ തന്നെ നാടകത്തിലൂടെ കരിയർ ആരംഭിച്ച കലാകാരിയാണ് സീനത്ത്. പിന്നീടാണ് സിനിമയിലേക്കും സീരിയലിലേക്കുമെല്ലാം എത്തുന്നത്. അധികം വൈകാതെ രണ്ടിടത്തും തിളങ്ങാൻ സീനത്തിന് കഴിഞ്ഞു. നെഗറ്റീവ് വേഷങ്ങളും അമ്മ കഥാപാത്രങ്ങളുമൊക്കെ അനായാസം കൈകാര്യം ചെയ്യാന്‍ സീനത്തിന് സാധിച്ചു. ഇപ്പോഴും സിനിമകളിൽ സജീവമാണ് താരം. മമ്മൂട്ടി നായകനായ റോഷാക്കിലാണ് അവസാനമായി അഭിനയിച്ചത്.

അതേസമയം അത്ര എളുപ്പമായിരുന്നില്ല സീനത്തിന്റെ സിനിമയിലേക്കുള്ള വരവ്. വീട്ടുകാരുടെ എതിർപ്പുകളൊക്കെ മറികടന്നാണ് നടി അഭിനയത്തിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ഗൃഹലക്ഷ്‍മിക്ക് നൽകിയ ഒരു തന്റെ കരിയറിനെ കുറിച്ചും കുട്ടിക്കാലത്തെ കുറിച്ചുമെല്ലാം സംസാരിച്ചിരിക്കുകയാണ് സീനത്ത്. അത്ര നിറമുള്ളതായിരുന്നില്ല തന്റെ കുട്ടിക്കാലമെന്ന് സീനത്ത് പറയുന്നു.

zeenath

‘വളരെ ചെറുപ്പത്തിലേ ഉപ്പ മരിച്ചു. ഉപ്പയെ കണ്ട ഓർമ പോലും ഇല്ല. ഉപ്പയുടെ മരണത്തോടെ കുടുംബം ബുദ്ധിമുട്ടിലായി. ഉമ്മ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത്. ഉമ്മയ്ക്ക് സ്വർണാഭരണങ്ങൾ വലിയ ഇഷ്ടമായിരുന്നു. കുട്ടികളെ വളർത്താൻ അതെല്ലാം ഒരോന്നായി വിൽക്കുമ്പോൾ ഉമ്മയുടെ മനസ് വേദനിച്ചു കാണും. സ്വർണം എല്ലാം തീർന്നപ്പോൾ വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് കൊടുക്കുമായിരുന്നു. ആ വാടക കൊണ്ടായിരുന്നു ജീവിതം’, സീനത്ത് പറഞ്ഞു.

- Advertisement -

- Advertisement -

ചെറുപ്പം മുതലേ കലയോടു മാത്രമേ താത്പര്യം ഉണ്ടായിരുന്നുള്ളുവെന്ന് സീനത്ത് പറയുന്നു. കുട്ടിക്കാലത്ത് മറ്റു കുട്ടികൾ ചോറും കറിയും വച്ചു കളിക്കുമ്പോൾ താൻ സ്റ്റേജ് കെട്ടി നാടകം കളിക്കും. വളരുന്തോറും ആ താത്പര്യം കൂടിവന്നു. അഭിനേത്രി നിലമ്പൂർ ആയിഷ ഇളയമ്മയാണ്. ഇളയമ്മ വഴി 1978ൽ പി. എ. ബക്കറിന്റെ ചുവന്ന വിത്തുകൾ എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. മലപ്പുറം ജില്ലയിൽ നിന്നുള്ള ഒരു മുസ്ലിം പെൺകുട്ടി എന്ന നിലയിൽ നാടകം, സിനിമ അതൊന്നും അത്ര എളുപ്പമായിരുന്നില്ലെന്നും സീനത്ത് പറയുന്നു.

‘എന്റെ ഉപ്പയുടെ കുടുംബം കലയെ പ്രോത്സാഹിപ്പിക്കുന്നവർ ആയിരുന്നുമില്ല. പെൺകുട്ടികൾ അടങ്ങിയൊതുങ്ങി ജീവിക്കണം എന്നാണല്ലോ വെപ്പ്. അതായിരുന്നു ഏട്ടൻ മൊയ്ദുവിന്റെയും രീതിയും. പക്ഷെ, ഞാൻ അത് തെറ്റിച്ചു. എനിക്ക് അഭിനയിക്കണമെന്ന ഒറ്റച്ചിന്തയെ ഉണ്ടായിരുന്നുള്ളു. അതിന്റെ പേരിൽ കുറേ അടിവാങ്ങിയിട്ടുണ്ട്. എന്തായാലും അവസാനം ആങ്ങള ആയുധം വച്ചു കീഴടങ്ങി. പിന്നീട് അതേ സഹോദരൻ എന്നിലെ കലാകാരിയെ അംഗീകരിച്ചു തുടങ്ങി’, നടി പറഞ്ഞു.

അതേസമയം സമൂഹത്തിന്റെ ഭാഗത്തു നിന്നുള്ള ബുദ്ധിമുട്ടിക്കൽ ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ലെന്നും സീനത്ത് വ്യക്തമാക്കി. കുറ്റപ്പെടുത്തലുകൾ മനുഷ്യസഹജമാണ്. അത് ഉണ്ടാവും. അവരവർക്ക് എന്ത് തോന്നുന്നോ അതുപോലെ മറ്റുള്ളവർ ജീവിക്കണം എന്ന് ചിന്തിക്കുമ്പോളാണ് കുറ്റപ്പെടുത്തലുകൾ ഉണ്ടാകുന്നത്. അതെല്ലാം അഭിപ്രായം പറയുന്ന ആളുടെ വ്യക്തിത്വത്തെ ആശ്രയിച്ചിരിക്കും.

- Advertisement -
zeenath

സോഷ്യല്‍മീഡിയയിലൊക്കെ മറ്റുള്ളവരുടെ ജീവിതത്തെ പറ്റി ചീത്ത അഭിപ്രായം പറയുന്ന ചില ആളുകളുണ്ട്. അവരുടെ വാക്കുകള്‍ അവരുടെ സംസ്‌കാരത്തെ സൂചിപ്പിക്കുന്നു. അത്രേ ഉള്ളു. അതൊന്നും ഓര്‍ത്ത് ഞാന്‍ വിഷമിക്കാറില്ല. എനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങളേ താൻ ചെയ്യാറുള്ളൂവെന്നും സീനത്ത് വ്യക്തമാക്കി.

തന്റെ മക്കളെ കുറിച്ചും സീനത്ത് സംസാരിക്കുന്നുണ്ട്. ‘എനിക്ക് രണ്ട് മക്കളാണ്. മൂത്തവൻ ജിതിൻ. ഇളയത് നിതിൻ. ജീവിതത്തിൽ എന്റെ ശക്തിയും സന്തോഷവും എല്ലാം എന്റെ മക്കളാണ്. മക്കൾ എന്നതിലുപരി സുഹൃത്തുക്കൾ കൂടിയാണ് അവർ. എനിക്ക് അവരോട് തമാശ പറയാം, ദേഷ്യം പിടിക്കാം…’, സീനത്ത് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week