28.4 C
Kottayam
Saturday, June 6, 2026

ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി അക്രമിച്ച് അടിവസ്ത്രങ്ങളുമായി പോകുന്ന പ്രക്ഷോഭകരുടെ വീഡിയോ വൈറല്‍

Must read

ധാക്ക:2022 ലാണ് ശ്രീലങ്കന്‍ സര്‍ക്കാറിനെ അട്ടിമറിച്ച ഒരു പ്രക്ഷോഭം ശ്രീലങ്കയില്‍ നടന്നത്. 2022 ഏപ്രില്‍ മൂന്നിന് ആരംഭിച്ച ആ പ്രക്ഷോഭത്തിനൊടുവില്‍ പ്രക്ഷോഭകാരികള്‍ പ്രസിഡന്‍റിന്‍റെ വസതി കൈയടക്കിയ കാഴ്ച നമ്മള്‍ കണ്ടതാണ്. അതിന് പിന്നലെ 2024 ആഗസ്റ്റില്‍ ബംഗ്ലാദേശിലും പ്രക്ഷോഭകാരികള്‍ സര്‍ക്കാറിനെ താഴെ ഇറക്കിയിരിക്കുന്നു.

ശ്രീലങ്കയിലെ പ്രക്ഷോഭകാരികളില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടിയ പ്രസിഡന്‍റ് രാജപക്സെയുടെ വഴി തന്നെയാണ് ബംഗ്ലാദേശില്‍ നിന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തെരഞ്ഞെടുത്തത്. ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയില്‍ താത്കാലിക അഭയം തേടി. പ്രക്ഷോഭകാരികള്‍ അവരുടെ വസതി കൈയ്യടക്കിയെന്ന വാര്‍ത്തകളും പിന്നാലെ പുറത്ത് വന്നു. 

ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ധാക്കയിലെ ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയായ ഗണഭബനിൽ അതിക്രമിച്ച് കയറിയത്. പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രിയുടെ വീട് കൊള്ളയടിക്കുകയും അവരുടെ വസ്ത്രങ്ങളുമായി തെരുവിലേക്ക് ഇറങ്ങുകയും ചെയ്തു. പരവതാനികൾ, പാത്രങ്ങൾ, വളർത്തുമൃഗങ്ങൾ, വസ്ത്രങ്ങൾ, അവളുടെ സ്വകാര്യ വസ്തുക്കൾ, സാരി, ബ്ലൗസുകൾ എന്നിങ്ങനെ കണ്ണില്‍ കണ്ടതെല്ലാം,

എടുക്കാന്‍ പറ്റുന്നതെല്ലാം  മോഷണം പോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്‍പ്രധാനമന്ത്രിയുടെ വസ്ത്രങ്ങളുമായി തെരുവുകളില്‍ ആഘോഷിക്കുന്ന പ്രക്ഷോഭകാരികളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമത്തില്‍ നിറഞ്ഞു. മുന്‍പ്രധാനമന്ത്രിയുടെ വസ്ത്രങ്ങളുമായി ആള്‍ക്കൂട്ടം തെരുവുകളില്‍ നൃത്തം ചവിട്ടിയ വീഡിയോകളും ഇതിനിടെ വൈറലായി. 

- Advertisement -

അതേസമയം പ്രക്ഷോഭകരുടെ പ്രവര്‍ത്തിക്കെതിരെ രൂക്ഷമായാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ പ്രതികരിച്ചത്. “ഇതുപോലൊരു ദയനീയമായ എന്തെങ്കിലും ചെയ്ത ഒരു വിദ്യാർത്ഥിയെ ലോകത്ത് ഇതുവരെ കണ്ടിട്ടില്ല.” എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. “അവർ വിദ്യാർത്ഥികളല്ല, അവർ ആഗോള ഇടതുപക്ഷ സംഘം വാടകയ്‌ക്കെടുത്ത ഗുണ്ടകളാണ്.” എന്നായിരുന്നു മറ്റൊരു കുറിപ്പ്.

- Advertisement -

“എവിടെയാണ് മനുഷ്യത്വം? ഇത് തികച്ചും അറപ്പുളവാക്കുന്ന ജനാധിപത്യ കൊലപാതകമാണ് ഷെയ്ഖ് ഹസീനയുടെ വസതിയിൽ നിന്ന് റാഡിക്കലുകൾ ബ്രാ, സാരി, ബ്ലൗസ്, ചവറ്റുകുട്ടകൾ പോലും കൊള്ളയടിച്ചു. പ്രക്ഷോഭകാരികള്‍ അവരുടെ സാരി പോലും ധരിച്ചിരുന്നു. അവർ അവളുടെ അടുക്കളയിൽ നിന്ന് പാത്രങ്ങളും കൊള്ളയടിച്ചു.” മറ്റൊരു കാഴ്ചക്കാരന്‍ അസ്വസ്ഥനായി കുറിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week