28.4 C
Kottayam
Saturday, June 6, 2026

സ്വകാര്യബസ് അപകടകരമായി ഓവര്‍ടേക്ക് ചെയ്തു,ഏറ്റുമാനൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം.ആവേ മരിയ ഡ്രൈവറും കണ്ടക്ടറും കസ്റ്റഡിയില്‍

Must read

ഏറ്റുമാനൂർ: അമിതവേഗതയിലെത്തിയ സ്വകാര്യ ബസിന്‍റെ ഓവർ ടേക്കിംഗ് ശ്രമത്തിനിടെ സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിക്ക് ദാരുണാന്ത്യം. ഏറ്റുമാനൂർ തവളക്കുഴി ജംഗ്ഷനിൽ ഇന്ന് രാവിലെ 9.45 മണിയോടെ ആയിരുന്നു അപകടം. എരുമേലി മുക്കട കൊച്ചുകാലായിൽ മനോഹരന്‍റെ മകൾ സനില (19) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന പിതൃ സഹോദര പുത്രൻ കൂത്താട്ടുകുളം സ്വദേശി രാജരത്ന(25)ത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൂത്താട്ടുകുളത്ത് നിന്നും എരുമേലിക്ക് പോകുകയായിരുന്നു ഇരുവരും.  സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു യുവതി. പിന്നാലെ അമിതവേഗതയിൽ എത്തിയ എറണാകുളം – കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന ആവേ മരിയ ബസ്  മറികടക്കുന്നതിനിടെ സ്കൂട്ടറിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ യുവതിയുടെ തലയിൽ കൂടി ഇതേ ബസിന്റെ പിൻ ചക്രം കയറിയിറങ്ങുകയായിരുന്നു.

സംഭവ സ്ഥലത്തുതന്നെ യുവതിയുടെ മരണം നടന്നിരുന്നു. അപകടം നടന്നതറിഞ്ഞ് ഓടിച്ചു പോയ ബസ് ഏതാനും ദൂരെ മാറി പെട്രോൾ പമ്പിന് സമീപം നിർത്തിയ ശേഷം ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. എന്നാൽ ഇരുവരേയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

- Advertisement -

- Advertisement -

ഡ്രൈവർ നാട്ടകം സ്വദേശി മനു കെ ജയൻ, കണ്ടക്ടർ ഏറ്റുമാനൂർ പട്ടിത്താനം സ്വദേശി ജിനോ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. റോഡിൽ പരന്ന രക്തവും തലച്ചോറിന്റെ അവശിഷ്ടങ്ങളും കോട്ടയത്ത് നിന്നെത്തിയ ഫയർഫോഴ്സ് സംഘം കഴുകി വൃത്തിയാക്കി. ഏറ്റുമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതേദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തൃശ്ശൂര്‍ പെരിഞ്ഞനം മൂന്നുപീടികയിൽ കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് ദമ്പതികൾ മരിച്ചു. ശ്രീനാരായണപുരം പള്ളിനട സ്വദേശി  മുഹമ്മദ് അഷ്‌റഫ് (58) , ഭാര്യ താഹിറ (50) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ മൂന്നു പീടികയിലെ ബാങ്കിന് മുൻപിലായിരുന്നു അപകടം. ബന്ധുവിന്‍റെ മരണാനന്തരചടങ്ങിന് പോകും വഴിയായിരുന്നു അപകടം.

- Advertisement -

ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് സ്‌കൂട്ടറിൽ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week