25.5 C
Kottayam
Friday, September 27, 2024

വിസ ഫീസ് വര്‍ദ്ധന,യു.കെയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി

Must read

ലണ്ടന്‍:പ്രധാനമന്ത്രി ഋഷി സുനക്കിന്റെ നേതൃത്വത്തിലുള്ള യുകെ സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട വിസ ഫീസ് വര്‍ധന ആഗോള ആശങ്കകള്‍ക്ക് കാരണമാകുന്നു. പ്രത്യേകിച്ചും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഈ മാറ്റം വലിയ ചലനങ്ങള്‍ ഉണ്ടാക്കും.

നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ (എന്‍എച്ച്എസ്) വേതന വര്‍ധന ലക്ഷ്യമിട്ട് ജൂലൈയില്‍ വിസ അപേക്ഷകര്‍ക്കുള്ള ഫീസും ആരോഗ്യ സര്‍ചാര്‍ജും വര്‍ധിപ്പിച്ചതായി സുനക് പ്രഖ്യാപിച്ചു. വിസ വിഭാഗങ്ങളിലുടനീളം അഞ്ചുമുതല്‍ ഏഴുവരെ ഫീസ് വര്‍ധന പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഈ നീക്കം, ഇതിനകം ഉയര്‍ന്ന ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജിനൊപ്പം വിസാഫീസും ഉയര്‍ന്നത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും പ്രതിസന്ധി ഉയര്‍ത്തും.

സ്പോണ്‍സര്‍ ലൈസന്‍സുള്ള ബിസിനസുകളും വിദഗ്ധ തൊഴിലാളി വിസ സ്പോണ്‍സര്‍ഷിപ്പിനായി ഭീമമായ ഫീസ് ഈടാക്കുന്നു. ഔദ്യോഗിക അറിയിപ്പ് ഇല്ലെങ്കിലും, യുകെയിലേക്ക് വരുന്നവരുടെ ചെലവ് വര്‍ധിപ്പിക്കാന്‍ വരാനിരിക്കുന്ന വിസ നിയമ ഭേദഗതികള്‍ക്ക് സാധിക്കും.

യുകെ വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിക്കാന്‍ സാധ്യതയുള്ളതിന്റെ കാരണങ്ങളെ ഉദ്ധരിച്ച് പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ വിസ ഫീസ് 15ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍, സ്റ്റുഡന്റ് വിസകള്‍, സെറ്റില്‍മെന്റ് തുടങ്ങിയ ചില വിഭാഗങ്ങള്‍ക്ക് 20ശതമാനം വരെ വര്‍ധനവ് ഉണ്ടായേക്കാം. മുന്‍ഗണനാ വിസകള്‍, എന്‍ട്രി ക്ലിയറന്‍സ്, പൗരത്വം തുടങ്ങിയവയ്‌ക്കൊപ്പമാകും മുകളില്‍പ്പറഞ്ഞവയും പരിഗണിക്കപ്പെടുക.

സ്റ്റുഡന്റ് വിസകളും മുന്‍ഗണനാ സേവന അപേക്ഷകളും തുല്യമായിരിക്കും, അതായത് അപേക്ഷകര്‍ യുകെക്കകത്തുനിന്നോ പുറത്തുനിന്നോ അപേക്ഷിച്ചാലും ഒരേ തുക നല്‍കണം. വിദ്യാര്‍ത്ഥികള്‍ ഒഴികെയുള്ള എല്ലാ അപേക്ഷകര്‍ക്കും പ്രൈമറി ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് പ്രതിവര്‍ഷം ഇനി 1,035 പൗണ്ട് നല്‍കണം.

യുകെയില്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ പ്രതിവര്‍ഷം 776 പൗണ്ടിന്റെ ഇമിഗ്രേഷന്‍ ചാര്‍ജ് നല്‍കണം. 470 പൗണ്ട് എന്നുള്ള നിരക്കാണ് ഉയരുക. ഈ മാറ്റം വിസ അപേക്ഷകളുടെ മൊത്തത്തിലുള്ള ചെലവുകളെ സാരമായി ബാധിച്ചേക്കാം.

ഈ വര്‍ഷം ആദ്യം യുകെ സര്‍ക്കാര്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നിയമങ്ങള്‍ കര്‍ശനമാക്കുന്നതായി പ്രഖ്യാപിച്ചത്. പുതിയ നിയമം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തൊഴില്‍ വിസയിലേക്ക് മാറാനുള്ള കഴിവും ഇല്ലാതാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week