24.2 C
Kottayam
Sunday, June 7, 2026

മഹാരാഷ്ട്രയിൽ അവാർഡ്ദാന ചടങ്ങിനെത്തിയ 11 പേർ സൂര്യതാപമേറ്റ് മരിച്ചു,ചടങ്ങില്‍ അമിത് ഷായും പങ്കെടുത്തു

Must read

മുംബൈ: ഖാർഘറിൽ മഹാരാഷ്ട്ര ഭൂഷൺ അവാർഡ് ചടങ്ങിനിടെ സൂര്യതാപമേറ്റ് 11 പേർ മരിച്ചു. 50 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മീയനേതാവും സാമൂഹികപ്രവർത്തകനുമായ ദത്താത്രേയ നാരായൺ എന്ന അപ്പാസാഹേബ് ധർമാധികാരിക്ക് മഹാരാഷ്ട്ര ഭൂഷൺ അവാർഡ് സമ്മാനിക്കുന്ന ചടങ്ങിൽ പങ്കെടുത്തവർക്കാണ് സൂര്യതാപമേറ്റത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചടങ്ങിൽ പങ്കെടുത്തിരുന്നു.

നവിമുംബൈയിലാണ് പരിപാടി നടന്നത്. പകൽ ഇവിടത്തെ താപനില 38 ഡിഗ്രി സെൽഷ്യസായിരുന്നു. രാവിലെ 11.30-ന് തുടങ്ങിയ പരിപാടിയിൽ കാണികൾക്ക് ഇരിപ്പിടമൊരുക്കിയ സ്ഥലത്ത് മേൽക്കൂരയില്ലായിരുന്നു.

- Advertisement -

ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, കേന്ദ്രമന്ത്രി കപിൽ പാട്ടീൽ എന്നിവരും പങ്കെടുത്തിരുന്നു.മരിച്ചവരുടെ ബന്ധുക്കൾക്ക് ഷിന്ദേ അഞ്ചുലക്ഷംരൂപ സഹായധനം പ്രഖ്യാപിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് മികച്ച ചികിത്സ നൽകുമെന്നും സംഭവത്തിൽ അഗാധമായി വേദനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കൊടും ചൂട് വരുന്ന ദിവസങ്ങളില്‍ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ ഉഷ്ണതരംഗത്തിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ബീഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശിന്റെ തീരദേശ മേഖല എന്നിവിടങ്ങളില്‍ ഇതിനോടകം താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയിരിക്കുകയാണ്.

പശ്ചിമ ഹിമാലയന്‍ മേഖലയില്‍ സാധാരണ കാണുന്നതിന് മുകളിലാണ് താപനില ഇപ്പോള്‍ എത്തിയിരിക്കുന്നത്. ദില്ലിയടക്കം ഈ താപനിലയില്‍ എത്തിയിട്ടുണ്ട്. ബുധനാഴ്ച്ച ദില്ലിയില്‍ 38.8 ഡിഗ്രിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാള്‍ മേഖലയില്‍ 43 ഡിഗ്രി താപനില എത്തിയിരിക്കുകയാണ്. ഈ മേഖലയില്‍ ഉഷ്ണതരംഗം അതിശക്തമായി ജനജീവിതത്തെ ബാധിച്ച് തുടങ്ങിയിരിക്കുകയാണ്.

രാജ്യത്താകെ അടുത്ത കുറച്ച് ദിവസങ്ങള്‍ താപനില ഗണ്യമായി ഉയരുമെന്നാണ് ഐഎംഡിയുടെ മുന്നറിയിപ്പ്. മെര്‍ക്കുറിയുടെ അളവ് അഞ്ച് മടങ്ങ് അധികമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. വടക്കുകിഴക്കന്‍ മേഖലയില്‍ അതിതീവ്രമായ ഉഷ്ണം അതിലൂടെ അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. പശ്ചിമ ബംഗാള്‍, സിക്കിം, ഒഡീഷ, ആന്ധ്രപ്രദേശ്, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ അടുത്ത നാല് മുതല്‍ അഞ്ച് ദിവസങ്ങളില്‍ വരെ തീവ്രമായ ചൂടിനെ നേരിടുമെന്നാണ് മുന്നറിയിപ്പ്.

- Advertisement -

ഏപ്രില്‍ 13 മുതല്‍ 17 വരെ ന്യൂനമര്‍ദ മേഖലയായ ഗാഞ്ചെറ്റിക് പശ്ചിമ ബംഗാളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്നത്. ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ 15ാം തിയതി വരെ ഉഷ്ണതരംഗം നേരിടാനാണ് സാധ്യത. ദില്ലിയില്‍ പതിയെ താപനില ഓരോ ദിവസവും വര്‍ധിച്ച് വരികയാണ്. 40 ഡിഗ്രി സെല്‍ഷ്യസ് അടുത്ത ദിവസം തന്നെ ദില്ലിയില്‍ പിന്നിടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

കൂടുതല്‍ വരണ്ട കാലാവസ്ഥയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വരാന്‍ പോകുന്നത്. ഏപ്രില്‍ 17 വരെ രൂക്ഷമായ ഉഷ്ണം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ അത് കഴിഞ്ഞാലും താപനില കുറയില്ലെന്നാണ് മുന്നറിയിപ്പ്. അതേസമയം ഏപ്രില്‍ 18, 19 തിയതികളില്‍ അടുത്ത തരംഗമുണ്ടാകുമെന്നും, അതിലൂടെ താപനില വീണ്ടും ഉയരുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. പശ്ചിമ മേഖലയില്‍ നിന്നുള്ള താപനില ഇത്തവണ വര്‍ധിച്ചുവെന്നാണ് വിലയിരുത്തല്‍.

ഏപ്രില്‍ 18 മുതല്‍ ചെറിയ തോതില്‍ മഴയും പ്രതീക്ഷിക്കുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഇത് ചൂടിന് ചെറിയ ഇളവും കൊണ്ടുവന്നേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിലെ ശാസ്ത്രജ്ഞന്‍ സുരേന്ദര്‍ പോള്‍ പറഞ്ഞു. ഫെബ്രുവരി മാസം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായിട്ടാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ അതിശക്തമായ ഉഷ്ണതരംഗങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week