23.6 C
Kottayam
Monday, September 23, 2024

സെക്രട്ടറിയേറ്റിൽ അനുമതിയില്ലാതെ വനിതാ വ്‌ളോഗറുടെ വീഡിയോ ചിത്രീകരണം; പിന്നാലെ വിവാദം

Must read

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ സെക്രട്ടറിയേറ്റിൽ വനിതാ വ്‌ളോഗർ വീഡിയോ ചിത്രീകരിച്ചത് വിവാദമാവുന്നു. മതിയായ അനുമതി വാങ്ങാതെയാണ് ചിത്രീകരണം നടന്നതെന്നാണ് വിമർശനം. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പോലും കർശന നിയന്ത്രണമുള്ള മേഖലയിലാണ് വ്‌ളോഗ് ചിത്രീകരണം നടന്നത്. സ്പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വനിതാ വ്‌ളോഗർ ചിത്രീകരിച്ചത്.

ഇതുമായി ബന്ധപ്പെട്ട അനുമതിയൊന്നും എടുത്തിട്ടില്ലെന്നാണ് ആഭ്യന്തരവകുപ്പ് നൽകുന്ന വിശദീകരണം. സെക്രട്ടറിയേറ്റിലെ ചിത്രീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. നിരന്തരം പോലീസുകാർ കയറി ഇറങ്ങുന്ന ഇടമായിട്ടും, അതീവ സുരക്ഷാ മേഖലയായിട്ടും കൂടി എങ്ങനെ അവർക്ക് ചിത്രീകരണം നടത്താനുള്ള അവസരം ലഭിച്ചുവെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

ഈ ബുധനാഴ്‌ച ഉച്ചയോടെയായിരുന്നു സ്‌പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങുകൾ നടന്നത്. അതിനിടയിലായിരുന്നു യുവതിയുടെ വ്‌ളോഗ് ചിത്രീകരണവും. സ്പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങ് ചിത്രീകരിച്ച് ഇവർ പുറത്തിവിടുകയും ചെയ്‌തിട്ടുണ്ട്‌.വ്ളോഗർ നൽകിയ മൈക്ക് ഉപയോഗിച്ചാണ് ചടങ്ങില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരില്‍ കൂടുതൽ പേരും സംസാരിച്ചത്.

കഴിഞ്ഞ ഒരു വർഷമായി സെക്രട്ടറിയേറ്റിൽ ചിത്രീകരണത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതീവ സുരക്ഷാ മേഖല ആയതിനാലായിരുന്നു നിയന്ത്രണം. നിശ്ചിത തുക ഫീസായി വാങ്ങി സെക്രട്ടേറിയറ്റിൽ മുൻപ് സിനിമാ ഷൂട്ടിങ് ഉൾപ്പെടെ അനുവദിച്ചിരുന്നു. എന്നാൽ ഇടക്കാലത്ത് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയായിരുന്നു ഇത് നിർത്തലാക്കിയത്.

മാധ്യമങ്ങൾക്ക് ഇപ്പോഴും വിലക്ക് തുടരുന്നതിനിടെ ആണ് വ്‌ളോഗർക്ക് ചിത്രീകരണത്തിന് അനുമതി നൽകിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പിആർഡിയുടെ നേതൃത്വത്തിൽ നടത്താമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം. നേരത്തെ സിനിമാ-സീരിയൽ ചിത്രീകരണങ്ങൾക്ക് നൽകിയ അപേക്ഷകൾ എല്ലാം സർക്കാർ തള്ളിയിരുന്നു.

അതിനിടെ സെക്രട്ടറിയേറ്റിലെ ഇടത് സംഘടനകൾ തമ്മിലുള്ള ചേരിപ്പോരാണ് വനിതാ വ്‌ളോഗറുടെ വീഡിയോ ചിത്രീകരണത്തിന് പിന്നിലെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. അതിന്റെ ഭാഗമായാണ് സ്‌പെഷ്യൽ സെക്രട്ടറിയുടെ സ്ഥലംമാറ്റമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. പാർട്ടി ഫ്രാക്ഷൻ ഗ്രൂപ്പ് അംഗം കൂടിയായിരുന്നു ഈ സ്‌പെഷ്യൽ സെക്രട്ടറി.

സംസ്ഥാന നേതൃത്വത്തിന്റെ താൽപര്യ പ്രകാരമാണ് ഈ സ്ഥലംമാറ്റമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ മുൻ അഡീഷണൽ സെക്രട്ടറിക്കെതിരെ തൊഴിൽ പീഡനത്തിന് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ചിലർ സമ്മർദം ചെലുത്തി സ്ഥലംമാറ്റിയെന്നാണ് മറ്റൊരു കൂട്ടർ വാദിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തെരച്ചിലിനിടെ ഗംഗാവാലി പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം,വിശദമായ പരിശോധന

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി...

ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു....

ശത്രുക്കൾക്ക് ആയുധമായി; നിലപാട് തിരുത്തി പി.വി. അൻവർ പിന്തിരിയണമെന്ന് സി.പി.എം.

തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കിടെ പി.വി. അൻവർ എം.എൽ.എയെ തള്ളി സി.പി.എം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.അൻവറിനെ തള്ളി...

​ഗം​ഗാവലി പുഴയില്‍നിന്ന്‌ എൻജിൻ കണ്ടെത്തി;തിരച്ചിൽ നിർണായക ഘട്ടത്തില്‍

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ​ഗംഗാവലി നദിയില്‍നിന്ന്‌ ഒരു ലോറിയുടെ എന്‍ജിന്‍ കണ്ടെത്തി. എന്നാൽ, ഇത് അർജുന്റെ ലോറിയുടെ എന്‍ജിന്‍ അല്ലെന്ന് ലോറി...

സിദ്ധിഖ് അഴിയ്ക്കുള്ളിലേക്ക്? യുവനടിയുടെ ബലാത്സംഗ പരാതിയില്‍ ശക്തമായ തെളിവും സാക്ഷിമൊഴികളും; തുടര്‍നടപടികളുമായി പോലീസ്‌

തിരുവനന്തപുരം: ലൈംഗിക അതിക്രമക്കേസില്‍ നടന് സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ...

Popular this week