24.9 C
Kottayam
Saturday, June 6, 2026

ശരാശരി വേഗം 83 കിലോമീറ്റർ; അനുവദിക്കപ്പെട്ട 130 കിലോമീറ്റർ സ്പീഡ് പോലും വന്ദേഭാരത് എക്‌സ്പ്രസിന്‌ കിട്ടുന്നില്ല,കേരളത്തിലെ അവസ്ഥ കൂടുതല്‍ ദയനീയം

Must read

ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ശരാശരി വേഗം മണിക്കൂറിൽ 83 കിലോമീറ്ററാണെന്നു റെയിൽവേ. ഈ ട്രെയിനുകൾ ഓടിത്തുടങ്ങിയിട്ടു 2 വർഷമായെങ്കിലും ട്രാക്കുകളുടെ അപര്യാപ്തത കാരണം അനുവദിക്കപ്പെട്ട 130 കിലോമീറ്റർ സ്പീഡിൽപോലും ഓടാനാകുന്നില്ലെന്ന് വിവരാവകാശ നിയമപ്രകാരം റെയിൽവേ നൽകിയ മറുപടിയിൽ വ്യക്തമാക്കി.

180 കിലോമീറ്റർ വരെ സ്പീഡിൽ ഓടാവുന്ന വിധത്തിലാണ് വന്ദേഭാരത് ട്രെയിനുകൾ നിർമിച്ചിരിക്കുന്നത്. മണിക്കൂറിൽ 95 കിലോമീറ്റർ സ്പീഡിൽ പോകുന്ന ഡൽഹി–വാരാണസി ട്രെയിനിന്റേതാണ് നിലവിൽ കൂടിയ വേഗം. മധ്യപ്രദേശിലെ ചന്ദ്രശേഖർ ഗൗർ എന്ന വിവരാവകാശപ്രവർത്തകൻ നൽകിയ ചോദ്യത്തിനാണു റെയിൽവേയുടെ മറുപടി.

2021–22 ൽ 84.48 കിലോമീറ്ററും 2022–23 ൽ 81.38 കിലോമീറ്ററുമായിരുന്നു വന്ദേഭാരതിന്റെ ശരാശരി വേഗം. കൂടിയ വേഗം ലഭിക്കാൻ ട്രാക്ക് നവീകരണം നടത്തുന്നുണ്ട്.

രാജധാനി, ശതാബ്ദി എക്സ്പ്രസുകളെക്കാൾ മികച്ചതാണ് വന്ദേഭാരതിന്റെ ശരാശരി വേഗമെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. തുഗ്ലക്കാബാദ് – ആഗ്ര കന്റോൺമെന്റ് സെക്‌ഷനിൽ 160 കിലോമീറ്റർ സ്പീഡിൽ വരെ വന്ദേഭാരത് ഓടിക്കാനാവുന്നുണ്ട്.

- Advertisement -

വന്ദേഭാരത് ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വൈകാതെ വരുമെന്ന് റെയിൽവേ അധികൃതർ മറുപടിയിൽ വ്യക്തമാക്കി വന്ദേഭാരത് മെട്രോ ട്രെയിനുകൾ ആരംഭിക്കാനും ഉദ്ദേശിക്കുന്നതായി ബജറ്റ് വിശദീകരണവേളയിൽ റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. വന്ദേഭാരതിന്റെ പുതിയ മോഡൽ 200 കിലോമീറ്റർ വരെ സ്പീ‍ഡിൽ ഓടാവുന്ന വിധത്തിലാകും നിർമിക്കുന്നത്.

- Advertisement -

വന്ദേഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടത്തിൽ തിരുവനന്തപുരത്തുനിന്നു കണ്ണൂരിലെത്തിയത് 7 മണിക്കൂർ 10 മിനിറ്റിൽ. കോട്ടയം വഴിയുള്ള ഏറ്റവും വേഗമേറിയ ട്രെയിനെക്കാൾ രണ്ടര മണിക്കൂർ കുറവ്.

തിരുവനന്തപുരം സെൻട്രലിൽനിന്നു പുലർച്ചെ 5.10നു പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്കു 12.20നു കണ്ണൂരിലെത്തി. തിരികെ 2.10നു കണ്ണൂരിൽനിന്നു പുറപ്പെട്ട്  രാത്രി 9.20 നു തിരുവനന്തപുരത്തെത്തി.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ രാവിലെ 5 മണിയോടെ റെയിൽവേ ജീവനക്കാരുടെ നേതൃത്വത്തിൽ പ്ലാറ്റ്ഫോമിൽ പൂജ നടത്തി. 5.10 നു  യാത്ര തുടങ്ങി. 2 ലോക്കോ പൈലറ്റുമാരും മറ്റു ജീവനക്കാരും സാങ്കേതിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ട്രെയിനിലുണ്ടായിരുന്നു. 

- Advertisement -

വന്ദേഭാരത് എക്സ്പ്രസ് കടന്നു പോകുന്നതിനു പാലരുവി എക്സ്പ്രസ്, കേരള എക്സ്പ്രസ്, വേണാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. 

വള്ളത്തോൾ നഗർ മുതൽ ഷൊർണൂർ ജംക്‌ഷൻ പിന്നിട്ട് കാരക്കാട് റെയിൽവേ സ്റ്റേഷൻ വരെ പരമാവധി മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ ഓടിയത്. ഇത്രയും വേഗത്തിലേ ഈ ഭാഗത്ത് പോകാനാകൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week