25.5 C
Kottayam
Friday, September 27, 2024

തോമസ് ഐസക്ക് മൂന്നാമതാവും, അനില്‍ ആന്റണി കുതിയ്ക്കും; ജയം ആന്റോ ആന്റണിക്കെന്ന് സര്‍വേ

Must read

പത്തനംതിട്ട: കേരളത്തിലെ നിര്‍ണായക മണ്ഡലങ്ങളില്‍ ഒന്നായ പത്തനംതിട്ടയില്‍ ഇത്തവണ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാവുമെന്ന് മനോരമന്യൂസ്-വിഎംആര്‍ എക്‌സിറ്റ് പോള്‍. മണ്ഡലം യുഡിഎഫ് മണ്ഡലം നിലനിര്‍ത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. എന്നാല്‍ ബിജെപിയുടെ അപ്രതീക്ഷിത കുതിപ്പ് ഇത്തവണയുണ്ടാവും

അനില്‍ ആന്റണി പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്നത് അത്ഭുതകരമായ രീതിയില്‍ വോട്ടുവര്‍ധിപ്പിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. അതേസമയം സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ധനമന്ത്രി കൂടിയായ ടിഎം തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുന്ന കാഴ്ച്ച മണ്ഡലത്തിലുണ്ടാവുമെന്നാണ് സര്‍വേ പറയുന്നത്.

എല്‍ഡിഎഫിന്റെ വന്‍ തകര്‍ച്ച തന്നെയാണ് സര്‍വേയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പത്തനംതിട്ടയില്‍ ഐസക്കിന് വോട്ടുപിടിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഎം അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയത്. ക്രിസ്ത്യന്‍ വോട്ടുകളെ പരമാവധി നേടുക കൂടിയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പ്രചാരണത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും നേട്ടങ്ങള്‍ എല്‍ഡിഎഫിനെ തേടിയെത്തിയില്ലെന്ന് സര്‍വേ സൂചിപ്പിക്കുന്നു.

ലോക്‌സഭയില്‍ തുടര്‍ച്ചയായി നാലാമൂഴമാണ് ആന്റോ ആന്റണി ഇത്തവണ സ്വപ്‌നം കാണുന്നത്. ആന്റോ തന്നെ വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. 36.53 ശതമാനം വോട്ടാണ് ആന്റോയ്ക്ക് ലഭിക്കുക. യുഡിഎഫിനും എല്‍ഡിഎഫിനും മണ്ഡലത്തില്‍ വോട്ടുനഷ്ടം സംഭവിക്കും.

അതേസമയം മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തുക എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്റണിയാണ്. ബിജെപി ആന്റണിയുടെ മകന്‍ എന്ന രീതിയില്‍ നടത്തിയ പ്രചാരണം ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍. ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് അനില്‍ ആന്റണി പത്തനംതിട്ടയില്‍ ഇറങ്ങിയത്. 32.17 ശതമാനം വോട്ട് അനില്‍ നേട്ടുമെന്നാണ് മനോരമ ന്യൂസ് സര്‍വേയില്‍ പറയുന്നത്.

അനിലിനും ബിജെപിക്കും ഇത് വന്‍ ബൂസ്റ്റാണ്. തോമസ് ഐസക്കിനെ പോലൊരു നേതാവിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളാനും അനിലിന് സാധിച്ചുവെന്നാണ് സര്‍വേ പറയുന്നത്. തോമസ് ഐസക്കിന് ആകെ 27.7 ശതമാനത്തിന്റെ വോട്ടാണ് ലഭിക്കുക. യുഡിഎഫും ബിജെപിയും തമ്മിലുള്ളത് ആകെ 4.36 ശതമാനം വോട്ടിന്റെ വ്യത്യാസമാണ്.

അതേസമയം എല്‍ഡിഎഫിന് 5.07 ശതമാനത്തിന്റെ വോട്ടാണ് കുറയുകയെന്ന് സര്‍വേ പറയുന്നു. യുഡിഎഫിനും ചെറിയ നഷ്ടങ്ങളുണ്ടാവും. 0.47 ശതമാനം വോട്ടാണ് കുറയുക. എന്‍ഡിഎയ്ക്ക് 3.23 ശതമാനം അധിക വോട്ട് ലഭിക്കും. 2019ല്‍ ആന്റോ ആന്റണിക്ക് 37.08 ശതമാനം വോട്ടാണ് ലഭിച്ചത്.

എല്‍ഡിഎഫിന്റെ വീണാ ജോര്‍ജിന് 32.77 ശതമാനവും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് 28.95 ശതമാനം വോട്ടും ലഭിച്ചു. അടിസ്ഥാന വോട്ടിലെ വളര്‍ച്ചയാണ് ബിജെപിയുടെ ഇത്തവണത്തെ നേട്ടമെന്ന് സര്‍വേ പ്രവചിക്കുന്നു. 2019ല്‍ 44243 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ആന്റോ ആന്റണിക്ക് ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week