30.5 C
Kottayam
Friday, October 18, 2024

മുക്കുപണ്ടം നൽകി പണം തട്ടി, ട്രാക്കിലൂടെ ഓടി; റെയിൽപ്പാലത്തിൽനിന്ന് പുഴയിൽ ചാടി,ക്ലൈമാക്‌സ് ഇങ്ങനെ

Must read

ചാലക്കുടി: ചാലക്കുടി റെയില്‍പ്പാലത്തില്‍നിന്ന് പുഴയില്‍ച്ചാടിയ മൂന്നുപേരും അറസ്റ്റിലായി. ഒരാള്‍ പെരുമ്പാവൂരിലെ ആശുപത്രിയില്‍ പോലീസ് കാവലിലാണ്. നിധിയുണ്ടെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് കോഴിക്കോട് നാദാപുരം സ്വദേശികളില്‍നിന്ന് നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അതിഥി തൊഴിലാളികളായ പ്രതികളെ അറസ്റ്റ് ചെയ്തത്.

അസം സ്വദേശികളായ മുഹമ്മദ് സിറാജുല്‍ ഇസ്ലാം(26), ഗുല്‍ജാര്‍ ഹുസൈന്‍ (27), മുഹമ്മദ് മുസമില്‍ ഹഖ് (24) എന്നിവരെയാണ് പ്രത്യേക പോലീസ്സംഘം അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയും അറസ്റ്റിലായവരുടെ സുഹൃത്തുമായ അബ്ദുള്‍കലാം (26)ആണ് പോലീസ് കാവലില്‍ ചികിത്സയിലുള്ളത്. തീവണ്ടി വരുന്നതുകണ്ട് നാലുപേര്‍ പുഴയില്‍ ചാടിയെന്നും അതിലൊരാളെ തീവണ്ടി തട്ടിയിട്ടുണ്ടെന്നും ലോക്കോ പൈലറ്റാണ് ചാലക്കുടി പോലീസ് സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പുഴയില്‍ വീണവര്‍ക്കായി സ്‌കൂബാസംഘം തിരച്ചില്‍ നടത്തിയെങ്കിലും പാലത്തില്‍ നിന്നു ചാടിയവര്‍ രക്ഷപ്പെട്ട് ഓട്ടോയില്‍ക്കയറി പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

അബ്ദുള്‍കലാം തീവണ്ടിതട്ടി വീണപ്പോള്‍ മറ്റു മൂന്നുപേരും പുഴയിലേക്ക് ചാടുകയായിരുന്നു. പരിക്കുപറ്റി ട്രാക്കിനരികില്‍ക്കിടന്ന അബ്ദുള്‍കലാമിനെ മൂന്നുപേരും ചേര്‍ന്ന് തോളിലേറ്റി മുരിങ്ങൂരിലെത്തിച്ചു. അവിടനിന്ന് ആദ്യം കൊരട്ടിയിലേക്കും തുടര്‍ന്ന് പെരുമ്പാവൂരിലേക്കും എത്തുകയായിരുന്നു. അവിടെ സ്വകാര്യ ആശുപത്രിയില്‍ ഇയാളെ എത്തിച്ചു.

നാദാപുരം സ്വദേശികളായ രാജേഷ്, ലെനീഷ് എന്നിവരാണ് തട്ടിപ്പിനിരകളായത്. നാദാപുരത്ത് ഇവരുടെ മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലിചെയ്തിരുന്ന ഒന്നാംപ്രതി മുഹമ്മദ് സിറാജുല്‍ ഇസ്ലാം പരിചയക്കാരായ നാദാപുരം സ്വദേശികളോട് തന്റെ സുഹൃത്തിന് കെട്ടിടം പൊളിക്കുന്നതിനിടയില്‍ നിധി ലഭിച്ചതായും തൃശ്ശൂരിലെത്തി ഏഴു ലക്ഷം രൂപ നല്‍കിയാല്‍ വന്‍ ലാഭത്തിന് സ്വര്‍ണം ലഭിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.

അങ്ങനെ സിറാജുല്‍ ഇസ്ലാമും നാദാപുരം സ്വദേശികളും കാറില്‍ സ്വര്‍ണ ഇടപാടിനായി തൃശ്ശൂരൂലെത്തി. ശേഷം ചാലക്കുടി റെയില്‍വേ സ്റ്റേഷനിലെത്തി. മുന്‍കൂറായി നാലുലക്ഷം കൈമാറി. എന്നാല്‍, ലഭിച്ച ലോഹം അവിടെവെച്ചുതന്നെ പരാതിക്കാര്‍ മുറിച്ചപ്പോള്‍ മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ അസം സ്വദേശികള്‍ പണവുമായി ട്രാക്കിലൂടെ ഓടി.

പ്ലാറ്റ്ഫോം അവസാനിക്കുന്നതുവരെ രാജേഷും ലെനീഷും പിന്തുടര്‍ന്നെങ്കിലും പിടികൂടാനായിരുന്നില്ല. തുടര്‍ന്നാണ് രാജേഷ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ചാലക്കുടി ഡിവൈ.എസ്.പി. കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കേസന്വേഷിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ,പാർട്ടി തീരുമാനം അറിയിച്ചു, സി.പി.എം നേതാവ് സരിൻ്റെ വീട്ടിലെത്തി

പാലക്കാട്: പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്....

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

Popular this week