24.2 C
Kottayam
Sunday, June 7, 2026

മണപ്പുറം ഫിനാൻസ് മേധാവിയുടെ 143 കോടി രൂപയുടെ ആസ്തി ആദായ നികുതി വകുപ്പ് മരവിപ്പിച്ചു

Must read

കൊച്ചി: പ്രമുഖ ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിൻെറ എംഡി വി പി നന്ദകുമാറിൻെറ 143 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . എൻബിഎഫ്‌സിയുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് നീക്കം. കമ്പനി ആസ്ഥാനമായ തൃശ്ശൂരിലെ ആറ് സ്ഥലങ്ങളാണ് തിരച്ചിൽ നടന്നിരുന്നു. മണപ്പുറംഫിനാൻസിൻെറ ഓഹരികൾ ഉൾപ്പെടെ മൊത്തം 143 കോടി രൂപയുടെ ആസ്തിയാണ് മരവിപ്പിച്ചത്. ഇതിൽ എട്ട് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും ലിസ്റ്റ് ചെയ്ത ഷെയറുകളിലെ നിക്ഷേപവും ഓഹരികളും ഉൾപ്പെടുന്നു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് നടപടി. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം ശേഖരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനായി തുക ഉപയോഗിച്ചെന്നും വരുമാനം നന്ദകുമാർ തൻെറ പേരിലും ഭാര്യയുടെയും കുട്ടികളുടെയും പേരിലും സ്ഥാവര സ്വത്തുക്കളിലേക്കും മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ഓഹരികളിലേക്കും വകമാറ്റി നിക്ഷേപിച്ചെന്നുമാണ് ആരോപണം.

മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നടന്ന റെയിഡിൽ ചില രേഖകളും 60 സ്ഥാവര സ്വത്തുക്കളുടെ വസ്തു രേഖകളും പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് സൂചന. വി പി നന്ദകുമാർ തൻെറ ഉടമസ്ഥതയിലുള്ള മണപ്പുറം അഗ്രോ ഫാംസ് (മാഗ്രോ) മുഖേന ആർബിഐ അനുമതിയില്ലാതെ നടത്തിയ പൊതുനിക്ഷേപത്തിൻെറ പേരിലാണ് നടപടികൾ.
ലിസ്‌റ്റഡ് കമ്പനിയായ മണപ്പുറം ഫിനാൻസ് ലിമിറ്റിഡിൻെറ വിവിധ ബ്രാഞ്ച് ഓഫീസുകളിൽ നിന്ന് ചില ജീവനക്കാർ മുഖേന നന്ദകുമാർ പിരിച്ചെടുത്തതാണ് നിക്ഷേപമാണ് പരിശോധനക്ക് വഴിവെച്ചത്.

- Advertisement -

ആർബിഐ നിക്ഷേപകർക്ക് തുക തിരികെ നൽകാൻ നിർദ്ദേശിച്ചപ്പോൾ, പണം തിരികെ നൽകിയതായി പ്രതികരിച്ചെങ്കിലും നിക്ഷേപകർക്ക് പണം തിരിച്ചടച്ചതിൻെറ തെളിവുകളോ നിക്ഷേപകരുടെ കെവൈസിയോ ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന വിശദീകരണം..

- Advertisement -

അതേസമയം നിവിലില്ലാത്ത മണപ്പുറം അഗ്രോ ഫാംസ് (മാഗ്രോ) എന്ന കമ്പനി നടത്തിയ ചില ഇടപാടുകളുടെ ഭാഗമായി ആണ് നടപടി നേരിട്ടതെന്നും പ്രമോട്ട‍ർ എന്ന നിലയിലെ വ്യക്തിപരമായ സമ്പാദ്യം മാത്രമാണ് മരവിപ്പിച്ചതെന്നും കമ്പനി മേധാവി വിപി നന്ദകുമാ‍ർ പ്രതികരിച്ചു. ആദായ നികുതി വകുപ്പിൻെറ നടപടി പ്രമോട്ട‍ർക്കെതിരെയാണെന്നും കമ്പനിക്കെതിരെയല്ലെന്നും മണപ്പുറം ഫിനാൻസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week