25.5 C
Kottayam
Friday, June 5, 2026

വിമാനത്തിൽ നടിയെ അപമാനിച്ച സംഭവം: അറസ്റ്റ് തടയണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി

Must read

കൊച്ചി: വിമാനത്തിൽ വച്ചു നടി ദിവ്യപ്രഭയെ അപമാനിച്ച കേസിലെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടു സി.ആർ. ആന്റോ സമർപ്പിച്ച ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളി. പ്രതിക്ക് എതിരെ ചുമത്തിയതു ഗുരുതര വകുപ്പുകളാണെന്നു കോടതി നിരീക്ഷിച്ചു.

തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും സീറ്റിനെ ചൊല്ലി മാത്രമാണു തർക്കമുണ്ടായതെന്നും അതു പരിഹരിച്ചിരുന്നെന്നുമായിരുന്നു ആന്റോയുടെ വാദം. ജാമ്യഹർജി തീർപ്പാക്കുന്നതിനു മുമ്പു തന്റെ അറസ്റ്റ് തടയണമെന്ന ഉപഹർജിയും ആന്റോ സമർപ്പിച്ചിരുന്നു. ഈ ഹർജിയാണു കോടതി തള്ളിയത്. അടുത്ത ചൊവ്വാഴ്ച ആന്റോയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും. 

സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണു നെടുമ്പാശേരി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. എന്നാൽ അങ്ങനെയൊരു സംഭവം വിമാനത്തിൽ ഉണ്ടായിട്ടില്ലെന്നാണ് ആന്റോ ജാമ്യാപേക്ഷയിൽ പറയുന്നത്.

ഗ്രൂപ്പ് ടിക്കറ്റിലാണു താൻ വിമാനത്തിൽ യാത്ര ചെയ്തത്. വിൻഡോ സീറ്റിൽ ഇരിക്കുന്ന സമയത്തു നടി അതു തന്റെ സീറ്റാണെന്നു പറഞ്ഞു. തുടർന്ന് അതുമായി ബന്ധപ്പെട്ടു ചെറിയ തർക്കങ്ങൾ ആ സമയത്ത് ഉണ്ടായി. എന്നാൽ വിമാനത്തിലെ ജീവനക്കാർ എത്തി ആ പ്രശ്നം പരിഹരിക്കുകയും നടിക്കു മറ്റൊരു സീറ്റ് നൽകുകയും ചെയ്തു.

- Advertisement -

അതിനുശേഷം പരാതി ഒന്നുമില്ലാതെ യാത്ര തിരിച്ചെന്നും പിന്നീട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് കണ്ടപ്പോഴാണ് ഇത്തരത്തിൽ പരാതിയുണ്ടെന്ന കാര്യം അറിയുന്നതെന്നും ആന്റോ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞു.

- Advertisement -

തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും സീറ്റിനെ ചൊല്ലി മാത്രമാണു തർക്കമുണ്ടായതെന്നും അതു പരിഹരിച്ചിരുന്നെന്നുമായിരുന്നു ആന്റോയുടെ വാദം. ജാമ്യഹർജി തീർപ്പാക്കുന്നതിനു

വിമാനയാത്രയ്ക്കിടെ സഹയാത്രികനിൽ നിന്ന് നേരിടേണ്ട വന്ന ദുരനുഭവം പങ്കുവെച്ച് നടി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് സംഭവത്തെ കുറിച്ചും പരാതി പോലീസിൽ പരാതി നൽകാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ചും നടി വിശദീകരിച്ചത്. നടിയുടെ പരാതിയിൽ തൃശൂർ സ്വദേശിയായ ആന്റോ എന്ന ആൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

നടിയുടെ വാക്കുകളിലേക്ക് -’12 എ ആയിരുന്നു എന്‍റെ സീറ്റ് നമ്പര്‍. വിന്‍ഡോ സീറ്റ് ആയിരുന്നു. എന്‍റെ സീറ്റിലേക്ക് ഇരിക്കാന്‍ പറ്റാത്ത തരത്തില്‍ ഞാന്‍ നേരത്തെ പോസ്റ്റില്‍ പറഞ്ഞിരുന്ന ആള്‍ നില്‍ക്കുകയായിരുന്നു. മാറിത്തന്നാൽ എനിക്ക് ഇരിക്കാമായിരുന്നുവെന്ന് ഞാൻ അയാളോട് പറയുന്നുണ്ട്. കണ്ടപ്പോൾ ചന്നെ മദ്യപിച്ച ആളാണെന്ന് മനസിലായി. വളരെ മോശമായ ഭാവമായിരുന്നു അയാൾ പ്രകടിപ്പിച്ചത്.

- Advertisement -

അയാളെ കുറെ അധികം പറഞ്ഞ് മനസിലാക്കേണ്ടി വന്നു എനിക്ക് എന്റെ സീറ്റിലിരിക്കാൻ. ഞാന്‍ ഇരുന്നതിന് പിന്നാലെ തൊട്ടടുത്ത സീറ്റായ 12 ബിയില്‍ ആയാള്‍ വന്ന് ഇരുന്നു. നേരെയല്ല അയാള്‍ ഇരിക്കുന്നത്. അതുകൊണ്ട് എനിക്കും ശരിയായി ഇരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അത് കഴിഞ്ഞ് ഇയാൾ എന്റെ പേരും ജോലിയും ചോദിച്ചു. എന്നിട്ട് ഗൂഗിളിൽ എന്റെ പേര് വെച്ച് തിരഞ്ഞ് എന്റെ ഫോട്ടോ കാണിച്ചിട്ട് ഇതുപോലെ അല്ലല്ലോ നിങ്ങള്‍ ഇരിക്കുന്നതെന്ന് പറഞ്ഞു. നടിയുടെ അടുത്തൊക്കെ ഞാൻ ഇരിക്കണോയെന്ന് അപമാനിക്കുന്ന രീതിയിൽ അയാൾ സുഹൃത്തിനോട് സംസാരിച്ചു.

എന്റെ സൈഡിലോട്ടായിരുന്നു അയാൾ ഇരുന്നത്. ഇടക്കിടെ ദേഹത്ത് തട്ടുന്നുണ്ടായിരുന്നു. മര്യാദയ്ക്ക് ഇരിക്കാൻ പറഞ്ഞപ്പോൾ ഇവളെ ഞാൻ തൊട്ടിട്ടില്ലെന്ന് പറഞ്ഞ് അയാൾ ബഹളം വെച്ചു. തുടർന്നും അവിടെ ഇരിക്കാൻ ആവില്ലെന്ന് ആയപ്പോഴാണ് ഞാൻ എയർഹോഴ്സ്റ്റസിനോട് പരാതി പറഞ്ഞത്. അയാൾക്കെതിരെ നടപടിയെടുക്കണമെന്ന് പറഞ്ഞെങ്കിലും അവർ എനിക്ക് മറ്റൊരു സീറ്റ് അനുവദിച്ചു. എന്നെയാണ് സീറ്റ് മാറ്റിയത്. അതെനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കി.

എയർപോർട്ടിൽ ലാന്റ് ചെയ്തപ്പോൾ ഒരു ഉദ്യോഗസ്ഥനോട് കാര്യം പറഞ്ഞു. അങ്ങനെ ഞാൻ സംസാരിച്ച് കൊണ്ടിരിക്കുമ്പുോൾ അയാളുടെ സുഹൃത്തുക്കൾ വന്ന് എന്നോട് ക്ഷമ ചോദിച്ചു. അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞു. 12 ബി ആയിരുന്നില്ല അയാളുടെ സീറ്റെന്നും തങ്ങളില്‍ മറ്റൊരാളുടെ സീറ്റില്‍ ഇരിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.

അതേസമയം എയര്‍ ഇന്ത്യ ജീവനക്കാരോട് സംസാരിച്ചപ്പോൾ പുറത്ത് പോലീസിനോട് പരാതി പറയാൻ പറഞ്ഞു. അങ്ങനെ എക്സിറ്റിന്റെ അടുത്തുള്ള പോലീസ് എയ്ഡ് പോസ്റ്റിൽ പോയി പറഞ്ഞപ്പോൾ പരാതി മെയിലിൽ നൽകാൻ പറഞ്ഞു. പോലീസിന്റേയും എയർ ഇന്ത്യ ജീവനക്കാരുടേയും ഭാഗത്ത് നിന്നുണ്ടായ സമീപനമാണ് പരാതി നൽകാൻ കൂടി കാരണം.

വീട്ടിലെത്തിയപ്പോൾ തന്നെ ഞാൻ പരാതി നൽകി. പിറ്റേന്ന് തന്നെ പൊലീസില്‍ നിന്ന് പ്രതികരണവും വന്നു. ഞാൻ മൊഴിയും കൊടുത്തു. എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തു. എയർ ഇന്ത്യയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഞാൻ. യാത്ര ചെയ്യുമ്പോഴും മറ്റും അപരിചിതത്വമുള്ള ഒരു വ്യക്തിയോട് ഉണ്ടാവേണ്ട പെരുമാറ്റത്തിന് ഒരു അതിരുണ്ട്. ആ അതിര്‍ത്തി ഇവിടെ ലംഘിക്കപ്പെട്ടത്’, നടി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week